ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

പാർട്ടി എരി തീയിൽ പൊരിയുന്നൊരു കൊലപാതകം




വിപ്ലവം ഇനി എങ്ങിനെ നടത്തണമെന്നത് മറതി കൊണ്ട് പോയതിനാൽ പുതിയ ചില ഉപായങ്ങൾ കൊണ്ട് തുടങ്ങാമെന്നതായിരുന്നു പിണറായിയുടെ സൂത്രം. അത് പക്ഷെ വേണ്ടത് പോലെ നടക്കാത്തത് അച്ചുതാനന്ദനെന്ന പാർട്ടി ഉണ്ടാക്കിയ കൂട്ടത്തിലുണ്ടായിരുന്ന നേതാവിന്റെ മുഷ്ടിക്ക് വഴങ്ങിയാവണമെന്ന ശാഠ്യം അംഗീകരിക്കപ്പെടണമെന്ന് നിബന്ധന നിലനിൽക്കുന്നതിനാലും, ഇടത് രാഷ്ട്രീയത്തെ വലത് പക്ഷത്തിന്റെ സുഖത്തിന് മുന്നിൽ കുനിച്ചു നിർത്തുന്നതിനാലും അംഗീകരിക്കില്ലെന്ന് പിണറായി ആണയിടുന്നു. പിണറായി പറയുകയും, പിന്നെയും പറയുകയും ചെയ്ത കുലം കുത്തിരാഷ്ട്രീയം വീണ്ടും ഇങ്ങിനെ ചർച്ചയാവുന്നത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണെന്ന് കാരണവന്മാർ പറയാൻ തുടങ്ങിയിരിക്കുന്നു. 

അതിനിടയിൽ ചില്ലറ മദപ്പാടിന്റെ ലക്ഷണം കാണിക്കാൻ തുടങ്ങിയിരിക്കുന്നു മുതിർന്നവർ. നി ങ്ങൾ തന്ന പട്ടം കൊണ്ടു നടക്കുന്നതിൽ സുഖമില്ലെന്ന് പറയുന്നത് ആദ്യമാണ്. അതെഴുതിയ കത്ത് ആദ്യ നാളിൽ ആരും കണ്ടില്ല എന്ന് പറഞ്ഞു. ഇപ്പോൾ ശിപായി കൃത്യമായി കൈയിൽ ഏൽ‌പ്പിച്ചിരിക്കുന്നെന്നും, അതിൽ നടപടി എടുക്കണമെങ്കിൽ കാരാട്ടും, ഭാര്യയും ഒന്നായി ചേരുന്ന നാളിൽ വിളിച്ചു ചേർക്കുന്ന പോളിറ്റ് ബ്യൂറോയിൽ വെച്ച് ചർച്ച ചെയ്യുമെന്നും അച്ചുതാനന്ദ സഖാവിനെ അറിയിച്ചിട്ടുണ്ടാവുമെന്നും നമ്മൾ വിശ്വസിക്കണം. കാരണം ചന്ദ്രശേഖരനെ ഞങ്ങളാരും കൊന്നിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ പിണറായിയെ നമ്മൾ വിശ്വസിക്കണം, അതിനും കാരണം ചന്ദ്രശേഖരൻ വധിക്കപ്പെടുമ്പോൾ പിണറായി തിരുവന്തപുരത്താണെന്നതിനു തെളിവുണ്ട്. 

കോഴിക്കോട്ട് വെച്ച് ജില്ലാ സെക്രട്ടറി മരണം ഖേദകരമെന്ന് വിശ്വാസ യോഗ്യമായി പറയുകയും ചെയ്തെങ്കിൽ പിന്നെ എന്തിന് ഈ പാവങ്ങളുടെ പണക്കാരായ നേതാക്കന്മാരെ നമ്മൾ അവിശ്വസിക്കണം?

 കൊല്ലൽ ഞങ്ങളുടെ പണിയല്ലെന്ന് പറയുമ്പോൾ ഏതൊരു അവിശ്വാസിയും ഇത് കേട്ട് വിശ്വസിച്ചു പോകണം. അങ്ങിനെ ആയിരുന്നു ആ സമയങ്ങളിൽ സി.പി.എം നേതാക്കന്മാരുടെ ശരീര ഭാഷ പറഞ്ഞു കൊണ്ടിരുന്നത്. വല്ലാതെ കുറ്റബോധം തോന്നുന്ന പാർട്ടി അനുയായികൾ ഒരു വിശദീകരണവും കേൾക്കാൻ കൂട്ടാക്കാത്തതിനാൽ ഇത്ര വലിയ മഹാ കൊലപാതകമാണോ ഇതെന്ന് ചോദിക്കുന്നു കണ്ണൂരിലുള്ളവർ, ഓർക്കാൻ ഇഷ്ടമില്ലാത്ത പലതും സംഭവിക്കാൻ പോകുന്നു എന്ന അശുഭലക്ഷണം മണത്തറിഞ്ഞതിനാലാണ് വടകരയിൽ പോയി ഇരുന്നെരന്ന് മോചിപ്പിച്ച കൂത്ത്പറമ്പ് പാർട്ടി ഓഫീസ് സെക്രട്ടറി ബാബുവിനോട് വല്ലാതെ ഇഷ്ടം തോന്നിയത്. ബാബുവിനെ ഒന്ന് വാരിയെല്ലിനു മുകളിലൂടെ വിരലുകൊണ്ട് ഇക്കിളി വരുത്തിയാൽ എല്ലാം തുറന്ന് പറയുമെന്ന് ഭയക്കുന്നത് പിണറായി മുതൽ പി.ജയരാജൻ വരെയാണ്. അതായിരുന്നു എം.വി ജയരാജനെ തന്നെ പോലീസ് സ്റ്റേഷന് മുന്നിൽ ഇരിക്കാൻ കണ്ണൂരിലെ പാർട്ടി അയച്ചത്. 

കോഴിക്കോട് അവർക്ക് പാർട്ടി ഉണ്ടെങ്കിലും ഇന്ത്യയിൽ എവിടെ പോകാനും പാർട്ടിക്കാർക്ക് പ്രത്യേക അനുമതിയൊന്നും വേണ്ടാത്തതിനാൽ കണ്ണൂരിൽ നിന്നും ആളുകൾ വന്ന് വടകരയിൽ മുദ്രാവാക്യം വിളിച്ചു. ഭയം വല്ലാതെ തിരിഞ്ഞു കുത്തുകയാണു പാർട്ടി നേതാക്കന്മാരെ. ചന്ദ്രശേഖരനെ ഞങ്ങൾ കൊന്നിട്ടില്ല, കൊന്നിട്ടില്ല എന്ന് ഞങ്ങൾ പറയാൻ തുടങ്ങിയിട്ട് കുറെ നാളായി. ഞങ്ങൾ പറയുന്നത് കേട്ടിട്ടില്ലെങ്കിൽ ഞങ്ങൾ തീപന്തമാകുമെന്ന് മുന്നറിയിപ്പ് വന്നു കഴിഞ്ഞു. ഇനി ഈ പാർട്ടിക്ക് ഒരു തീ പന്തമായി എരിഞ്ഞു തീരലായിരിക്കും വിധി എന്നറിഞ്ഞതിലാണ് അച്ചുതാനന്ദൻ പറയുന്നത് എരിയാൻ തീരുമാനിച്ചവരേയും കൂട്ടി മുന്നോട്ട് പോകുന്നതിൽ കാര്യമില്ല എന്ന്. തന്നെ തീ പന്തമാക്കാനായിരിക്കും പിണറായി കരുതിയെങ്കിൽ അതിന് വേറെ അച്ചുവിനെ നോക്കണമെന്ന മുന്നറിയിപ്പാണ് അച്ചുതാനന്ദന്റെ തീരുമാനമെന്ന് പിണറായി തിരിച്ചറിയട്ടെ എന്ന് സ്വന്തം അച്ചുതാനന്ദൻ.
തുടര്‍ന്ന് വായിക്കുക

കെ.കെ. രമയുടെ തുറന്ന കത്ത്

click image to read large




കെ.കെ. രമയുടെ തുറന്ന കത്ത്..,

സഖാക്കളെ,
ഇക്കഴിഞ്ഞ മെയ് നാലാം തീയതിക്ക് ശേഷമെങ്കിലും നിങ്ങള്‍ക്കെല്ലാം എന്റെ പേര് പരിചിതമായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അന്ന് രാത്രിയാണ് എന്റെ ഭര്‍ത്താവ് സഖാവ് ടി പി ചന്ദ്രശേഖരന്‍ ശിരസ്സും ശരീരവും വെട്ടിനുറുക്കി കൊലചെയ്യപ്പെട്ടത്. അന്നാണ് 45 വയസ്സില്‍ ഞാന്‍ വിധവ ആക്കപ്പെട്ടത്. എന്റെ പതിനേഴു വയസ്സ് മാത്രമുള്ള ഏക മകന് അച്ഛനെ നഷ്ടപ്പെട്ടത്. അന്നാണ് ടി പി യുടെ 83 വയസ്സുള്ള വൃദ്ധ മാതാവിന് മകനെ നഷ്ടപ്പെട്ടത്. അങ്ങനെ ഒരു കുടുംബമാകെ അനാഥത്വത്തിന്റെയും തീരാദുഖത്തിന്റെയും ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടു.
 
ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവള്‍. എന്റെ അച്ഛന്‍ ഇപ്പോഴും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം. എന്റെ രണ്ടു സഹോദരിമാരും സഹോദരനും കമ്മ്യുണിസ്റ്റ്കാര്‍ തന്നെ. ഞാന്‍ വിദ്യാര്‍ഥി ജീവിത കാലത്ത് എസ്.എഫ്.ഐ-യില്‍ സജീവമായിരുന്നു. വിവാഹശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ മുഴുകാന്‍ കഴിയാതെ വന്നെന്നുമാത്രം. എന്റെ കമ്മ്യുണിസ്റ്റ് വിശ്വാസത്തിനും കൂറിനും ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. ആ വിശ്വാസമാണ് കേരളത്തിലെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കമ്മ്യുണിസ്റ്റ്കാരായ അച്ഛനമ്മമാര്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും ഇങ്ങിനെയൊരു തുറന്ന കത്തെഴുതാന്‍ ധൈര്യം നല്‍കുന്നത്.
 
സഖാക്കളെ,
എന്ത് തെറ്റാണ് ചന്ദ്രേട്ടന്‍ ചെയ്തത്? ഓര്‍മ്മവച്ച നാള്‍മുതല്‍ കമ്മ്യുണിസ്റ്റുകാരനായി ജീവിക്കാന്‍ കൊതിച്ചതും അങ്ങനെ ജീവിച്ചതും തെറ്റാണോ? ചന്ദ്രേട്ടന്‍ ധീരനായിരുന്നു. സമരമുഖങ്ങളില്‍ ഞങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നണിനിരന്നു. ഒരിക്കലും പിന്തിരിയാതെ. തെറ്റുകളോട് പൊറുക്കാനാവാത്ത മനോഭാവമായിരുന്നു എന്നും ചന്ദ്രേട്ടന്റേത്. സി.പി.ഐ.എമ്മിനകത്ത് വലതുപക്ഷവത്കരണം ശക്തമായപ്പോള്‍ അതിനെതിരെ സന്ധിയില്ലാസമരം ചന്ദ്രേട്ടന്‍ നടത്തിയത് എനിക്കറിയാം. 
ചന്ദ്രേട്ടന്‍ പുറത്തുവന്നതും പുതിയ പാര്‍ട്ടി രൂപീകരിച്ചതും അധികാരമോഹത്തിന്റെ പേരിലാണെന്നാണ് ഇപ്പോള്‍ സി.പി.ഐ.എം പ്രചരിപ്പിക്കുന്നത്. ഇക്കാലം വരെ ഒരു പഞ്ചായത്ത് മെമ്പര്‍പോലുമാകാത്തയാളാണ് അദ്ദേഹം.
സംഘടനാജീവിതത്തിന്റെ തിരക്കൊഴിഞ്ഞ നേരം ഒരു കമ്മ്യുണിസ്റ്റുകാരന് ഒരിക്കലുമുണ്ടാകില്ലല്ലോ. എങ്കിലും വീണുകിട്ടുന്ന ഇടവേളകളില്‍ എന്നോടും മോനോടും പറയും.”ഞാന്‍ വീണുപോയാല്‍ നിങ്ങള്‍ തളരരുത്. എനിക്കറിയാം മരണം എന്റെ പിന്നാലെയുണ്ടെന്ന്. അവരെന്തെങ്കിലും ചെയ്യും”. 
ചന്ദ്രശേഖരന്റെ ഭാര്യ എന്ന നിലയില്‍ എനിക്കൊരിക്കലും അധീരയാകാന്‍ കഴിയില്ലല്ലോ. അതിനാല്‍ ഞാനെന്റെ പൊന്നുമോനെ രാത്രിയില്‍ നെഞ്ചോട് ചേര്‍ത്ത്പിടിച്ച് കിടന്നു. ഒടുവില്‍ ഒരിക്കലും കേള്‍ക്കരുതേ എന്ന് വിചാരിച്ച ആ വാര്‍ത്ത എന്റെയും മോന്റെയും ചെവിയിലെത്തി.
എന്റെയും മകന്റെയും വേദന തിരിച്ചറിയാതെ ഞങ്ങളല്ല ഇത് ചെയ്തതെന്ന് പറഞ്ഞ് നാടുമുഴുവന്‍ പൊതുയോഗം നടത്താന്‍ പിണറായി വിജയന്‍ വരുമ്പോള്‍ നാടറിയണം ചന്ദ്രശേഖരന്റെ യഥാര്‍ത്ഥ ഘാതകരാരാണെന്ന്. 
സി.പി.ഐ.എം നേതാക്കളുടെ അറിവോടെയല്ലാതെ ആരും ചന്ദ്രേട്ടനെ കൊല്ലില്ല. അതെനിക്കുറപ്പാണ്. എത്ര പൊതുയോഗം നടത്തിയാലും ആ കുറ്റത്തില്‍നിന്ന് ഒഴിയാനാവില്ല ഒരു സി.പി.ഐ.എം നേതാവിനും. അന്വേഷണം നടക്കട്ടെ എന്നും കുറ്റവാളികളെ കണ്ടെത്തട്ടെ എന്നുമെല്ലാം പറഞ്ഞവര്‍ അന്വേഷണം തങ്ങള്‍ക്ക് നേരെ നീളുമ്പോള്‍ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുകയാണ്.
 
സഖാക്കളെ,
ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് നാം പൊരുതുന്നത്, മനുഷ്യനന്മയ്ക്കുവേണ്ടി. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കൊന്നുതള്ളുന്നവരായിരുന്നില്ല മുമ്പ് സി.പി.ഐ.എം. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. പി കൃഷ്ണപിള്ളയും എ കെ ജി യും ഇ എം എസ്സും നായനാരും അടക്കമുള്ള മനുഷ്യസ്‌നേഹികളായ നേതാക്കന്മാര്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്ത പ്രസ്ഥാനം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു പറ്റം നേതാക്കന്മാരുടെ പിടിയില്‍ അമരാനിടയായി. അതിനുശേഷമാണ് കൊല്ലുവാനും കൊല്ലപ്പെടുവാനും മാത്രമുള്ള ഒരു പാര്‍ട്ടിയായി ഇത് മാറിയത്
രാഷ്ട്രീയ ജീവിതത്തിലെ സുതാര്യതകൊണ്ടും ജനകീയത കൊണ്ടും അടിക്കടി ജനപിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരുന്ന ചന്ദ്രേട്ടനെ വകവരുത്താന്‍ സി പി ഐ എം നേതൃത്വം പലതവണ ശ്രമിച്ചതാണ്. ഒടുവിലവര്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തിന്റെ കൂടി സഹായത്തോടെ ആസൂത്രിതമായി ആ സഖാവിനെ കൊത്തിനുറുക്കി. അന്നുമുതല്‍ ഞങ്ങള്‍ക്കതില്‍ പങ്കില്ല എന്ന് ആണയിടുന്നുണ്ടെങ്കിലും പോലിസ് സംഘത്തിന്റെ സാധാരണനിലയിലുള്ള അന്വേഷണത്തില്‍ പോലും പിടിക്കപ്പെടുന്നത് പാര്‍ട്ടി അംഗങ്ങളും അവര്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളികളുമാണ്. മാത്രമല്ല അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ കണ്ണൂരിലെയും മറ്റും ഉയര്‍ന്ന പദവികളിലുമുള്ള നേതാക്കന്മാര്‍ക്ക് ഈ ഗൂഡാലോചനയിലും ഈ അരുംകൊലയിലും കൊലയാളികളെ ഒളിപ്പിച്ചതിലുംപങ്കുണ്ടെന്ന് വ്യക്തമാകുകയാണ്. അതോടെ സമനില തെറ്റിയ പാര്‍ട്ടി നേതൃത്വം സംഘടിതമായ ഒരു നുണപ്രചാരണത്തിലൂടെ അണികളെയും അനുഭാവികളെയും തെറ്റിദ്ധരിപ്പിച്ചു കൂടെ നിര്‍ത്താനുള്ള പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതായും ഞാന്‍ അറിയുന്നു. പിണറായിവിജയന്‍ തന്നെയാണ് അതിനും നേതൃത്വം നല്‍കുന്നത്. പരമാവധി പാര്‍ട്ടി ബന്ധുക്കളെ അണിനിരത്തി ശക്തിപ്രകടനങ്ങള്‍ സംഘടിപ്പിച്ച് പോലിസ് അന്വേഷണത്തെ ഭീഷണികൊണ്ട് അട്ടിമറിക്കുകയാണവരുടെ ലക്ഷ്യം.
 
