ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

അച്ചുതാനന്തന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അച്ചുതാനന്തന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കുറ്റ പത്രം വീ എസ്സിന്റെതും പാര്‍ട്ടിയുടെതും

ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം. കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ എന്ന തലക്കെട്ടില്‍ മാതൃ ഭൂമി പ്രസിദ്ധീകരിച്ചത് 
=======================================================================


കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത
് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. ഇതാകട്ടെ, സംസ്ഥാനപാര്‍ട്ടി നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളുടെ ഭാഗവുമാണ്. ഞാന്‍ നടത്തിയ ഏതെങ്കിലും പ്രസ്താവനയോ പ്രതികരണമോ ആണ് പ്രതിസന്ധിക്ക് കാരണമെന്ന മട്ടില്‍ തങ്ങളുടെ കുറ്റം മറച്ചുവെച്ച് പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നുമാത്രം.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ആരും ഈ പാര്‍ട്ടിയിലുണ്ടാവില്ല എന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയതാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദികളായവര്‍ ഈ പാര്‍ട്ടിയിലില്ല എന്ന് നാം എത്രതന്നെ പറഞ്ഞാലും സാമാന്യബുദ്ധിയുള്ള ആരും അത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല. രണ്ട് ജില്ലകളിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍മുതല്‍ ബ്രാഞ്ച് സെക്രട്ടറിവരെ വിവിധ ഘടകങ്ങളില്‍പ്പെട്ട രണ്ടു ഡസനിലേറെ സഖാക്കള്‍ അറസ്റ്റിനും ചോദ്യംചെയ്യലിനും വിധേയരായിരിക്കുന്നു. രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍മാരുള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ജയിലിലാണ്. അതെല്ലാം പോലീസും യു.ഡി.എഫും ചേര്‍ന്ന് ചമച്ച കള്ളക്കേസുകളാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് നാമിപ്പോള്‍. രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന കൊലപാതക ആസൂത്രണവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ പുറത്തുവരുന്നു. തലശ്ശേരിയില്‍ നമ്മുടെ പാര്‍ട്ടിയില്‍നിന്നും വിട്ടുപോയി എന്‍.ഡി.എഫില്‍ ചേര്‍ന്നു എന്നതിന്റെ പേരിലാണ് ഫസല്‍ എന്ന ചെറുപ്പക്കാരനെ കൊലചെയ്തതെന്ന് സി.ബി.ഐ. അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടേറിയറ്റംഗവും ഒരു ലോക്കല്‍സെക്രട്ടറിയും ആ കേസില്‍ ജയിലിലാണ്. ആ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഗീയകുഴപ്പം സൃഷ്ടിക്കാന്‍ നമ്മുടെ പാര്‍ട്ടി ശ്രമിച്ചുവെന്നുകൂടി സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നു.

ഇതെല്ലാമാണ് ഇന്ന് കേരളപാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജൂണ്‍ 5, 6 തിയ്യതികളില്‍ നടന്ന പാര്‍ട്ടിസെക്രട്ടേറിയറ്റ് യോഗം ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് എന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്ന നിഗമനത്തിലാണ് എത്തിയത്. എന്റെ മൂന്ന് പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടിയാണ് ഞാന്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്ന് വാദിക്കുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം അദ്ദേഹം ധീരനായ കമ്യൂണിസ്റ്റായിരുന്നു എന്നു ഞാന്‍ പറഞ്ഞത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് ആദ്യത്തേത്. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. എന്നിവയിലൂടെ പാര്‍ട്ടിയിലെത്തിയ ചന്ദ്രശേഖരന്‍ നീണ്ട 34 വര്‍ഷക്കാലം ധീരമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്. അക്കാര്യമാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹത്തെ ഉള്‍പ്പെടെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു പാര്‍ട്ടിതീരുമാനം. അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതും അദ്ദേഹത്തിന്റെ വിധവയെയും അമ്മയെയും മകനെയും ആശ്വസിപ്പിക്കാന്‍ അവരുടെ വീട് സന്ദര്‍ശിച്ചതുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും കുറ്റമായി പാര്‍ട്ടി കാണുന്നത്. ഈ പാര്‍ട്ടിയിലെ ചിലര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കിലും ഈ പാര്‍ട്ടി കൊലപാതകികളുടെ പാര്‍ട്ടിയാണ് എന്ന പ്രചാരണത്തെ ഖണ്ഡിക്കുകയാണ് വാസ്തവത്തില്‍ ഞാന്‍ ചെയ്തത്. പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയും അതാണ് ചെയ്യേണ്ടതും.

യഥാര്‍ഥത്തില്‍ ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടു എന്നതും അതില്‍ പാര്‍ട്ടി പ്രതിസ്ഥാനത്തുനില്‍ക്കുന്നു എന്നതുമാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ 70-ലധികം ആളുകള്‍ അറസ്റ്റിലായി. ഇതില്‍ മിക്കവാറും എല്ലാവരും പാര്‍ട്ടി ബന്ധമുള്ളവരാണ്. ഏതാണ്ട് രണ്ടുഡസനിലധികം പേര്‍ പാര്‍ട്ടിനേതാക്കളോ പ്രവര്‍ത്തകരോ ആണ്. കൊലപാതകികളെ ഒളിവില്‍ താമസിപ്പിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളിലാണ്. കൊലപാതകികള്‍ക്ക് അഭയം ലഭിച്ചത് പാര്‍ട്ടി ഓഫീസിലാണ്. അവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കിയത് പാര്‍ട്ടിനേതാക്കളാണ്. അവരെ രഹസ്യമായി അതിര്‍ത്തികടത്തിയത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വാഹനത്തിലാണ്. ഈ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ജനമധ്യത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്ത നരഹത്യകളില്‍ പങ്കാളികളാണെന്നതിന് പ്രാഥമികതെളിവുകള്‍ ലഭിച്ച എല്ലാവരെയും, അവര്‍ സംശയാതീതമായി കുറ്റവിമുക്തരാവുന്നതുവരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അങ്ങനെ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുകയുമാണ് ആദ്യം വേണ്ടത്.

കേരളത്തില്‍ കാണുന്ന പ്രവണത തികച്ചും കമ്യൂണിസ്റ്റ് വിരുദ്ധമാണ്. പ്രത്യയശാസ്ത്രപരമായ അച്ചടക്കം ലംഘിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അക്കാര്യം ചൂണ്ടിക്കാണിക്കുന്നവരെല്ലാം പാര്‍ട്ടിനേതൃത്വത്തിന് അനഭിമതരാവുന്നു. അവര്‍ക്കെതിരെ വിഭാഗീയമായി സംഘടിപ്പിച്ച കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ച് അച്ചടക്കനടപടികള്‍ വരുന്നു. ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നവരെ ഏതുവിധേനയും നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി അവരെ തരംതാഴ്ത്തുകയും പുറത്താക്കുകയും വേണ്ടിവന്നാല്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ജനങ്ങള്‍ മിക്കപ്പോഴും അച്ചടക്കനടപടികള്‍ക്ക് വിധേയരായവര്‍ക്കൊപ്പമാണെന്ന് തെളിയിച്ചുകാണിക്കുന്നു. അപ്പോഴും കമ്മിറ്റിയിലെ ഭൂരിപക്ഷം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു.