സഖാക്കളെ,
നേതൃത്വം ആവശ്യപ്പെട്ടാല്‍ അണിനിരക്കുന്നവരും നേതാക്കന്മാര്‍ പറയുന്നത് വിശ്വസിക്കുന്നവരുമാണ് എല്ലാകാലത്തും കമ്മ്യുണിസ്റ്റുകാര്‍. സത്യസന്ധതയുള്ളപാര്‍ട്ടിയും വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാക്കന്മാരുമുണ്ടായിരുന്ന കാലത്ത് അത് ശരിയായിരുന്നു. ഇപ്പോള്‍ അതാണോ സ്ഥിതി? ഈ മാഫിയ നേതാക്കന്മാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ എത്ര പേര്‍ക്കാണ് മകനും സഹോദരനും ഭര്‍ത്താവും നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഓര്‍ത്തുനോക്കു. എത്ര പേരാണ് കൊലപാതകികളായും ബലിയാടുകളായും ജയിലുകളില്‍ നരകിക്കുന്നത്? ഈ കൊലപാതക രാഷ്ട്രീയം ഇനിയും തുടരണോ? ഈ കൊലയാളി നേതാക്കന്മാരുടെ പിന്നില്‍ ഇനിയും അണിനിരക്കണോ? അവര്‍ പറയുന്നത് വിശ്വസിക്കണോ? ശാന്തമായി ആലോചിക്കുക. സ്വതന്ത്രമായി തീരുമാനിക്കുക. ഒരു കമ്മ്യുണിസ്റ്റ് രക്ത സാക്ഷിയുടെ കമ്മ്യുണിസ്റ്റ്കാരിയായ വിധവ എന്നനിലയില്‍ എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്. എന്റെ വാക്കുകള്‍ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ സമനില തെറ്റിയ ജല്‍പ്പനങ്ങള്‍ മാത്രമാണെന്നും അതിനൊരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നും നേതാക്കന്മാര്‍ പറയുന്നു. ആ ക്രൂരതയോടെങ്കിലും പ്രതിഷേധിക്കണമെന്നും പാര്‍ട്ടികൂറിന്റെപേരില്‍ മാത്രം ഏതു കാട്ടാളത്തത്തിനും കൂട്ടുനില്‍ക്കുകയില്ലെന്നു തീരുമാനിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു...


അഭിവാദനങ്ങളോടെ
കെ.കെ. രമ
R M P.


തുടര്‍ന്ന് വായിക്കുക

ഇങ്ങനെ പോയാല്‍ പാര്‍ട്ടി ഉണ്ടാകും ,ആളുകള്‍ ഉണ്ടാവില്ല




തുടര്‍ന്ന് വായിക്കുക

ഇതാണോ സഖാവേ കേഡര്‍ പാര്‍ട്ടി ?


തുടര്‍ന്ന് വായിക്കുക

പാര്‍ട്ടി വിട്ടവര്‍ക്ക്‌ പട്ടട തന്നെ വിധി

എഴുതാപ്പുറം | സി.പി. സൈതലവി
 
 
ഒഞ്ചിയത്തെ സി.പി.എം ഓഫീസായ മണ്ടോടി കണ്ണന്‍ സ്‌മാരകത്തിലെ മറിച്ചിട്ട കസേരകള്‍ നോക്കി എം.എല്‍.എമാര്‍ വികാരഭരിതരായി നിന്നു. പൊട്ടിയ ജനല്‍ ചില്ലിനുള്ളിലൂടെ എടുത്ത ഫോട്ടോയില്‍ വീട്ടുമുറ്റത്ത്‌ നില്‍ക്കുന്ന എളമരം കരീമും എ.കെ. ശശീന്ദ്രനും സി.കെ. നാണുവും. മുഖത്ത്‌ ഘനീഭവിച്ച ദുഃഖം. ദേശാഭിമാനി (2012 മെയ്‌ 9) ഒന്നാം പേജിലെ വര്‍ണ ചിത്രം ഒഞ്ചിയത്തെ `നഷ്‌ട'ക്കണക്കെടുക്കാന്‍ വന്ന സി.പി.എം വിധേയ എം.എല്‍.എമാരുടെ ഭാവഹാവാദികള്‍ ഒപ്പിയെടുത്തു. അവരുടെ നഷ്‌ടങ്ങളെല്ലാം നികത്താന്‍ മണിക്കൂറു കൊണ്ടാവുമെങ്കിലും.
പക്ഷെ, ഒരിക്കലും പരിഹരിക്കാനാവാത്ത മഹാനഷ്‌ടത്തിന്റെ സങ്കടക്കടലില്‍ ഒരമ്മയും മകനും ഉറ്റവരും വേദന തിന്നു കഴിയുന്നുണ്ട്‌ തൊട്ടപ്പുറത്ത്‌. വെട്ടിനുറുക്കി കഷ്‌ണങ്ങളാക്കിയ ഒരു ജീവന്റെ നഷ്‌ടം. ഒരു ജനതയുടെ സ്വപ്‌നങ്ങളുടെയും. തിരിഞ്ഞു നോക്കിയില്ല ഒരു സി.പി.എം നേതാവും അവിടേക്ക്‌. `അനുവദിക്കുമെങ്കില്‍ ടി.പി. ചന്ദ്രശേഖരന്റെ വീടും ഒന്നു സന്ദര്‍ശിക്കാം' എന്നായിരുന്നു കേരളം നടുങ്ങിയ ക്രൂരതയോട്‌ സി.പി.എമ്മുകാരുടെ ഔദാര്യം. മെയ്‌ 8നാണ്‌ സി.പി.എം സംഘം നിരോധനാജ്ഞ ലംഘിച്ച്‌ ഒഞ്ചിയത്ത്‌ ചെല്ലുന്നത്‌. ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്‌ മെയ്‌ 4ന്‌ രാത്രിയും. അനുവാദം ചോദിക്കാതെ ആര്‍ക്കും മരണ വീട്ടില്‍ ചെല്ലാവുന്ന സമയം ധാരാളമുണ്ടായിരുന്നു. അച്യുതാനന്ദനെ പോലെയുള്ളവര്‍ പോയ നേരം. ശുദ്ധ കമ്യൂണിസ്റ്റുകാരായ പന്ന്യന്‍ രവീന്ദ്രനും ഒഞ്ചിയത്തെ വെടിയുണ്ട നെഞ്ചില്‍ കൊണ്ടുനടക്കുന്ന പുറവില്‍ കണ്ണനും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും ആ വീടിന്റെ നിലവിളികളില്‍, നാടിന്റെ കൂട്ടക്കരച്ചിലുകളില്‍ കണ്ണീരടക്കാനാവാതെ നിന്ന സമയം. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷിഭേദമില്ലാതെ ജനം ഒന്നടങ്കം ആ രക്തനക്ഷത്രത്തെ കണ്ണിമക്കാതെ നോക്കിനിന്ന അന്ത്യനിമിഷങ്ങള്‍. അന്നൊന്നും ആ വഴിയെ പോകാത്തവര്‍ പട്ടടയിലെ അവസാന കനലും കെട്ടുകഴിഞ്ഞ്‌ നാലാം നാള്‍ പറയുന്നു; `അങ്ങോട്ടു ചെല്ലരുതെന്ന്‌ പറഞ്ഞിരിക്കുന്നു' വെന്ന്‌. പരിഹാസത്തിന്റെ സഹതാപ കണ്ണീരുമായി അങ്ങോട്ടുവരേണ്ടെന്ന്‌ ഇടതുപക്ഷ ഏകോപന സമിതിയുടെയും ആര്‍.എം.പിയുടെയും ഭാരവാഹികള്‍ സി.പി.എമ്മുകാരോട്‌ പറഞ്ഞത്‌ കൊലപാതകം നടന്ന്‌ ദിവസമേറെ കഴിഞ്ഞാണ്‌. മലയാളത്തിലെ സര്‍വചാനലുകളും ഇടതടവില്ലാതെ സംപ്രേഷണം ചെയ്യുകയും മെയ്‌ 5ന്‌ കേരളത്തിലിറങ്ങിയ സകല ദിനപത്രങ്ങളിലും ഒന്നാം പേജ്‌ നിറഞ്ഞ്‌ നില്‍ക്കുകയും ചെയ്‌ത നടുക്കമുളവാക്കിയ സംഭവം `ദേശാഭിമാനി' യുടെ അവസാന പേജിലെ ഒരു മൂലയില്‍ `ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ചു' എന്ന്‌ വെറും രണ്ടു കോളം സ്വാഭാവിക വാര്‍ത്തയായി ചുരുങ്ങിയതിലുണ്ട്‌ പാര്‍ട്ടിയുടെ ഉള്ളിലിരിപ്പ്‌. അവര്‍ക്കു മുന്നില്‍ നാഥന്‍ നഷ്‌ടപ്പെട്ട കുടുംബത്തിന്റെയോ നായകന്‍ നഷ്‌ടപ്പെട്ട ജനതയുടെയോ വിലാപത്തിനെന്ത്‌ പ്രസക്തി?

നന്ദു എന്ന പതിനാറുകാരന്റെ സ്ഥാനത്ത്‌ സ്വന്തം മക്കളായിരുന്നെങ്കിലോ എന്ന്‌ കരിങ്കല്‍ ഹൃദയവുമായി നടക്കുന്ന ഒരു സി.പി.എം അച്ഛനും തോന്നിക്കാണില്ല. അങ്ങനെയൊരു മനസ്സ്‌ സി.പി.എമ്മുകാര്‍ക്കുണ്ടായിരുന്നെങ്കില്‍ കണ്ണൂരിലെ അരിയില്‍ അബ്‌ദുല്‍ശുകൂര്‍ എന്ന ബിരുദ വിദ്യാര്‍ത്ഥിയെ ദാഹജലം പോലും നല്‍കാതെ രണ്ടര മണിക്കൂര്‍ വിചാരണ ചെയ്‌ത്‌ മഴുകൊണ്ട്‌ വെട്ടിനുറുക്കി കൊല്ലാന്‍ കല്‍പന നല്‍കില്ലായിരുന്നല്ലോ?
പിണറായി പുത്രനെ പോലെ ലക്ഷങ്ങള്‍ മുടക്കിയ വിദേശവിദ്യാഭ്യാസവും കോടിയേരി സന്തതികളെ പോലെ ഭരണത്തണലിലെ സുഖവാസവും കിട്ടിയില്ലെങ്കിലും `ധീരനായ അച്ഛന്റെ ധീരനായ പുത്രനായി' മലയാളിയുടെ മനസ്സിലിടം നേടാന്‍ ടി.പി. ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ്‌ എന്ന നന്ദുവിന്‌ ഈ ഇളം പ്രായത്തില്‍ കഴിഞ്ഞിരിക്കുന്നു. മെയ്‌ നാലിന്‌ രാത്രി വീട്ടിലിരുന്ന്‌ ടി.വി. കാണുമ്പോഴാണ്‌ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത `ഫ്‌ളാഷ്‌' ആയി വരുന്നത്‌. നന്ദു ആദ്യം ചെയ്‌തത്‌ ടി.വി ഓഫാക്കി വീട്ടിലേക്കുള്ള കേബിള്‍ കണക്‌ഷന്‍ മുറിച്ചു മാറ്റുകയായിരുന്നു. അമ്മയും മുത്തശ്ശിയും വാര്‍ത്ത പെട്ടെന്നറിയാതിരിക്കാന്‍. അച്ഛന്റെ മരണവാര്‍ത്ത കേട്ട്‌ ഇന്നോളം നന്ദുവിന്റെ കണ്ണ്‌ നിറഞ്ഞ്‌ ആരും കണ്ടിട്ടില്ല. ഒരേയൊരു മകന്‍. പിന്നെ അച്ഛനും അമ്മയും. അടുത്ത മാസം താമസം മാറ്റാനിരിക്കുന്ന പുതിയ വീട്‌. ഇതിനിടെ ഒത്തുകിട്ടിയ ഒരിടവേളയില്‍ നന്ദുവിനെ ചേര്‍ത്തിരുത്തി തലോടിക്കൊണ്ട്‌ അച്ഛന്‍ പറഞ്ഞു: `നിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ വീണാല്‍ പിന്നെ അച്ഛന്റെ ആത്മാവിന്‌ ശാന്തി കിട്ടില്ല.' അച്ഛനു കൊടുത്ത വാക്ക്‌ അക്ഷരം പ്രതി പാലിക്കുന്ന മകന്‍. `ഏട്ടനെ അവര്‍ക്കു കൊല്ലാനേ കഴിയൂ. തോല്‍പിക്കാനാവില്ല' എന്ന്‌ പ്രിയഭര്‍ത്താവിന്റെ വേര്‍പാടിനു തൊട്ടടുത്ത നിമിഷം തന്നെ ഘാതകരോടു വിളിച്ചുപറയാന്‍ ചങ്കുറപ്പുള്ള ഭാര്യ രമ.

സ്വന്തം വീടിനുള്ളില്‍ ടി.പി. ചന്ദ്രശേഖരന്‍ സാന്നിധ്യം കൊണ്ടു മാത്രം കോരിയിട്ട കനല്‍ ചൂട്‌ ഇത്രയുണ്ടെങ്കില്‍ ഒഞ്ചിയം മേഖലയില്‍ ആ വിപ്ലവകാരി എത്ര വലിയ അഗ്നിപര്‍വതമായിരിക്കണം? പോളിറ്റ്‌ ബ്യൂറോയെ പേടിക്കാത്ത പിണറായി വിജയന്‍ അപ്പോള്‍ ഒഞ്ചിയത്തെ ഭയപ്പെട്ടതില്‍ കാര്യമുണ്ട്‌. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ കണ്ട്‌ പിണറായി ഗ്രൂപ്പ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അസ്വസ്ഥമാകുന്നത്‌ വെറുതെയല്ല.

`പാര്‍ട്ടി വിട്ടവരെ കൊന്നുതള്ളുന്നത്‌ സി.പി.ഐ.എം ശൈലിയല്ല' എന്നാണ്‌ പിണറായി വിജയന്റെ പ്രസ്‌താവന. അങ്ങനെ പറയാനുള്ള അര്‍ഹത രണ്ടുനിലക്കും പിണറായിക്കുണ്ട്‌. ഒന്ന്‌ പാര്‍ട്ടി സെക്രട്ടറി. പിന്നെ സി.പി.എം കോടതിയുടെ അധിപനും. പിണറായി വിജയന്‍ കണ്ണൂരില്‍ ചെയ്‌ത പ്രസംഗം ദേശാഭിമാനി ഒന്നാം പേജില്‍ അച്ചടിച്ചു വന്നത്‌ ഇങ്ങനെ; `പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന നിലപാട്‌ സ്വീകരിക്കുന്നവരെ ശാരീരികമായി ആക്രമിച്ച്‌ നശിപ്പിക്കാമെന്ന്‌ കരുതാന്‍ മാത്രം മൗഢ്യമുള്ളവരല്ല ഞങ്ങള്‍. പലകാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരും നടപടിയെടുത്ത്‌ പുറത്താക്കിയവരുമുണ്ട്‌. ആരെയും കൊന്നുതള്ളാന്‍ സി.പി.എം തയ്യാറായിട്ടില്ല. .... പാര്‍ട്ടിക്കു പുറത്തുപോയി ശത്രുക്കളുമായി കൂട്ടുചേര്‍ന്ന്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ കുലം കുത്തികളും കുലദ്രോഹികളുമാണ്‌. പാര്‍ട്ടിയെ തകര്‍ക്കാനും ദ്രോഹിക്കാനും നില്‍ക്കുന്നവരോട്‌ നല്ലവാക്ക്‌ പറഞ്ഞിട്ട്‌ കാര്യമില്ല...... എം.വി. രാഘവനെയും കെ.ആര്‍. ഗൗരിയമ്മയെയും പാര്‍ട്ടി നേരിട്ടത്‌ പ്രത്യയശാസ്‌ത്രപരമായാണ്‌' (2012 മെയ്‌ 10).
പാര്‍ട്ടി വിട്ടവരെ സി.പി.എം പ്രത്യയശാസ്‌ത്രം കൊണ്ട്‌ നേരിടുന്നതിന്റെ മികച്ച ഉദാഹരണം സി.എം.പിയും എം.വി. രാഘവനും തന്നെ. 1987ല്‍ നിയമസഭയിലിട്ടായിരുന്നു എം.വി. രാഘവനു നേര്‍ക്കുള്ള ആദ്യ അക്രമം. വീട്‌ അഗ്നിക്കിരയാക്കിയും പലതവണ വധശ്രമം നടത്തിയും എം.വി.ആറിനെ പിന്തിരിപ്പിക്കാന്‍ നോക്കി. ഫലിക്കാതായപ്പോഴാണ്‌ പക തീര്‍ക്കാന്‍ സി.പി.എമ്മുകാര്‍ തീപന്തങ്ങളുമായി പാപ്പിനിശ്ശേരിയിലെ പാമ്പ്‌ വളര്‍ത്തല്‍ കേന്ദ്രത്തിലേക്കു കുതിച്ചത്‌.