പാര്‍ട്ടി ജനങ്ങളില്‍നിന്ന് കൂടുതല്‍ക്കൂടുതല്‍ ഒറ്റപ്പെടുകയാണ്. പത്രമാധ്യമങ്ങള്‍ക്കും പോലീസിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെതിരെ പാര്‍ട്ടിനേതൃത്വം നടത്തുന്ന ധാര്‍ഷ്ട്യംനിറഞ്ഞ ആക്രോശങ്ങള്‍ തങ്ങള്‍ക്കു നേരേയാണെന്നാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യനിയമക്രമം തങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയിലാണ് മിക്ക പ്രതികരണങ്ങളും. ഇതൊന്നുമല്ല, ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് എന്റെ ഏതോ പ്രതികരണമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത് എന്ന് കമ്മിറ്റി തീരുമാനിക്കുകയാണ്. ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള സഖാക്കളെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു പാര്‍ട്ടിതീരുമാനം. ഇതനുസരിച്ച് സെക്രട്ടറികൂടി ആവശ്യപ്പെട്ട് ഞാന്‍ ഒഞ്ചിയത്തെത്തി അവരെ തിരിച്ചുവിളിച്ചു. എന്നാല്‍, അന്നുതന്നെ 'പിണറായി വിജയന്‍ കുലംകുത്തി എന്നു വിളിച്ചവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവന്ന് സ്ഥാനങ്ങള്‍ കയ്യടക്കാം എന്നു കരുതേണ്ട' എന്നാണ് പാര്‍ട്ടി സെക്രട്ടറി പ്രസ്താവിച്ചത്. ഇത് കടുത്ത അച്ചടക്കലംഘനമല്ലേ? ഈ സെക്രട്ടറിയും ഷുക്കൂര്‍വധവുമായി ബന്ധപ്പെട്ട് രണ്ടുതവണ ചോദ്യംചെയ്യലിന് വിധേയനായ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഭൂരിപക്ഷ തീരുമാനമാണോ, വസ്തുനിഷ്ഠാ യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലെടുക്കുന്ന തീരുമാനങ്ങളാണോ ഈ പാര്‍ട്ടിയെ രക്ഷിക്കുക എന്നതാണ് പ്രശ്‌നം. സംസ്ഥാനനേതൃത്വം തെളിക്കുന്ന വഴിക്ക് നടക്കാനാണ് കേന്ദ്രനേതൃത്വവും ശ്രമിക്കുന്നതെങ്കില്‍ പാര്‍ട്ടിയോടൊപ്പം ജനങ്ങളുണ്ടാവില്ല.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ നാല് കത്തുകളിലൂടെ ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതാണ്. ഇതേക്കുറിച്ചൊന്നും നിലപാടെടുക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. കമ്മിറ്റിമാത്രമായി നമ്മുടെ പാര്‍ട്ടിയെ കാണുന്നതാണ് തെറ്റ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളോടൊപ്പം നിന്ന് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനുപകരം നേതാക്കള്‍ക്കുവേണ്ടി കമ്മിറ്റിയെ ഒപ്പംനിര്‍ത്തി അണികളോട് ആഹ്വാനംചെയ്യുന്ന രീതി ആത്മഹത്യാപരമാണ്.

കോടതിയെയും മാധ്യമങ്ങളെയും പോലീസിനെയുമെല്ലാം ആക്രമിക്കുകയും അപഹസിക്കുകയും ചെയ്യുന്നതോടൊപ്പം, കുറ്റവാളികളെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊതുസമൂഹം കരുതുന്നവരെ ഒരന്വേഷണവുംകൂടാതെ ന്യായീകരിക്കുന്ന രീതി ജനങ്ങള്‍ അംഗീകരി ക്കില്ല. അതിനാല്‍, ഇനിയും വൈകാതെ, ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെടുകയും പ്രതിപ്പട്ടികയില്‍ വരികയും ചെയ്തവരടക്കം ഈ വധവുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടിട്ടുള്ള ആരെയും ഈ പാര്‍ട്ടി സംരക്ഷിച്ചുനിര്‍ത്തില്ല എന്ന സന്ദേശം പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കണം. അതിനുശേഷം എന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ എപ്രകാരം ബാധിച്ചു എന്നു പരിശോധിക്കുന്നതാവും ഉചിതം.

സംസ്ഥാനനേതൃത്വം കൈക്കൊണ്ട തെറ്റായ ചില തീരുമാനങ്ങളെ ന്യായീകരിക്കാതിരുന്നതിന് എനിക്കെതിരെ റിപ്പോര്‍ട്ടിങ് നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇതേക്കുറിച്ച് ഈ മാസം ആദ്യം കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്ത് ഇവിടെ ചര്‍ച്ചചെയ്യുന്നത് ഏറ്റവും ഉചിതമായിരിക്കും.

എസ്.എന്‍.സി. ലാവലിന്‍ വിഷയം സംബന്ധിച്ച് എന്റെ അഭിപ്രായം ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നതാണ്. വെറുതെ കത്തെഴുതുകയല്ല, രേഖകള്‍സഹിതം എന്റെ ധാരണകള്‍ വ്യക്തമാക്കുകയായിരുന്നു. നവകേരള യാത്രയുടെ മുമ്പായി, ജനവരി 30ന് വീണ്ടും ഞാന്‍ എന്റെ ആശങ്കകള്‍ കേന്ദ്രനേതൃത്വത്തിന്റെ മുന്നില്‍വെച്ചു. സി.എ.ജി. മുതല്‍ സി.ബി.ഐ. വരെ കണ്ടെത്തിയ കാര്യങ്ങളെല്ലാം തെറ്റാണെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇത്തരം തീരുമാനങ്ങള്‍ ഏത് അന്വേഷണത്തിലൂടെയാണ് കൈക്കൊണ്ടതെന്ന് പാര്‍ട്ടിയില്‍ വിശദീകരിക്കാന്‍ എളുപ്പമാണ്. ജനങ്ങളോട് അത് സാധ്യമല്ല. ഏതായാലും ലാവലിന്‍ ഇടപാടിനെക്കുറിച്ചുള്ള എന്റെ പ്രതികരണമാണ് സംഘടനാവിരുദ്ധമായത്. ഇടപാടല്ല. അത് ഇന്നേവരെ പാര്‍ട്ടി ഗൗരവത്തിലെടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ, അന്ന് എന്നെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചതിന് കാരണമായ എന്റെ പ്രസ്താവനകള്‍ ഇപ്പോള്‍ ബ്രാഞ്ച് തലംവരെ അച്ചടിച്ച് പാടിനടക്കുകയാണ്.

എന്നാല്‍, 2009-ലെ തിരഞ്ഞെടുപ്പുപരാജയത്തിലേക്ക് നയിച്ച രാഷ്ട്രീയസംഭവവികാസങ്ങള്‍ സൗകര്യപൂര്‍വം മറച്ചുവെച്ച് തികഞ്ഞ വര്‍ഗീയവാദിയായ മദനിയെപ്പറ്റിയുള്ള, എന്റെ പ്രസ്താവനയെക്കുറിച്ചാണ് റിപ്പോര്‍ട്ട് വാചാലമാകുന്നത്. ഈ സംഭവവികാസങ്ങള്‍ പാര്‍ട്ടികേന്ദ്രക്കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയുമെല്ലാം വിശദമായി വിലയിരുത്തിയതല്ലേ? സംസ്ഥാനനേതൃത്വത്തിന്റെ നയപരമായ പാളിച്ചയായിരുന്നു പി.ഡി.പി.യുമായുള്ള ബന്ധമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയതല്ലേ? അപ്പോള്‍, നയവ്യതിയാനമല്ല, നയവ്യതിയാനം ചൂണ്ടിക്കാട്ടിയതാണ് ചര്‍ച്ചചെയ്യേണ്ടത് എന്നാണോ നമ്മുടെ നിലപാട്?