നൂറുകണക്കിനു പാമ്പുകളെയും, മയില്‍, കുരങ്ങ്‌, മുയല്‍ തുടങ്ങി വിവിധയിനം മിണ്ടാപ്രാണികളെയും ചുട്ടുകൊന്നാണ്‌ സി.പി.എമ്മുകാര്‍ എം.വി. രാഘവനോട്‌ `പ്രത്യയശാസ്‌ത്ര യുദ്ധം' നടത്തിയത്‌.
സി.എം.പി നേതാവ്‌ അഡ്വ. ഹരീന്ദ്രനെ ബാര്‍ബര്‍ ഷാപ്പില്‍ മുടി വെട്ടിക്കൊണ്ടിരിക്കെയാണ്‌ ഗുണ്ടാസംഘം അക്രമിച്ച്‌ കൊല്ലാനാക്കിയത്‌. ഏതാണ്ട്‌ അതേ അളവിലുള്ള `പ്രത്യയാശസ്‌ത്ര' സഹായം ഗൗരിയമ്മക്കും ചാത്തുണ്ണി മാസ്റ്റര്‍ക്കും സി.കെ. ചക്രപാണിക്കുമെല്ലാം സി.പി.എമ്മില്‍ നിന്നു കിട്ടി. സി.പി.എം വിട്ട്‌ എം.വി. രാഘവനൊപ്പം പോയതിനാണ്‌ കാസര്‍ക്കോട്‌ ഉദുമയിലെ പള്ളിക്കര വേണു ഗോപാലന്‍ നായരെ 1987ല്‍ തെങ്ങില്‍ കെട്ടിയിട്ട്‌ ചുറ്റിലും തീ കത്തിച്ച്‌ തലക്ക്‌ കല്ലു കൊണ്ടിടിച്ചു കൊന്നത്‌. തലശ്ശേരിയിലെ മാടപ്പീടിക മുഹമ്മദ്‌ ഫസലിനെ സി.പി.എം വിട്ട്‌ എന്‍.ഡി.എഫില്‍ ചേര്‍ന്നതിനാണ്‌ പുലര്‍ച്ചെ വെട്ടിക്കൊന്നത്‌. ഫസലിന്റെ വീട്‌ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി കോടിയേരി ആര്‍.എസ്‌.എസുകാരാണ്‌ ഘാതകരെന്ന്‌ പരസ്യപ്രസ്‌താവന നടത്തി. ഒരു വര്‍ഗീയ കലാപം കൂടി മനസ്സില്‍ കണ്ടുള്ള നീക്കം. ഒടുവില്‍ സി.ബി.ഐ അന്വേഷണത്തില്‍ പിടിക്കപ്പെട്ടത്‌ സി.പി.എം ജില്ലാ നേതാവും ഗുണ്ടകളും.

പയ്യന്നൂര്‍ പുഞ്ചക്കാട്‌ മുട്ടില്‍ സുധാകരന്‍ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനം രാജിവെച്ച്‌ ഇടതുപക്ഷ ഏകോപന സമിതിയില്‍ പ്രവര്‍ത്തിച്ചതിനാണ്‌ സി.പി.എം ഗുണ്ടാസംഘം കടയില്‍ കയറി വെട്ടിനുറുക്കിയത്‌. 2010ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ സി.പി.എം തോറ്റതിന്റെ പ്രതികാരം. ചലന ശേഷി നഷ്‌ടപ്പെട്ട്‌ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ നരകിച്ചു കഴിയുന്നു സുധാകരന്‍.
സി.പി.എം ബ്രാഞ്ച്‌ കമ്മിറ്റി അംഗമായിരുന്ന ഷൊര്‍ണൂരിലെ എം.ആര്‍. മുരളി പാര്‍ട്ടി വിട്ട ശേഷം പലതവണ മൃഗീയമായി ആക്രമിക്കപ്പെട്ടു. നഗരസഭാ ചെയര്‍മാനായിട്ടും രക്ഷയുണ്ടായില്ല. ഇപ്പോഴും വധഭീഷണിയുടെ നിഴലില്‍ കഴിയുന്നു.

മലപ്പുറം പൊന്നാനി വെളിയങ്കോട്ടെ സി.പി.എം പ്രവര്‍ത്തകനായിരുന്ന ഹമീദ്‌മോന്‍ (35) പാര്‍ട്ടി വിട്ട്‌ മുസ്‌ലിംലീഗില്‍ ചേര്‍ന്നതിനാണ്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറില്‍ നിന്ന്‌ അവധിക്കു വന്ന സമയം സി.പി.എമ്മുകാര്‍ പട്ടാപ്പകല്‍ അങ്ങാടിയിലിട്ട്‌ വെട്ടിക്കൊന്നത്‌. 2004 മാര്‍ച്ച്‌ 30നായിരുന്നു ആ ക്രൂരകൃത്യം. ഖത്തര്‍ കെ.എം.സി.സി പൊന്നാനി മണ്ഡലം ജനറല്‍ സെക്രട്ടറിയും മികച്ച സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു അന്ന്‌ ഹമീദ്‌ മോന്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട്‌ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സൂരജിനെ വധിച്ചത്‌ ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ്‌. പാര്‍ട്ടി വിട്ടവരെ കൊലക്കത്തി കൊണ്ടാണ്‌ സി.പി.എം `ആശയ'പരമായി നേരിടുകയെന്നതിന്‌ ഉദാഹരണങ്ങള്‍ ഇനിയുമേറെയുണ്ട്‌.

നാല്‍പത്തെട്ടു വയസ്സുവരെയും സി.പി.എമ്മിനു വേണ്ടി മാത്രം ജീവിച്ച ടി.പി. ചന്ദ്രശേഖരന്‌ തന്റെ പൂര്‍വ സംഘടനയുടെ കയ്യിലിരിപ്പ്‌ നന്നായറിയാം. അതു കൊണ്ടാണ്‌ പലവട്ടം ചന്ദ്രശേഖരന്‍ പലരോടുമായി ഇങ്ങനെ പറഞ്ഞത്‌: `പാര്‍ട്ടി ഒരാളെ കൊല്ലണമെന്നു തീരുമാനിച്ചാല്‍ കൊന്നിരിക്കും. അതിന്റെ പേരില്‍ എന്നെയാരും സംരക്ഷിക്കേണ്ട' എന്ന്‌. അതിനര്‍ത്ഥം എത്ര കനത്ത സുരക്ഷയുണ്ടായാലും ഇടിമിന്നല്‍പോലെ സി.പി.എം കൊലയാളി സംഘം ഇരയെ കൈകാര്യം ചെയ്യുമെന്നാണ്‌. `ജയകൃഷ്‌ണന്‍ മാസ്റ്ററുടെ ഗതിവരും', `ചന്ദ്രശേഖരന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്നിങ്ങനെ സി.പി.എം ജാഥയില്‍ നിന്ന്‌ പരസ്യമായി മുദ്രാവാക്യം ഉയരുമ്പോള്‍, `കുലംകുത്തികള്‍ക്ക്‌ ഒരു ഘട്ടത്തിലും മാപ്പില്ല; ഈ പാര്‍ട്ടിയുടെ മുന്നില്‍ മാപ്പില്ല' എന്ന്‌ പലവട്ടം പിണറായി വിജയന്‍ ഒഞ്ചിയത്തിന്റെ മണ്ണില്‍ തന്നെ വന്ന്‌ ഭീഷണി മുഴക്കുമ്പോള്‍ ആര്‍ക്കായാലും ഉറപ്പിക്കാവുന്ന ഒരു കാര്യമുണ്ട്‌. അതാണ്‌ ചന്ദ്രശേഖരന്റെ വാക്കുകളായി ഭാര്യ രമ പറയുന്നത്‌: `അവര്‍ എന്നെ ഇല്ലാതാക്കും' എന്ന്‌. തനിക്കു നേരെ നേരത്തെ ഒമ്പത്‌ തവണ നടന്ന വധശ്രമങ്ങള്‍, ആര്‍.എം.പി പ്രവര്‍ത്തകരായ ഒഞ്ചിയം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ജയരാജന്‍, എം.പി. ദാമോദരന്‍, കെ.കെ. ജയന്‍, ടി.പി. ബാലന്‍, താഴെക്കുനി കേളപ്പന്‍, അഖിലേഷ്‌ തുടങ്ങിയവരെ ബോംബെറിഞ്ഞും വെട്ടിപ്പരിക്കേല്‍പിച്ചും നടത്തിയ കൊലപാതക ശ്രമങ്ങള്‍. ഇതെല്ലാം ചന്ദ്രശേഖരനു മുന്നിലുണ്ടായിരുന്നു. പാര്‍ട്ടിയുടെ മുഖപത്രമായ `ഇടത്‌പക്ഷം' മാസികയില്‍ `ഒഞ്ചിയത്ത്‌ സി.പി.എം ഫാസിസം' എന്ന അവസാനത്തെ ലേഖനത്തിലും അതാണ്‌ ടി.പി. വരച്ചുകാട്ടിയത്‌. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പിണറായി വിജയനെ പ്രതി ചേര്‍ക്കണമെന്ന ഇടതുപക്ഷ ഏകോപന സമിതിയുടെ ആവശ്യം കേവലം രാഷ്‌ട്രീയ വിദ്വേഷം എന്ന കള്ളിയിലൊതുങ്ങുന്നതല്ല. എഴുതിത്തള്ളിക്കൂടാ. കാര്യകാരണ സഹിതമാണ്‌ സി.പി.എം പരമാധികാരിക്കെതിരായ ആരോപണമുയരുന്നത്‌.

മെയ്‌ 10ന്‌ രാത്രി ഒരു ചാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന സി.പി.എം നേതാവ്‌ വി.വി. ദക്ഷിണാമൂര്‍ത്തി പറഞ്ഞു: ``ആര്‍.എം.പി നേതാവ്‌ കൊലചെയ്യപ്പെട്ടതു കൊണ്ട്‌ ആ രാഷ്‌ട്രീയ പാര്‍ട്ടിക്കു ഭാവിയില്ലാത്തതിനാല്‍ അവരെ സി.പി.ഐക്കു കിട്ടും എന്ന്‌ പ്രതീക്ഷയുണ്ടായിരിക്കാം''. ഇതിനര്‍ത്ഥം ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു കഴിഞ്ഞാല്‍ ആര്‍.എം.പിക്കു ഭാവിയില്ലെന്ന്‌ സി.പി.എം നിശ്ചയിച്ചിരിക്കുന്നുവെന്നു തന്നെ. ചന്ദ്രശേഖരനെ `കുലംകുത്തി' എന്നു വിളിച്ചത്‌ പാര്‍ട്ടി ശത്രുക്കളോടൊപ്പം ചേര്‍ന്ന്‌ പാര്‍ട്ടിയെ വെല്ലുവിളിച്ചതിനാണെന്ന്‌ പിണറായി പറയുന്നു.
യു.ഡി.എഫില്‍ ഘടകമായ എം.വി.ആറിനും ഗൗരിയമ്മക്കും കഴിയാത്ത വെല്ലുവിളി ചന്ദ്രശേഖരനു കഴിഞ്ഞു എന്ന്‌ സി.പി.എമ്മിനു സമ്മതിക്കേണ്ടി വരികയാണ്‌. ചന്ദ്രശേഖരന്‍ രൂപപ്പെടുത്തിയത്‌ അധികാരം ആവശ്യമില്ലാത്ത ഒരു ബദല്‍ സി.പി.എം. സ്വന്തമായി മാനിഫെസ്റ്റോ. ഭരണഘടന. വര്‍ഗ, ബഹുജന സംഘടനകള്‍. സ്വന്തം മുഖപത്രം. വളണ്ടിയര്‍ സേന. ആര്‍ക്കു മുന്നിലും തോറ്റുകൊടുക്കാത്ത വിപ്ലവവീര്യം. ആരോടും സന്ധി ചെയ്യാത്ത ഒറ്റയാന്‍. അതുകൊണ്ട്‌ ആര്‍.എം.പിയെ തന്നെയാണ്‌ സി.പി.എം പേടിക്കേണ്ടത്‌. ചന്ദ്രശേഖരനെ പിണറായി വിജയനും.

കൊലക്കേസില്‍ കൂട്ടുപ്രതിയാകാന്‍ പോകുന്നവന്റെ വെപ്രാളം പോലെയാണ്‌ സി.പി.എം അധിപന്റെ പ്രസ്‌താവനകള്‍. ആര്‍ക്കും സംശയം തോന്നുന്ന ശരീര ഭാഷ. ആരാണ്‌ പ്രതിയെന്ന്‌ ആദ്യം പറഞ്ഞതും പിണറായി തന്നെ. ക്വട്ടേഷന്‍ സംഘമാണെന്ന്‌.
ഒരു ചാണ്‍ നീളമുള്ള മുഖത്ത്‌ 51 വെട്ടുകള്‍. അവസാനമായി ആ മുഖത്തു പോലും ആരും നോക്കരുതെന്ന ക്രൂരവിധി. പക്ഷെ, പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്ക്‌ പട്ടടയൊരുക്കുന്ന മാര്‍ക്‌സിസ്റ്റ്‌ പ്രാകൃതത്വത്തെ സ്വന്തം ചോര കൊണ്ട്‌ തളച്ചിരിക്കുന്നു ടി.പി. ചന്ദ്രശേഖരന്‍.
ഒരൊറ്റ മരണത്തിലൂടെ ചന്ദ്രശേഖരന്‍ എല്ലാ പോരാളികളെയും അസൂയപ്പെടുത്തിക്കളഞ്ഞു. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഒരേ പ്രത്യയാശാസ്‌ത്രത്തിന്റെ പേരില്‍ - ഒരേ കൊടി പിടിച്ചവരാല്‍ കൊല ചെയ്യപ്പെട്ട വിപ്ലവകാരിയായി ഒഞ്ചിയത്തിന്റെ ആകാശത്ത്‌ എന്നുമുണ്ടാകും ആ രക്തനക്ഷത്രം. എന്തായാലും ഒരിക്കല്‍ മരിക്കണം. അത്‌ പോര്‍ക്കളത്തിലാവുക. മരണാനന്തരം പ്രതിയോഗികളെ കൂടുതല്‍ വിറപ്പിച്ചു കൊണ്ട്‌. ഇനി വിശ്രമിക്കാനാവില്ല ടി.പിയുടെ അനുയായികള്‍ക്ക്‌. ഇനി സുഖനിദ്രയില്ല ചന്ദ്രശേഖരന്റെ ശത്രുക്കള്‍ക്കും. മൃത്യുവിന്‌ താഴ്‌ത്താനാവാത്ത ജീവിതത്തിന്റെ കൊടിപ്പടമായി ടി.പി. ചന്ദ്രശേഖരന്‍ ഉയര്‍ന്നു പറക്കുകയാണ്‌.
തുടര്‍ന്ന് വായിക്കുക

ചന്ദ്ര ശേഖരന്‍ വധം: സി പി എം ഒറ്റപ്പെടുന്നു

click to image for reading large


തുടര്‍ന്ന് വായിക്കുക

വിവാദ വ്യവസായം കേരളത്തെ വളര്‍ത്തില്ല







കേരള രാഷ്ട്രീയത്തിനും ജനാധിപത്യ മതേതര വ്യവസ്ഥിതിക്കും മുസ്‌ലിംലീഗ് നല്‍കിയ സംഭാവനകള്‍ നിഷ്‌കരുണം മറന്നുകൊണ്ടാണ് തീര്‍ത്തും തെറ്റായ ചില മുദ്രകള്‍ പാര്‍ട്ടിക്കുമേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ അചഞ്ചലമായ മതേതരവീക്ഷണവും മത മൈത്രിക്കുവേണ്ടി നടത്തിയ നിരന്തരപോരാട്ടങ്ങളും ഈ വിവാദത്തിനിടെ വിസ്മരിക്കപ്പെട്ടത് ഖേദകരമാണ്

കേരള രാഷ്ട്രീയം വിവാദവ്യവസായത്തിന്റെ ഉത്പാദന കേന്ദ്രമായിരിക്കയാണ്. സമൂഹത്തിന്റെ രാഷ്ട്രനിര്‍മാണ ശേഷിയെ പോഷിപ്പിക്കുന്ന ചര്‍ച്ചകള്‍ക്കുപകരം ഭിന്നതയുടെ വിത്ത് വിതയ്ക്കുന്നതിലായിരിക്കുന്നു താത്പര്യമേറെയും. ഒരു രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തേണ്ട വര്‍ത്തമാന സന്ദര്‍ഭങ്ങളെ വിവാദങ്ങളില്‍ തളച്ചിടുന്നത് അനേക തലമുറകളെ ബാധിക്കുന്ന ഗുരുതര ഭവിഷ്യത്തുകളാണ് ക്ഷണിച്ചുവരുത്തുക.


രാഷ്ട്രീയ നേതൃത്വമായാലും മീഡിയകളായാലും ജനാധിപത്യത്തിന്റെ മറ്റേത് ഘടകങ്ങളായാലും ഇതില്‍ ഉത്തരവാദപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നെ രാജ്യക്ഷേമമില്ല. വ്യക്തികളുടെ താന്‍പോരിമകള്‍ മാത്രമേ ബാക്കിയാവൂ. യു.ഡി.എഫ്. മന്ത്രിസഭയുടെ സ്വാഭാവികമായ ഒരു പുനഃക്രമീകരണത്തെ കനത്ത ചൂടും പുകയുമുള്ള വിഷയമാക്കി പരിവര്‍ത്തിപ്പിച്ചതുതന്നെ ഇതിനുദാഹരണമാണ്. വിവാദങ്ങളുടെ ബാക്കിപത്രം എന്താണ്?. പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ മാത്രം. അതുണ്ടാക്കുന്ന ദൂരവ്യാപകമായ അകല്‍ച്ചകളും. ഇത്തവണത്തെ ചര്‍ച്ചയില്‍ ബോധപൂര്‍വമായും അല്ലാതെയും മുസ്‌ലിംലീഗ് ഒരു ഘടകമായി. കേരള രാഷ്ട്രീയത്തില്‍ ഇത് അഭൂതപൂര്‍വമാണ്. മുന്നണിബന്ധങ്ങളും അധികാരവിഭജനവും സംബന്ധിച്ച തര്‍ക്കങ്ങളില്‍ മാധ്യസ്ഥറോളിലല്ലാതെ ഒരു കക്ഷിയായി മുസ്‌ലിംലീഗ് പ്രത്യക്ഷപ്പെടാറില്ല. ദൗര്‍ഭാഗ്യവശാല്‍ ഇത്തവണ പതിവിന് വിരുദ്ധമായി മുസ്‌ലിംലീഗ് ഈ വിധം ഒരു ചര്‍ച്ചയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. അതിനു കാരണങ്ങള്‍ പലതാണ്. അതൊന്നും പുനഃപരിശോധനയ്‌ക്കെടുക്കാനല്ല ഈ കുറിപ്പ്.