ഇടതുപക്ഷഐക്യത്തെക്കുറിച്ച് പാര്‍ട്ടിയുടെ നിലപാടെന്താണ്? ആ നിലപാടാണോ കേരളത്തില്‍ നിങ്ങള്‍ കണ്ടത്? സി.പി.ഐ.യുടെ സീറ്റ് പിടിച്ചെടുത്ത് പി.ഡി.പി. നോമിനിക്ക് പൊന്നാനി നിയോജകമണ്ഡലം സീറ്റ് നല്‍കിയത് മുന്നണി ശക്തിപ്പെടുത്താനായിരുന്നോ? ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തെ മുന്നണിയില്‍നിന്നും പുകച്ചുപുറത്താക്കിയത് മുന്നണി ശക്തിപ്പെടുത്താനായിരുന്നോ? അല്ലെന്നാണ് എന്റെ പക്ഷം. ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന് എത്രയോ തവണ ഞാന്‍ കേന്ദ്രനേതൃത്വത്തോടാവശ്യപ്പെട്ടതാണ്. ഇവിടെയും നയവ്യതിയാനം ചര്‍ച്ചചെയ്യാന്‍ നാം തയ്യാറാകുന്നില്ല. പകരം, എന്റെ പ്രസ്താവനകള്‍ സംഘടനാപരമായി വിലയിരുത്തുകയല്ലേ പാര്‍ട്ടി ചെയ്തത്?

1995 മുതല്‍ ഞാന്‍ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തുകയാണെന്നാണ് സംസ്ഥാനനേതാക്കള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നത്. ഇത് സമ്മേളന റിവ്യൂവാണോ? പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയങ്ങള്‍ ലംഘിക്കാനുള്ള ഉപാധിയല്ല സംഘടന. ഇക്കാര്യം ആദ്യം മനസ്സിലാക്കണം. ഒരു കേന്ദ്രക്കമ്മിറ്റി അംഗത്തിനെതിരെ കുറ്റപത്രം അവതരിപ്പിക്കാന്‍വേണ്ടി മാത്രം വിപുലമായി റിപ്പോര്‍ട്ടിങ് നടത്തുന്നത് പാര്‍ട്ടിയുടെ ശക്തിയെയാണോ ദൗര്‍ബല്യത്തെയാണോ സൂചിപ്പിക്കുന്നത് എന്ന് പരിശോധിക്കണം.

ലോട്ടറി മാഫിയ കേരളത്തിലെ പാവങ്ങളെ ചൂഷണം ചെയ്ത് എണ്‍പതിനായിരത്തില്‍പ്പരം കോടി രൂപ ഇവിടെനിന്നും കടത്തിയപ്പോള്‍ ആര്‍ക്കും വിഷമം തോന്നിയില്ല. അവരില്‍നിന്ന് പിരിഞ്ഞുകിട്ടാനുള്ള അയ്യായിരം കോടി രൂപയുടെ നികുതികുടിശ്ശിക പിരിച്ചെടുക്കണമെന്ന് വാദിച്ചതാണ് തെറ്റായിപ്പോയത്. സാന്റിയാഗോ മാര്‍ട്ടിനും കൂട്ടരും നടത്തിവന്ന നിയമവിരുദ്ധലോട്ടറി നിരോധിക്കണമെന്ന് വാദിച്ചതാണ് തെറ്റായിപ്പോയത്. മാര്‍ട്ടിന്റെ പരസ്യം പാര്‍ട്ടിചാനല്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നതും മാര്‍ട്ടിനില്‍നിന്നും കോടിക്കണക്കിന് പണം സംഭാവന വാങ്ങുന്നത് ശരിയും മാര്‍ട്ടിനെതിരെ സംസാരിക്കുന്നത് തെറ്റുമെന്ന നിലപാടാണ് കേരളപാര്‍ട്ടി കൈക്കൊണ്ടത്.

കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ഏതാണ് അച്ചടക്കലംഘനം? പാവങ്ങളെ ചൂഷണംചെയ്യുന്നതും കള്ളപ്പണം സമാഹരിച്ച് പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതുമാണോ അതോ ഇത് തെറ്റാണെന്ന് തുറന്നുപറഞ്ഞ് ലോട്ടറിമാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോയതാണോ? ലോട്ടറിയുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അതത് സമയത്ത് ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതാണ്. അതില്‍ തെറ്റുകാര്‍ക്കെതിരെ നടപടിയില്ല. ഇന്ന് കേരളത്തില്‍ അന്യസംസ്ഥാനലോട്ടറി ഇല്ലാതായത് എങ്ങനെയാണെന്ന് സഖാക്കളില്‍നിന്ന് മറച്ചുവെക്കുകയും എന്റെ പ്രസ്താവനകളെ ഇഴകീറി വിമര്‍ശിക്കുകയും ചെയ്യുന്നതാണോ ശരി?

വൈദ്യുതിബോര്‍ഡിലെ ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതിയിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും അതൊന്നും ക്രമക്കേടല്ല, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറാവണം എന്ന നിലപാടാണ് സംസ്ഥാനനേതൃത്വം കൈക്കൊണ്ടത്. ഒടുവില്‍ സംസ്ഥാനസെക്രട്ടേറിയറ്റ് ഈ പദ്ധതിയില്‍നിന്നും പിന്നോട്ടുപോകാന്‍ തീരുമാനിക്കുകയും, അത് എന്റെ നിലപാടുമൂലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. എന്റെ നിലപാട് തെറ്റായിരുന്നെങ്കില്‍ സെക്രട്ടേറിയറ്റ് അത്തരമൊരു തീരുമാനം എടുത്തത് അതിനേക്കാള്‍ വലിയ തെറ്റല്ലേ? ഞാന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ എന്താണ് തെറ്റെന്ന് വിശദീകരിക്കാതെ, കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയാണോ?

സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് അഴിമതിക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഫാരീസ് അബൂബക്കര്‍ എന്ന കളങ്കിതവ്യക്തിയെക്കുറിച്ച് ഞാന്‍ പറഞ്ഞത് കടന്നുപോയി എന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫാരീസ് അബൂബക്കറുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് 2008-ല്‍ മൂന്ന് കത്തുകള്‍ നല്‍കിയ കാര്യം മറക്കരുത്. അതേപോലെ, ക്രിമിനല്‍ പോലീസ് ഓഫീസറായ ടോമിന്‍ തച്ചങ്കരിയെപ്പറ്റി ഞാന്‍ പറഞ്ഞതും സംഘടനാവിരുദ്ധമായി ചിത്രീകരിക്കുകയാണ്. ഈ വിഷയവും കേന്ദ്രനേതൃത്വത്തിന് നന്നായി അറിയാവുന്നതാണ്. 2010 മെയ്മാസത്തില്‍ ഇതു സംബന്ധിച്ച് ഞാന്‍ കേന്ദ്രനേതൃത്വത്തിന് കത്തു നല്‍കിയിരുന്നതാണ്. ഇത്തരം ക്രിമിനലുകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് പാര്‍ട്ടിക്കെതിരായിപ്പോവുമെന്ന വ്യാഖ്യാനമാണ് സംസ്ഥാനനേതൃത്വം പറയുന്നത്. ഇത്തരം ക്രിമിനലുകളെ പാര്‍ട്ടിബന്ധുവിനെ എന്നപോലെ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ബാധ്യതയില്ല. തെറ്റു ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അക്കാര്യമാണ് കേന്ദ്രനേതൃത്വം ചര്‍ച്ചചെയ്ത് ഉചിതമായ നടപടിയെടുക്കേണ്ടത്. അതുചെയ്യാതെ, തെറ്റ് തെറ്റാണെന്ന് പറയുന്നത് സംഘടനാവിരുദ്ധമാണെന്ന് പറയുന്നതും കമ്യൂണിസ്റ്റുകാരുടെ രീതിയല്ല.

മൂന്നാറിലെ ഭൂപ്രശ്‌നം സംസ്ഥാനപാര്‍ട്ടി കൈകാര്യം ചെയ്ത രീതി ശരിയായിരുന്നില്ല എന്ന എന്റെ അഭിപ്രായം ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. നല്ല നിലയില്‍ നടന്നുവന്ന കൈയേറ്റമൊഴിപ്പിക്കലിലൂടെ പന്തീരായിരം ഏക്കര്‍ ഭൂമി നമുക്ക് തിരിച്ചുപിടിക്കാനായി. എന്നാല്‍ പാര്‍ട്ടി സംസ്ഥാനനേതൃത്വം ഈ മൂന്നാര്‍ദൗത്യത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഇവിടെയും പാര്‍ട്ടി റിസോര്‍ട്ട് മാഫിയയുടെ ഭാഗത്താണ് എന്ന തോന്നല്‍ ജനങ്ങളിലുണ്ടായി. എനിക്കും ആ തോന്നലാണുള്ളത്. ആ തോന്നലിന് കാരണമായ നടപടിയാണ് തിരുത്തേണ്ടത്. അല്ലാതെ അപ്രകാരം തോന്നുന്നവരെ പഴിപറയുകയല്ല.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും പെണ്‍വാണിഭത്തിനുമെതിരെ ഞാന്‍ നടത്തുന്ന നിയമപോരാട്ടങ്ങളെ പാര്‍ട്ടി അപഹസിക്കുകയും അതിന് പണം ചെലവാക്കുന്നതിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പാര്‍ട്ടി കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതിവരെ പോയി ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തപ്പോള്‍ അത് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ നമുക്ക് വലിയ ഗുണംചെയ്തതാണ്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്ന നിയമനടപടികളെ പാര്‍ട്ടി എന്തിനാണ് ഭയക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇതില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് തുറന്നുപറയണം.

കോടതികളില്‍ കേസ് നടത്തിയപ്പോള്‍ എനിക്ക് മനസ്സിലായ ചില കാര്യങ്ങളുണ്ട്. അഴിമതിക്കേസുകളില്‍ എനിക്കുവേണ്ടി വാദിച്ച ചില അഭിഭാഷകര്‍ എന്നോട് പണം വാങ്ങുകയുണ്ടായില്ല. സീനിയര്‍ അഭിഭാഷകരായ ശാന്തിഭൂഷണ്‍, ഗോപാല്‍സുബ്രഹ്മണ്യം, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ അത്തരക്കാരാണ്. എങ്കിലും കേസ് നടത്തിപ്പിന് വലിയ തുക ചെലവായിട്ടുണ്ട് എന്നത് സത്യമാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവുംവലിയ അഭിഭാഷകരെ അണിനിരത്തുന്നതിനേക്കാള്‍ എന്തുകൊണ്ടും പാര്‍ട്ടിക്ക് നല്ലത് അഴിമതിക്കാര്‍ക്കെതിരെ നടത്തുന്ന നിയമപോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ്. ഇവിടെ സംഭവിക്കുന്നത് മറിച്ചാണെന്നുമാത്രം.

ഞാന്‍ കഴിഞ്ഞ കേന്ദ്രക്കമ്മിറ്റിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അത് നിങ്ങള്‍ക്ക് വിതരണം ചെയ്തുകാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സംസ്ഥാന പാര്‍ട്ടിനേതൃത്വം തെറ്റില്‍നിന്നും തെറ്റിലേക്ക് കൂപ്പുകുത്തുകയാണ്. വിഭാഗീയമായി സംഘടിപ്പിക്കുന്ന കമ്മിറ്റികള്‍ മതിയായ ചര്‍ച്ചപോലും നടത്താതെ തികച്ചും ഏകപക്ഷീയമായി നടത്തുന്ന വലതുപക്ഷ നയങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ നശിപ്പിക്കയാണ്. എ.ഡി.ബി. വായ്പയുടെ കാര്യത്തില്‍, കെ.എസ്.ഇ.ബി വെട്ടിമുറിച്ച് കമ്പനികളാക്കാന്‍ കാനഡയില്‍പ്പോയി കരാറുണ്ടാക്കിയ ലാവലിന്‍ കരാറിന്റെ കാര്യത്തില്‍, ലോട്ടറി വിഷയത്തില്‍, മുസ്‌ലിംലീഗുമായി അടവുനയം എന്ന പേരില്‍ ഉണ്ടാക്കിയ സഖ്യത്തില്‍, ഡി.ഐ.സിയുമായി സഖ്യമുണ്ടാക്കിയതില്‍, പി.ഡി.പി ബന്ധത്തില്‍ എല്ലാം പ്രകടമാകുന്നത് ഈ നയവ്യതിയാനമാണ്. തെറ്റായ ഈ നയങ്ങളുടെ ഭാഗമായാണ് 2009-ല്‍ മുന്നണി ശിഥിലമായത്. 2004-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് 20-ല്‍ 18 സീറ്റ് നേടിയ നമുക്ക് 2009-ല്‍ കേവലം നാല് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതുമൂലം കേന്ദ്രഗവര്‍മെന്റിനെ സ്വാധീനിക്കാനും വര്‍ഗപരമായ നയങ്ങള്‍ നടപ്പിലാക്കിയെടുക്കാനുമുള്ള നമ്മുടെ ശേഷി വന്‍തോതില്‍ പരിമിതപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലും വന്‍തിരിച്ചടി നേരിട്ടു.

എല്ലാ കമ്യൂണിസ്റ്റ് മൂല്യങ്ങളും മാറ്റിവെച്ച് സംസ്ഥാന പാര്‍ട്ടി ഏതാനും വ്യക്തികളുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. വര്‍ഗീയശക്തികളുമായി കൂട്ടുചേരുമ്പോഴും, കൊലപാതകരാഷ്ട്രീയത്തില്‍ ഉള്‍പ്പെടുമ്പോഴും ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും കൈയേറ്റക്കാരുടെയും പക്ഷം ചേരുമ്പോഴും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളുമായി സന്ധിചെയ്യുമ്പോഴും ഇടതുപക്ഷ ഐക്യമെന്ന പ്രഖ്യാപിതനിലപാടിന് കടകവിരുദ്ധമായി ഇടതുമുന്നണി ശിഥിലമാകുമ്പോഴും പ്രത്യയശാസ്ത്രപരമായ അച്ചടക്കം നിരന്തരം ലംഘിക്കപ്പെടുമ്പോഴുമെല്ലാമാണ് പാര്‍ട്ടി തകരുന്നത്. ഇതെല്ലാം ഭൂരിപക്ഷ തീരുമാനപ്രകാരമാണെന്ന ഒറ്റന്യായം മാത്രമാണ് നേതൃത്വത്തിന്റെ ആയുധം. തീരുമാനങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന് തിരിച്ചറിയാന്‍പോലും ശ്രമിക്കാതെ, അവരുടെ മനസ്സറിയാതെ, തികച്ചും ഫാസിസ്റ്റ് രീതിയിലുള്ള ഈ മുന്നോട്ടുപോക്കിന് അടിയന്തരമായി അവസാനം കാണണം. കേന്ദ്രനേതൃത്വം ഈ നയവ്യതിയാനങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന സമീപനം കൈക്കൊള്ളരുത്. അല്ലാത്തപക്ഷം ഈ സംവിധാനത്തിനൊപ്പം നിന്ന്, സംസ്ഥാനനേതൃത്വം കൈക്കൊള്ളുന്ന കമ്യൂണിസ്റ്റ് വിരുദ്ധനിലപാടുകളെ ന്യായീകരിക്കാന്‍ എനിക്ക് സാധ്യമല്ല
----------------------------------------------------------------------------------------------------------------------
'ദേശാഭിമാനി'യുടെ മറുപടി 
കേരള സാഹചര്യങ്ങളെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റി പ്രമേയം..

2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)

കേരളത്തിലെ സ്ഥിതിയും അവിടെ പാര്‍ടിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്നതിന് ജൂലൈ 21, 22 തീയതികളില്‍ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി അടക്കം നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ ജൂണില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത കേരള സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പിബി, കേന്ദ്രകമ്മിറ്റിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്രകമ്മിറ്റി താഴെ കാണുന്ന പ്രമേയം അംഗീകരിച്ചു.



1. പാര്‍ടിക്ക് മുന്നേറാന്‍ സഹായകരമായ രാഷ്ട്രീയ സാഹചര്യമായിരുന്നു കേരളത്തിലേത്. ചെറിയ ഭൂരിപക്ഷത്തോടെ നേടിയ വിജയത്തെതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ, ജനങ്ങള്‍ക്ക് പ്രയോജനകരമായിരുന്ന പല നയങ്ങളും യുഡിഎഫ് സര്‍ക്കാര്‍ തിരുത്തുകയുണ്ടായി. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടങ്ങി. ജാതി- വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ആക്രമണോത്സുകരാവുകയും അവരെ സംപ്രീതരാക്കുന്ന നഗ്നമായ നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുന്നു. അഞ്ചാംമന്ത്രിക്കായുള്ള മുസ്ലിംലീഗിന്റെ ആവശ്യം യുഡിഎഫിലെ മറ്റു ഘടകപാര്‍ടികള്‍ എതിര്‍ത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഇത് അസംതൃപ്തി സൃഷ്ടിച്ചു.



2. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് 20-ാം പാര്‍ടികോണ്‍ഗ്രസ് നടന്നത്. പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയവും പ്രത്യയശാസ്ത്രപ്രമേയവും സമാപനറാലിയിലെ വമ്പിച്ച ബഹുജനപങ്കാളിത്തവും പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും സ്വാധീനവും സംസ്ഥാനത്ത് മുന്നേറുന്നതിന് വഴിയൊരുക്കി.



3. ഈ സാഹചര്യത്തിലാണ് ടി പി ചന്ദ്രശേഖരന്‍ മെയ് നാലിന് കോഴിക്കോട്ട് വധിക്കപ്പെട്ടത്. പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് അപ്പോള്‍ കഷ്ടിച്ച് ഒരുമാസം തികഞ്ഞതേയുള്ളൂ. ഈ ദാരുണവധം കടുത്ത രോഷം ഉയര്‍ത്തി; ബോധപൂര്‍വമായ മാധ്യമപ്രചാരണം ഇത് തീവ്രമാക്കി. വധം നടന്ന ഉടന്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഐ എമ്മാണ് ഇതിനുത്തരവാദി എന്ന് ആരോപിച്ചു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരും മന്ത്രിമാരും നേതാക്കളും നമ്മുടെ പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരായി കൊലക്കുറ്റം ചുമത്തി ഒരു പ്രചാരണപ്രളയംതന്നെ സൃഷ്ടിച്ചു. ഇതൊക്കെ വളരെ പ്രതികൂലമായ ഒരു സാഹചര്യത്തിനിടയാക്കി.



4. നെയ്യാറ്റിന്‍കര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിനായിരുന്നു. യുഡിഎഫും മാധ്യമങ്ങളും ചന്ദ്രശേഖരന്‍വധത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ടിക്കെതിരായ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്രീകരിച്ചത്. പൊലീസ് അന്വേഷണം പാര്‍ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് തിരിച്ചുവിടപ്പെട്ടു. താമസിയാതെ അറസ്റ്റുകളും തുടങ്ങി. അറുപതോളം പാര്‍ടി അംഗങ്ങളും അനുഭാവികളും കേസില്‍ ബോധപൂര്‍വം തെറ്റായി ഉള്‍പ്പെടുത്തപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.



5. തുടക്കംമുതല്‍ പാര്‍ടിനേതൃത്വത്തിന് ഈ സാഹചര്യത്തെ യോജിപ്പോടെ നേരിടാന്‍ സാധിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയറ്റിന്റെയും നിലപാട് തനിക്ക് പങ്കുവയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന തുടര്‍ച്ചയായ പ്രസ്താവനകള്‍ സ. വി എസ് നടത്തി. ഈ തുറന്ന വിമര്‍ശനസമീപനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മറ്റു ചില സഖാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ടി കെ ഹംസയും സ. എം എം മണിയുമാണ് അങ്ങനെ ചെയ്തത്.



6. മെയ് 12ന് ഒരു പത്രസമ്മേളനത്തില്‍, ടി പി ചന്ദ്രശേഖരനും മറ്റു പാര്‍ടി അംഗങ്ങളും ഒഞ്ചിയത്ത് കലാപം ഉയര്‍ത്തിയത്, 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായ ഭിന്നിപ്പിനോട് താരതമ്യപ്പെടുത്തി സ. വി എസ് അച്യുതാനന്ദന്‍ അവതരിപ്പിച്ചു. ഒഞ്ചിയത്ത് രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളിന്മേലാണ് ഭിന്നിപ്പുണ്ടായതെന്ന് അദ്ദേഹം പ്രസ്താവിച്ചു. സിപിഐ വിട്ടുപോയവരെ എങ്ങനെയാണ് എസ് എ ഡാങ്കെ, "വര്‍ഗവഞ്ചകര്‍" എന്ന് വിളിച്ചത് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സ. പിണറായി വിജയനെയും ഡാങ്കെയെയും താരതമ്യപ്പെടുത്തി. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയെയും പാര്‍ടിനേതൃത്വത്തെയും വെല്ലുവിളിച്ച സ. വി എസിന്റെ ഈ പത്രസമ്മേളനം വലിയ പ്രത്യാഘാതമുണ്ടാക്കി. ഇത് പാര്‍ടിയെ പിന്താങ്ങുന്നവരില്‍ വലിയ ആശയക്കുഴപ്പവും നിരാശയും പരത്തി. കേരളത്തിലും ഇന്ത്യയിലാകെയുമുള്ള മാധ്യമങ്ങള്‍ ഇത് ഉയര്‍ത്തിക്കാട്ടുകയും കേരളത്തില്‍ സിപിഐ എം അഗാധമായ ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.



7. മെയ് 20ന് സ. വി എസ് ജനറല്‍ സെക്രട്ടറിക്കൊരു കത്തയച്ചു. ഇതിന്റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കപ്പെട്ടു. ഉപതെരഞ്ഞെടുപ്പു പ്രചാരണം നടന്ന സമയത്ത് ഇതും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന്റെ ഉള്ളടക്കം വളച്ചൊടിച്ചാണ് ദുരുദ്ദേശ്യത്തോടുകൂടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ജനറല്‍ സെക്രട്ടറി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. (പേജ് ഒന്നിന്റെ തുടര്‍ച്ച)



8. ടി പി ചന്ദ്രശേഖരന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാന്‍ ജൂണ്‍ രണ്ടിന് സ. വി എസ് ഒഞ്ചിയത്തെ വീട് സന്ദര്‍ശിച്ചു. പാര്‍ടിയുടെ സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ചര്‍ച്ചചെയ്യുകയോ അവരെ അറിയിക്കുകയോ ചെയ്തുകൊണ്ടായിരുന്നില്ല ഇത്. വധത്തിനുശേഷം, സിപിഐ എം നേതാക്കന്മാര്‍ വീട് സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ആര്‍എംപി നേതാക്കളും ചന്ദ്രശേഖരന്റെ ഭാര്യയും വിലക്കിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസമായിരുന്നു ജൂണ്‍ രണ്ട്. സ. വി എസിന്റെ ഈ സന്ദര്‍ശനം ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ആ ദിവസം മുഴുവന്‍ ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. വോട്ടെടുപ്പ് നടന്നുകൊണ്ടിരുന്ന നെയ്യാറ്റിന്‍കരയില്‍ ഇത് ദോഷഫലമുണ്ടാക്കി.



9. പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും ചില ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളുടെയും അറസ്റ്റ് നടക്കുകയുണ്ടായി. അവരില്‍ പലരെയും ചോദ്യംചെയ്യുന്നതിനിടയില്‍ ശാരീരികമായി പീഡിപ്പിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായപ്പോള്‍ പാര്‍ടി പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സ. വി എസ് ഒരു പരസ്യപ്രസ്താവനയില്‍, പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും പറഞ്ഞു. പാര്‍ടിസമീപനത്തിന് കടകവിരുദ്ധമായ സമീപനമാണ് സ. വി എസിന്റേത് എന്നു കാണപ്പെട്ടു.



10. പൊളിറ്റ്ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ടിനേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ. വി എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്രകമ്മിറ്റി തള്ളിക്കളയുന്നു. ഡിഐസിയുമായുള്ള സഖ്യം, പിഡിപിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ട്രീയപ്രശ്നങ്ങളിന്മേല്‍ പിബിയുടെ ഇടപെടലുകളെതുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടികോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയപ്രശ്നങ്ങളില്‍ പിബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.



11. എഡിബി വായ്പയുടെ പ്രശ്നം വി എസ് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിബി തീരുമാനമെടുത്തുകഴിഞ്ഞിട്ടുള്ള കാര്യമാണ്. 18-ാം പാര്‍ടികോണ്‍ഗ്രസ്, പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ വിദേശവായ്പയും സഹായങ്ങളും സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സമീപനം വിശദീകരിച്ചിട്ടുണ്ട്.



12. എസ്എന്‍സി- ലാവ്ലിന്‍ കാര്യത്തില്‍ സ. പിണറായി വിജയനെതിരെ പഴയ ആരോപണം സ. വി എസ് ഉന്നയിച്ചിട്ടുണ്ട്. 2009 ജൂലൈയില്‍ ചേര്‍ന്ന പിബിയും സിസിയും ഈ പ്രശ്നം ആഴത്തില്‍ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനുനേരെയുള്ള ഈ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തിട്ടുള്ളതാണ്.



13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകള്‍ എന്ന് സ. വി എസ് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉന്മൂലനംചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ. വി എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.



14. പാര്‍ടിയുടെ സംസ്ഥാനനേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ. വി എസിനെ ശക്തമായി വിമര്‍ശിക്കാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. സ. പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത് ശരിയായില്ലെന്ന്, ചര്‍ച്ചകള്‍ക്കുശേഷം സ. വി എസ് കേന്ദ്രകമ്മിറ്റിയില്‍ സ്വയംവിമര്‍ശനപരമായി പറഞ്ഞു. തെരഞ്ഞെടുപ്പുദിവസമായ ജൂണ്‍ രണ്ടിന് താന്‍ ഒഞ്ചിയത്ത് പോയത് ഒഴിവാക്കേണ്ടതായിരുന്നു എന്നും പറയുകയുണ്ടായി.



15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ. വി എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഈ സ്വയംവിമര്‍ശന പരാമര്‍ശങ്ങള്‍ സ. വി എസ് തന്നെ പൊതുജനമധ്യത്തില്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടതാണെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ടിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ ഐക്യത്തോടുകൂടി അഭിമുഖീകരിക്കുന്നതിന് സഹായകമായ വിധത്തില്‍ സ. വി എസ് പെരുമാറുമെന്ന് കേന്ദ്രകമ്മിറ്റി പ്രതീക്ഷിക്കുന്നു.



16. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ടിക്കെതിരായി ഉയര്‍ന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ക്യാമ്പയിന്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു നെയ്യാറ്റിന്‍കര അസംബ്ലി തെരഞ്ഞെടുപ്പുപ്രചാരണവും നടന്നുകൊണ്ടിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സ. എം എം മണി നടത്തിയ പ്രസംഗം വലിയ ക്ഷതമേല്‍പ്പിക്കുകയും ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നടത്തിവന്ന ക്യാമ്പയിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുകയുമുണ്ടായി. മണിയുടെ ഈ പ്രസ്താവന വലിയ തോതില്‍ യുഡിഎഫും ബിജെപിയും കോര്‍പറേറ്റ് മാധ്യമങ്ങളും പാര്‍ടിയെ ഭര്‍ത്സിക്കുന്നതിന് ഉപയോഗിക്കുകയുണ്ടായി.



17. സ. മണിയുടെ ഈ പ്രസംഗം പാര്‍ടിയുടെ യശസ്സിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നത് കണക്കിലെടുത്തുകൊണ്ട് ഇക്കാര്യത്തില്‍ പാര്‍ടി കേരള സംസ്ഥാന കമ്മിറ്റി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.



18. സ. വി എസ്, ""ധീരനായ കമ്യൂണിസ്റ്റ്"" എന്ന് ചന്ദ്രശേഖരനെ വിശേഷിപ്പിക്കുകയും സംസ്ഥാന നേതൃത്വവുമായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതയുള്ളവരാണ് ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സ. പിണറായി വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിശേഷിപ്പിച്ചു. 2008ല്‍ ഒഞ്ചിയത്തെ പാര്‍ടി ഓഫീസ് ഇക്കൂട്ടര്‍ തീവച്ച് നശിപ്പിച്ച സമയത്താണ് സ. വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിളിച്ചത്. പാര്‍ടിയുടെ നിലപാട് സംരക്ഷിക്കുന്നതിനായി ""കുലംകുത്തി"" എന്ന ഈ പദം, ചന്ദ്രശേഖരന്റെ വധത്തിനുശേഷവും സ. വിജയന്‍ പൊതുസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. കൊലപാതകത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ ഈ പ്രയോഗത്തെ നമുക്കെതിരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.



19. പാര്‍ടിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും, പാര്‍ടിക്ക് ഈ വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയല്ല, രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ത്ത് പോരാടുകയാണ് പാര്‍ടിനയം. എന്നാല്‍, പാര്‍ടിയില്‍പ്പെട്ട ആരെങ്കിലും യഥാര്‍ഥത്തില്‍ ഈ വധത്തില്‍ പങ്കാളിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ശക്തമായ പാര്‍ടിനടപടിയുണ്ടാകും. പാര്‍ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ സംഭവത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പാര്‍ടി അന്വേഷണം നടത്തുന്നതാണ്.



20. പാര്‍ടിയാകെ ഐക്യത്തോടെ ഈ സാഹചര്യത്തെ അഭിമുഖീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്യുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പാര്‍ടിക്കെതിരായി നടക്കുന്ന പ്രചാരണത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും വേണം. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ പ്രസ്ഥാനം വളര്‍ത്തിയെടുക്കുകയും തൊഴിലാളിസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യണം. മഹത്തായ സമരങ്ങളുടെയും ത്യാഗങ്ങളുടെയും പാരമ്പര്യമുള്ള കേരളത്തിലെ പാര്‍ടിഘടകം ഈ സാഹചര്യത്തെ വിജയകരമായി മുറിച്ചുകടക്കുകയും മുന്നോട്ടുപോവുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

http://www.deshabhimani.com/newscontent.php?id=182031

തുടര്‍ന്ന് വായിക്കുക

പരാജയം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവന് വീണ്ടും ഒരു കപ്പ്‌ ഐസ് ക്രീം

'പരാജയം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവന് വീണ്ടും ഒരു കപ്പ്‌ ഐസ് ക്രീം '
=========================================

പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പി. ശശി 'സ്ത്രീ പീഡനക്കാരന്‍' എന്ന് തെളിഞ്ഞപ്പോഴും അയാള്‍ക്കെതിരെ ഒരു പെറ്റി കേസ് പോലും എടുക്കാതെ അയാളുടെ കൂടെ സംസ്ഥാന കമ്മിറ്റിയില്‍ ഇരുന്നു പാര്‍ട്ടി കാര്യങ്ങള്‍ പല തവണ ചര്‍ച്ച ചെയ്ത അന്നത്തെ മുഖ്യമന്ത്രിയാണ് ഈ ബഹുമാനപ്പെട്ട വീ എസ് ...

ഉത്തരവാദിത്തപ്പെട്ട ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരിയും ഒപ്പമുണ്ടായിരുന്നു ... നിഷേധിക്കാമോ സഖാക്കളെ ?!!

ഈ 'കയ്യാമക്കാരന്‍' എന്ത് കൊണ്ട് ശശിക്കെതിരെ ഒരു പെറ്റി കേസ് എടുക്കാന്‍ കൊടിയേരിയോടു പറഞ്ഞില്ല ..?

ഇപ്പോള്‍ ധൈര്യ സമേതം ഏറനാടന്‍ തമാശക്കാരന്‍ ഹംസയെ "ഏറനാടന്‍ ശുംഭന്‍" എന്നും , മലനാടന്‍ മണിയെ "എമ്പോക്കി" എന്നും വിളിക്കുവാന്‍ കഴിയുന്നത്‌ ഇവിടെ യു ഡി എഫ്ഫ് ഭരണം ഉള്ളത് കൊണ്ടാണ് ...

വലം കയ്യായിരുന്ന ഉത്തമ കമ്മൂണിസ്റ്റ് ടി പി ചന്ദ്രശേഖരന്‍ അരും കൊല ചെയ്യപ്പെട്ട കേസ് യഥാര്‍ത്ഥ പ്രതികളെ കയ്യാമം വെക്കുന്നതിലേക്ക് എത്തുന്നതിനു നന്ദി പറയേണ്ടത് കോടിയേരി പോലീസിനോടല്ല , തിരുവഞ്ചൂരിന്റെ പോലീസിനോടാണ് ..!!!!.

അങ്ങനെയുള്ള ഈ ഭരണം താഴെ പോകണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ പകര്‍ന്നു കൊടുത്ത ചന്ദ്രശേഖരന്റെയും സമാന മനസ്കരുടെയും വിപ്ലവ പോരാട്ടങ്ങളുടെ മേല്‍ വെള്ളമോഴിക്കുന്നതിനു തുല്യമാണ് അത് .

അത് കൊണ്ട് ഇരുപതോളം വര്‍ഷത്തിലധികമായി ഒരു മനുഷ്യനെ വെറും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ക്രൂശിക്കുന്നതില്‍ നിന്നും പിന്മാറുക .
അതിനു തയ്യാറായില്ല എങ്കില്‍,

എം എന്‍ വിജയന്‍ മാഷിന്റെ പ്രസിദ്ധമായ ഉപമ അല്പം തിരുത്തി വീണ്ടും പറയേണ്ടി വരും ..:


'പരാജയം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവന് വീണ്ടും ഒരു കപ്പ്‌ ഐസ് ക്രീം '


(image from ...

http://epathram.com/cartoon-2010/2009/02
തുടര്‍ന്ന് വായിക്കുക

കെ കെ രമയും കെ കെ ലതികയും രണ്ടാണ്




തുടര്‍ന്ന് വായിക്കുക

സി പി എം കൊലവെറിക്കെതിരെ ഇടുക്കി ജില്ലയില്‍ പ്രതിഷേധം വ്യാപകം ..



സി പി എം നേതാക്കളുടെ  കൊല വെറി  രാഷ്ട്രീയത്തിനെതിരെ ഇടുക്കി ജില്ലയില്‍ കനത്ത പ്രതിഷേധം .സി പി എം ജില്ലാ  സെക്രട്ടറി എം എം മണിയുടെ വിവാദ വെളിപ്പെടുത്തല്‍  പ്രസംഗതിനെതിരില്‍   വിവിധ രാഷ്ട്രീയ കക്ഷികളുടെയും , ജനാധിപത്യ വിശ്വാസികളുടെയും ,സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ വ്യാപകമാവുന്നു
തുടര്‍ന്ന് വായിക്കുക

ചില പ്രത്യയശാസ്‌ത്ര വിഷാദങ്ങള്‍

                                                                                  അനന്തരം \ ബാബു ഭരദ്വാജ്‌
_ചില പ്രത്യയശാസ്‌ത്ര വിഷാദങ്ങള്‍_

`നൂറല്ല, നൂറായിരം പാപത്തിന്‍
ശവംനാറിപ്പൂവുകള്‍
വിരിയിക്കും കാടത്തം വളരുന്നു'
എന്ന്‌ പണ്ട്‌ പാടിയത്‌ ഒ.എന്‍.വി കുറുപ്പാണ്‌. അന്ന്‌ ആ പാട്ടുകേട്ട്‌ കലിതുള്ളിയ തലമുറയില്‍പെട്ടവനാണ്‌ ഞാന്‍. അന്ന്‌ കമ്മ്യൂണിസത്തെ കാടത്തമെന്ന്‌ വിളിക്കാന്‍ ഒ.എന്‍.വിക്ക്‌ എങ്ങനെ ചങ്കുറപ്പ്‌ വന്നുവെന്ന്‌ എന്റെ തലമുറ അതിശയിച്ചിരുന്നു. കമ്മ്യൂണിസത്തെയല്ല, കമ്മ്യൂണിസത്തിന്റെ പേരില്‍ ഏകാധിപതികളായവരെക്കുറിച്ചാണ്‌ കവിവചനം എന്ന്‌ മനസ്സിലാക്കാനുള്ള വിവേകം ഞങ്ങള്‍ക്കില്ലാതെപോയി. ഇന്നാ കവിത ഒരിക്കല്‍കൂടി കേള്‍ക്കേണ്ടിവരുമ്പോള്‍ ഈ കാലത്തിനും അതുകൊണ്ട്‌ ഏത്‌ കാലത്തിനും ചേര്‍ന്ന കവിതയാണ്‌ അതെന്ന്‌ ഉള്‍ക്കൊള്ളാന്‍ ആവുന്നുണ്ട്‌. ഇന്നത്തെ രാഷ്‌ട്രീയ കേരളത്തിന്റെ നേര്‍സാക്ഷ്യമാണത്‌.

`പൊന്നരിവാള്‍ അമ്പിളി'യില്‍ കണ്ണെറിഞ്ഞ്‌ നില്‍ക്കുന്ന മാനവികതയെ വിളംബരംചെയ്‌ത കവിയാണ്‌ ഒ.എന്‍.വി. `പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനാണ്‌' എന്ന്‌ പറഞ്ഞതും ഒ.എന്‍.വി തന്നെ. ഈ ഒറ്റപ്പാട്ടിലൂടെ ജനലക്ഷങ്ങളെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക്‌ ആനയിച്ച കവിയാണ്‌ ഒ.എന്‍.വി. വടിവാളിനെക്കാള്‍ മൂര്‍ച്ചയുള്ള പാട്ടുകൊണ്ട്‌.

`നൂറുപൂക്കള്‍ വിരിയട്ടെ'യെന്നും `നൂറ്‌ ചിന്തകള്‍ ഉണരട്ടെ'യെന്നുമുള്ള മാവോവചനം പ്രചുരപ്രചാരത്തിലായ കാലത്താണ്‌ ഒ.എന്‍.വി നൂറായിരം ശവംനാറിപ്പൂവുകളെക്കുറിച്ച്‌ പറഞ്ഞത്‌.
നൂറല്ല ഒരൊറ്റപ്പൂവുപോലും വിരിയാന്‍ അനുവദിക്കാത്ത കാലത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌. നൂറല്ല ഒരൊറ്റ ചിന്തപോലും ഉണരാന്‍ അനുവദിക്കാത്ത രാഷ്‌ട്രീയ കാലാവസ്ഥയാണ്‌ കേരളത്തിന്റേത്‌. പാര്‍ട്ടി സെക്രട്ടറിയാണ്‌ എല്ലാവര്‍ക്കും വേണ്ടി ചിന്തിക്കേണ്ടത്‌.
മറ്റുള്ളവര്‍ ചിന്തിച്ചാല്‍ അത്‌ വിഭാഗീയതയായി. മറുചിന്തയുള്ളവര്‍ മുഴുവനും ശത്രുക്കളാണ്‌. മറിച്ച്‌ ചിന്തിക്കുന്നവരെ മുഴുവനും ഇല്ലാതാക്കണം, വകവരുത്തണം. പാര്‍ട്ടിക്കുള്ളില്‍ തരിമ്പും ജനാധിപത്യം പാടില്ല. പാര്‍ട്ടി അണികള്‍ മുഴുവനും അനുസരണയുള്ള കുഞ്ഞാടുകളായിരിക്കണം. അതാണ്‌ ലെനിനിസ്റ്റ്‌ രീതിയിലുള്ള ജനാധിപത്യ കേന്ദ്രീകരണം എന്നവര്‍ പറയുന്നു. ആര്‍ക്കും തെറ്റുപറ്റാം. 
 
എന്നാല്‍ പാര്‍ട്ടിക്ക്‌ തെറ്റുപറ്റില്ല. പാര്‍ട്ടി ചെയ്യുന്നതൊക്കെ ശരിയാണെന്നും അവര്‍ വാദിക്കുന്നു. പാര്‍ട്ടിക്ക്‌ ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കില്ലെന്ന്‌ പറഞ്ഞാല്‍ മറ്റുള്ളവര്‍ അത്‌ അംഗീകരിക്കണം. ക്രൂരമായ കൊലപാതകത്തെക്കുറിച്ച്‌ അന്വേഷിക്കാനേ പാടില്ല എന്നാണവര്‍ വാദിക്കുന്നത്‌. അന്വേഷിക്കുകയാണെങ്കില്‍ അവര്‍ പറയുന്ന രീതിയിലായിരിക്കണം അന്വേഷിക്കേണ്ടത്‌.

അതാണിതുവരെയുള്ള നാട്ടുനടപ്പ്‌. നാട്ടുനടപ്പ്‌ തെറ്റിക്കാന്‍ പാടില്ല. കുറേ വര്‍ഷങ്ങളായി അതാണതിന്റെ രീതി. പാര്‍ട്ടിക്കെതിരെ നില്‍ക്കുന്നവരെ അവര്‍ കൊല്ലും. കൊന്നാല്‍ കേസ്സും കൂട്ടവുമൊക്കെയുണ്ടാവും. അതിനാണല്ലോ കോടതിയും പൊലീസുമൊക്കെ. അതിനാണല്ലോ അവര്‍ക്കൊക്കെ ചൊല്ലിനും ചെലവിനും കൊടുക്കുന്നത്‌. കൊലപാതകം നടന്നു കഴിഞ്ഞാല്‍ പാര്‍ട്ടി പൊലീസിന്‌ ഒരു ലിസ്റ്റ്‌ കൊടുക്കും. ആ ലിസ്റ്റിലുള്ളവരെ അറസ്റ്റ്‌ ചെയ്യാം, ജയിലിലിടാം, ശിക്ഷിക്കാം. അവര്‍ക്കാ കൊലപാതകത്തില്‍ പങ്കുണ്ടാവണമെന്നില്ല. പാര്‍ട്ടിക്കുവേണ്ടി കുറ്റം ഏറ്റവരുടെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. കൊന്നവരും കൊല്ലാന്‍ പഠിച്ചവരും പുറത്ത്‌ വിഹരിക്കും. അവരെ തൊടാന്‍ പാടില്ല. കാരണം അവരെ പാര്‍ട്ടിക്ക്‌ ഇനിയും ആവശ്യമുണ്ട്‌. അവരെ തൊട്ടാല്‍ കളിമാറും. ഇടതുപക്ഷ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍വേണ്ടി ഭരണകൂടം കച്ചകെട്ടിയിറങ്ങുന്നുവെന്ന്‌ വിളിച്ചുകൂവും. അവരെ തൊട്ടാല്‍ `ഈ പാര്‍ട്ടി' തീപ്പന്തമാവും എന്നൊക്കെ അലറും. ഇതൊക്കെ കേട്ട്‌ ഞെട്ടിത്തെറിക്കുന്നവരുണ്ടാവാം.

ജനാധിപത്യമല്ലേ, ഭരണം മാറിമാറി വരും എന്നൊക്കെ കരുതുന്ന പൊലീസുകാരും ന്യായാധിപരും ഈ ഭീഷണിക്ക്‌ വഴങ്ങിയേക്കാം. എന്നാല്‍ ഇനി അത്‌ പാടില്ലെന്ന്‌ കരുതുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ്‌ കരുതേണ്ടത്‌. ഒരു വലിയ വിഭാഗം പൊതു സമൂഹം ഈ അനീതിക്കെതിരെ ഉണര്‍ന്നുകഴിഞ്ഞെന്നാണ്‌ കാലത്തിന്റെ ചുവരെഴുത്ത്‌ വായിക്കാന്‍ കഴിവുള്ളവര്‍ മനസ്സിലാക്കുന്നത്‌; മനസ്സിലാക്കേണ്ടത്‌. ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്‌ പുറത്തല്ലെന്നും അകത്തുതന്നെയാണെന്നും ജനങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കിക്കഴിഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ നയിക്കുന്നവര്‍ എന്ന്‌ പറയുന്നവര്‍ തന്നെയാണ്‌ അതിന്റെ തലപ്പത്തിരുന്ന്‌ ഇടതുപക്ഷ പ്രസ്ഥാനത്തെ കഷ്‌ണം കഷ്‌ണമാക്കി അരുംകൊല നടത്തിക്കൊണ്ടിരിക്കുന്നത്‌. അതുകൊണ്ട്‌ പാര്‍ട്ടിയുടെ വെളിച്ചപ്പാടന്‍മാര്‍ തുള്ളിയലറി വിളിച്ചിട്ടൊന്നും കാര്യമില്ല. അവരുടെ കല്ലേല്‍ പിളര്‍ക്കുന്ന കല്‍പ്പനകള്‍ കേള്‍ക്കാന്‍ ആരും മേല്‍മുണ്ടെടുത്ത്‌ അരക്കുകെട്ടി താണുവണങ്ങി നില്‍ക്കുകയുമില്ല.

പാര്‍ട്ടി എതിരാളികളെ നേരിടുന്നത്‌ പ്രത്യയശാസ്‌ത്രം കൊണ്ടാണെന്ന്‌ ദല്‍ഹിയില്‍നിന്ന്‌ ഇടക്കൊക്കെ പെട്ടിയുംതൂക്കി കേരളത്തിലെത്തുന്ന പ്രകാശ്‌ കാരാട്ടിന്‌ പറയാം. എന്നാല്‍ കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക്‌ അങ്ങനെ പറയാന്‍ പറ്റില്ല. ഇടക്കൊക്കെ പ്രത്യയശാസ്‌ത്രത്തെക്കുറിച്ചോര്‍മിപ്പിക്കാനാണല്ലോ പ്രകാശ്‌ കാരാട്ടിനെ അവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. പ്രത്യയശാസ്‌ത്രം പാതിരിയും കപ്യാരും മാത്രം പഠിച്ചാല്‍ മതിയെന്ന്‌ കരുതുന്നവരാണ്‌ എണ്ണത്തില്‍ കൂടുതല്‍. പ്രത്യയശാസ്‌ത്രം പഠിക്കാനും പ്രസംഗിക്കാനും നിയോഗിക്കപ്പെട്ട പാതിരിമാരും കപ്യാരുമാരുമാണ്‌ പോളിറ്റ്‌ ബ്യൂറോയും കേന്ദ്രകമ്മിറ്റിയുമൊക്കെ. അതവര്‍ ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്‌. സംസ്ഥാനത്ത്‌ ദൈനംദിന രാഷ്‌ട്രീയത്തില്‍ ഇടപെടുന്നവര്‍ക്ക്‌ പ്രത്യയശാസ്‌ത്രം നോക്കി പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പറ്റില്ല. അതുകൊണ്ടവര്‍ സെക്രട്ടറിയുടെ ചിന്തകള്‍ക്കെതിരെ നില്‍ക്കുന്നവരെ വാളുകൊണ്ട്‌ അരിഞ്ഞുതള്ളുന്നു. വാളിന്‌ അലകും പിടിയുമൊക്കെയുണ്ട്‌. പ്രത്യയശാസ്‌ത്രത്തിന്‌ അതില്ല. പ്രത്യയശാസ്‌ത്രം എന്ന `കുന്ത്രാണ്ടം' എന്താണെന്ന്‌ അറിയാത്