പക്ഷേ, കേരള രാഷ്ട്രീയത്തിനും ജനാധിപത്യ മതേതര വ്യവസ്ഥിതിക്കും മുസ്‌ലിംലീഗ് നല്‍കിയ സംഭാവനകള്‍ നിഷ്‌കരുണം മറന്നുകൊണ്ടാണ് തീര്‍ത്തും തെറ്റായ ചില മുദ്രകള്‍ പാര്‍ട്ടിക്കുമേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ അചഞ്ചലമായ മതേതരവീക്ഷണവും മതമൈത്രിക്കുവേണ്ടി നടത്തിയ നിരന്തരപോരാട്ടങ്ങളും ഈ വിവാദത്തിനിടെ വിസ്മരിക്കപ്പെട്ടത് ഖേദകരമാണ്. അധികാരവും പദവികളും നേടിയെടുക്കാന്‍ വര്‍ഗീയ, വിഭാഗീയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ച ഒരു സന്ദര്‍ഭവും മുസ്‌ലിംലീഗിന്റെ ഇതഃപര്യന്തമുള്ള ചരിത്രത്തിലില്ല.


മത സൗഹാര്‍ദത്തിന് പോറലേല്പിക്കുന്ന ഏത് നീക്കത്തെയും മുസ്‌ലിംലീഗ് ചെറുത്ത് തോല്പിച്ചിട്ടുണ്ട്. മറ്റെന്താരോപിച്ചാലും മുസ്‌ലിംലീഗിനുമേല്‍ വര്‍ഗീയമുദ്ര ചാര്‍ത്താന്‍ ആര്‍ക്കുമാവില്ല. സമൂഹത്തില്‍ വര്‍ഗീയ വിഭജനത്തിന്റെ വിഷക്കാറ്റ് പടരാതിരിക്കാന്‍ പ്രതിരോധംതീര്‍ത്ത മുസ്‌ലിംലീഗിനെ രാഷ്ട്രീയ പ്രതിയോഗികള്‍ പോലും പ്രകീര്‍ത്തിച്ചിട്ടുണ്ട്. സാംസ്‌കാരിക നായകരും ദേശീയമാധ്യമങ്ങളും രാജ്യത്തിന്റെ ഭരണനേതൃത്വവുമെല്ലാം മതമൈത്രിക്കും മതേതരത്വത്തിനുമായി മുസ്‌ലിംലീഗ് നടത്തിയ പരിശ്രമങ്ങളെ അംഗീകരിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംലീഗ് അതീജാഗ്രതപുലര്‍ത്തി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയം തന്നെ എടുക്കുക. പ്രതിഷേധം ജ്വലിച്ചു നില്‍ക്കുകയാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒന്നു ചാഞ്ഞു നിന്നിരുന്നെങ്കില്‍ ഇന്നത്തെ കേരളം മറ്റൊന്നാകുമായിരുന്നു. സാമുദായിക വൈരത്തിന്റെ തീ പടരാന്‍ സാഹചര്യങ്ങളേറെയുണ്ടായിട്ടും കേരളം ശാന്തമായി നിന്നു, രാജ്യത്തിന് മാതൃക കാണിച്ചു. ഇതിനു പ്രചോദകമായ ഘടകങ്ങള്‍ പരിശോധിച്ചാലറിയാം സമാധാന സംസ്ഥാപനത്തിന് മുസ്‌ലിംലീഗ് അര്‍പ്പിച്ച അനര്‍ഘസംഭാവനകള്‍.


സി.എച്ച്. മുഹമ്മദ് കോയയുടെ പ്രസംഗങ്ങള്‍ ഇന്നും കര്‍ണപുടങ്ങളില്‍ വന്നലയ്ക്കുന്നു. ''നാം ഒരേ ഭാഷ സംസാരിക്കുന്നു. ഒരേ ഭക്ഷണം കഴിക്കുന്നു. ഒരേ വേഷം ധരിക്കുന്നു. സിരകളില്‍ ഒരേ നിറമുള്ള രക്തമൊഴുകുന്നു. എവിടെയാണ് നമ്മള്‍ തമ്മില്‍ വ്യത്യാസം?'' ജനക്കൂട്ടത്തിലേക്ക് ചോദ്യമെറിയുന്നു അദ്ദേഹം. ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത എന്ന മുദ്രാവാക്യം വിളിപ്പിക്കുന്നു.


മുസ്‌ലിംലീഗിന്റെ എക്കാലത്തെയും ചരിത്രം ഇതാണ്. മത സൗഹാര്‍ദത്തിനും മതേതരത്വത്തിനുമായി സന്ധിയില്ലാതെ പൊരുതിയ അധ്യായങ്ങള്‍. ജാതി- മത നിറംനോക്കി ആര്‍ക്കെങ്കിലുമെതിരെ അധികാരം ദുരുപയോഗിച്ചു എന്ന ആക്ഷേപം ഇന്നോളം മുസ്‌ലിംലീഗിനെതിരിലുയര്‍ന്നിട്ടില്ല. മുസ്‌ലിംലീഗ് മന്ത്രിമാര്‍ കൈകാര്യംചെയ്ത വകുപ്പുകളുടെ പരിധിയില്‍ നിന്ന് ഒരു ദ്രോഹ നടപടിയും ആര്‍ക്കുമെതിരിലുമുണ്ടായിട്ടുമില്ല. ഭരണാധികാരികള്‍ നീതിനിഷേധിക്കുമ്പോള്‍ മുസ്‌ലിംലീഗ് ശബ്ദമുയര്‍ത്തും. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശ സ്വരം. അത് സംഘടനാ ദൗത്യമാണ്.


എല്ലാവരോടും നീതികാണിക്കണമെന്ന് യു.ഡി.എഫില്‍ എപ്പോഴും വാദിക്കുന്ന കക്ഷിയാണ് മുസ്‌ലിംലീഗ്. സംഘടനയുടെ ഈ പാരമ്പര്യ സമീപനരീതികള്‍ എക്കാലവും തുടരുക തന്നെ ചെയ്യും. മുന്നണിക്കകത്ത് അസ്വാരസ്യങ്ങളും തര്‍ക്കങ്ങളുമുണ്ടാകുമ്പോള്‍ ഒരു തീര്‍പ്പുണ്ടാകണമെന്ന നിശ്ചയത്തോടെ, എല്ലാവരും യോജിച്ചു പോകണമെന്ന അഭിലാഷത്തോടെ ഇടപെടുന്നതാണ് മുസ്‌ലിംലീഗിന്റെ വേഷം. ഒത്തുതീര്‍പ്പുകള്‍ക്കു മുന്‍കൈ എടുക്കുന്ന ആ സമീപനമാണ് മുസ്‌ലിംലീഗ് തുടരുക. മധ്യസ്ഥനാകുമ്പോള്‍ അപ്പക്കഷ്ണം വലിയത് എടുക്കാമെന്ന് മുസ്‌ലിംലീഗ് ഒരിക്കലും കരുതിയിട്ടില്ല.


പുതിയ സംഭവവികാസങ്ങളുടെ ഉത്ഭവവും ആരംഭ ഘട്ടത്തില്‍ മുസ്‌ലിംലീഗ് കൈക്കൊണ്ട വിട്ടുവീഴ്ചയില്‍ നിന്നാണ്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ മുന്നണിയാണ്. അനിശ്ചിതത്വം ഒഴിവാക്കി സര്‍ക്കാര്‍ രൂപവത്കരണം ആദ്യം നടക്കട്ടെ, അഞ്ചാമത്തെ പദവി സംബന്ധിച്ച തീരുമാനം പിന്നീടാകാമെന്ന് മുസ്‌ലിംലീഗ് നിലപാടെടുത്തു. മറ്റു പദവികള്‍ നല്‍കിക്കഴിഞ്ഞപ്പോള്‍ മന്ത്രിസ്ഥാനമല്ലാതെ ഒന്നും ഇല്ലെന്നായി. ഉപതിരഞ്ഞെടുപ്പു കൂടി കഴിഞ്ഞതോടെ ഉചിതമായ അവധി പറയാനുമില്ല. സ്വാഭാവികമായും അതൊരു അഭിമാനപ്രശ്‌നമായി വളര്‍ന്നു. രാഷ്ട്രീയ വിവാദങ്ങളുടെ 'ബോംബ്' ആയി പലരും ചേര്‍ന്ന് അത് വികസിപ്പിച്ചു. അങ്ങനെയൊരു ദുര്യോഗം ഈ വിഷയത്തിലുണ്ടായതില്‍ വിഷമവും ഖേദവുമുണ്ട്. കോണ്‍ഗ്രസ്സോ മുസ്‌ലിംലീഗോ ബോധപൂര്‍വം ഒന്നും ചെയ്തതല്ല. പ്രശ്‌നത്തിന്റെ മൂര്‍ധന്യം ഇങ്ങനെയൊക്കെയായെന്ന് മാത്രം. അതുണ്ടാക്കിയ പരിക്കുകളും മുറിവുകളും വേഗം ശമിക്കട്ടെ.

എല്ലാം തത്സമയ വികാരപ്രകടനങ്ങളായിരുന്നുവെന്ന് കരുതി നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ പരസ്പരം ക്ഷമിച്ചും പൊറുത്തും യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകണം. മുന്നണിയുടെ കെട്ടുറപ്പിനും വിജയത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് കിരാതവാഴ്ചയ്‌ക്കെതിരെ ജീവന്‍ പണയപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും സി.പി.എമ്മിന്റെ ആക്രമണപരമ്പരകള്‍ക്ക് മുസ്‌ലിംലീഗ് വിധേയമായി. യു.ഡി.എഫിന്റെ വിജയത്തിനുവേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിക്കുന്നതാണ് അവരുടെ പ്രകോപനത്തിനു കാരണം. ഇത്തരം മണ്ഡലങ്ങളിലധികവും യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളല്ല എന്നതും ശ്രദ്ധിക്കണം. മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ ഭയക്കാതെ രണ്ടും കല്പിച്ചിറങ്ങുന്നത് മുസ്‌ലിംലീഗിന്റെ വ്യക്തിപരമായ നേട്ടത്തിനല്ല. കണ്ണൂര്‍ തന്നെ ഉദാഹരണം. കെ. സുധാകരനെയും മുസ്‌ലിംലീഗ് നേതാക്കളെയും അവിടെ ലീഗ് പ്രവര്‍ത്തകര്‍ വേര്‍തിരിച്ചു കണ്ടിട്ടില്ല. സംസ്ഥാനത്തെവിടെയും ഇതാണ് മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തന ശൈലി.

അത്രയും ദൃഢമായ സഹോദര സ്‌നേഹത്തില്‍ കഴിയുന്നതിനിടെയുണ്ടായ അഭിപ്രായ ഭിന്നതകളെ പല കേന്ദ്രങ്ങളും ചേര്‍ന്ന് വികസിപ്പിച്ചു. ഊഹങ്ങളെ അടിസ്ഥാനമാക്കി അഭിമാനക്ഷതം വരുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. അത് മനസ്സിനു മുറിവേല്പിച്ചപ്പോള്‍ അണികളില്‍ ചിലരില്‍ നിന്നു കടുത്ത പ്രതികരണങ്ങളുണ്ടായി എന്നത് നിഷേധിക്കുന്നില്ല. ഈ വിഷയത്തില്‍ തെറ്റായരീതികള്‍ അവലംബിച്ചവര്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടിയെടുത്തു. ചില പ്രകടനങ്ങള്‍, പ്രതികരണങ്ങള്‍ എല്ലാം ഈ നടപടിക്കു വിധേയമായി. അതെല്ലാം അടഞ്ഞ അധ്യായമാണ്. ഇനിയൊരു പുനഃപരിശോധന അര്‍ഹിക്കാത്തതും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്തതുമാണ്. പക്ഷേ, ഇതിന്റെ മറുവശം പതിയിരുന്ന അപകടമാണ് പലരും കാണാതെ പോയത്. രാഷ്ട്രീയ കക്ഷികള്‍ തമ്മിലെ തര്‍ക്കങ്ങള്‍ പറഞ്ഞുവലുതാക്കി സാമുദായിക ചേരിതിരിവ് സൃഷ്ടിക്കുകയാണ്. നാടിനോ സമൂഹത്തിനോ ഇത് ഭൂഷണമല്ല. യു.ഡി.എഫ്. കക്ഷികള്‍ തമ്മിലെ അഭിപ്രായഭിന്നത മീഡിയകള്‍ ഏറ്റെടുത്തപ്പോള്‍ അത് അസഹ്യവും ഭീഷണവുമായ രൂപം പ്രാപിച്ചു. മതവും ജാതിയും വേര്‍തിരിച്ചു മറകൂടാതെ വര്‍ഗീയത വിളിച്ചുപറയുന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായി. ഇത് സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. മലയാളികള്‍, കേരളീയര്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടുപോന്നവര്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ മാത്രമായി സംബോധന ചെയ്യപ്പെടുക എന്നത് നാടിന്റെ മതേതര വ്യവസ്ഥിതി നേരിടുന്ന മഹാദുരന്തമാണ്.


രാജ്യത്തെ പ്രബുദ്ധ സമൂഹമെന്നവകാശപ്പെടുന്നവര്‍ സമുദായത്തിന്റെ കള്ളിവരച്ച് അധികാരത്തിന്റെ വീതം വെപ്പ് ചര്‍ച്ച ചെയ്യുന്നത് അങ്ങേയറ്റം ഹീനമായ നടപടിയാണ്. മതവിശ്വാസം പരമപ്രധാനമാണ്. അത് വ്യക്തിയുടെ സ്വാതന്ത്ര്യവും കര്‍മവും ജീവിതവുമാണ്. ഒരു സര്‍ക്കാറിന്റെ പുനഃക്രമീകരണത്തെ സങ്കുചിത സാമുദായികതയുടെ മുദ്രയടിച്ച് ചര്‍ച്ച ചെയ്യുന്നത് മനോരോഗമാണ്. ഓര്‍മവെച്ച നാള്‍ മുതല്‍ ജാതി - മത വേര്‍തിരിവില്ലാതെ ഒത്തൊരുമയെക്കുറിച്ച് കേട്ടുവളര്‍ന്നവര്‍ക്ക് വര്‍ഗീയ വിഭജനത്തോട് യോജിക്കാനാവില്ല. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തമ്മില്‍ത്തല്ല് കണ്ടാസ്വദിക്കാന്‍ ഒരു നല്ല കേരളീയനോ യഥാര്‍ഥ വിശ്വാസിക്കോ കഴിയില്ല. മുസ്‌ലിംലീഗുകാര്‍ അത് ശീലിച്ചിട്ടില്ല. ഒരു ഭരണചുമതലക്കാരനുണ്ടാവുമ്പോള്‍ അത് ഏത് സമുദായക്കാരനാണെന്ന് നോക്കി പ്രതികരിക്കുന്നത് കേരളത്തിന്റെ പൊതുസ്വഭാവമല്ല. കാര്യസാധ്യത്തിനായി പച്ചയ്ക്കു ജാതിപറയുന്ന ഈ പരിപാടി ആരായാലും നിരുത്സാഹപ്പെടുത്തണം. നമുക്ക് ശേഷം പ്രളയമല്ല. ഇനിയുള്ള തലമുറകളും ഇവിടെ സ്‌നേഹത്തോടെ കഴിയണം.


പ്രസംഗമധ്യേ വരുന്ന പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് പൊടിപ്പും തൊങ്ങലും വെച്ച് മീഡിയാശൈലി പ്രാപിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്. എണ്ണമറ്റ ഭാവിപ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാനുള്ള കേരളം ഇങ്ങനെ നിരര്‍ഥകമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടന്നാല്‍ മതിയോ? ജനജീവിതം മെച്ചപ്പെടുത്താനുള്ള വിപുലമായ പദ്ധതികള്‍ അണിയറയിലുണ്ട്. പക്ഷേ, വിവാദവ്യവസായത്തിന്റെ ബഹളത്തില്‍ ഒന്നും നടക്കുന്നില്ല. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെയും വീഴ്ചകളെയുമാണ് പ്രതിപക്ഷം വിമര്‍ശിക്കേണ്ടത്.


'നോണ്‍ ഇഷ്യൂസ്' ആണ് പലപ്പോഴും 'ഇഷ്യൂ' ആയി രൂപാന്തരം പ്രാപിക്കുന്നത്. അതില്‍ ചുറ്റിത്തിരിയുകയാണ് ഭരണകൂടവും ജനതയും. വളര്‍ന്നുവരുന്ന തലമുറ ഇത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. കാലത്തിനൊത്ത് എല്ലാവര്‍ക്കും സ്വയം മാറേണ്ടിവരും. ഇല്ലെങ്കില്‍ എല്ലാം മാറ്റിമറിക്കാന്‍ പുതുതലമുറ രംഗത്തിറങ്ങും.


കോണ്‍ഗ്രസ് - മുസ്‌ലിംലീഗ് ബന്ധം വൈകാരികമാണ്. ഇന്ദിരാഗാന്ധിയുടെ കാലത്താരംഭിച്ച് സോണിയാ ഗാന്ധിയിലെത്തി നില്‍ക്കുന്നത്; ബാഫഖി തങ്ങളിലൂടെ ആരംഭിച്ചത്. അതൊരു പോറലുമേല്‍ക്കാതെ നിലനില്‍ക്കും. ചെറിയ ചില അസ്വാരസ്യങ്ങളുണ്ടായപ്പോള്‍ സോണിയാജിയുടെ വീട്ടില്‍ വെച്ച് ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തിയത് ഓര്‍ക്കുന്നു. എല്ലാവരും പരസ്പര ധാരണയോടെ ഒത്തൊരുമിച്ച് നീങ്ങുന്നതാണ് യു.ഡി.എഫ്. ബന്ധം. അതില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര് ശ്രമിച്ചാലും നടക്കില്ല. ആരെയും അനുവദിക്കുകയുമില്ല.



from : official website  
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails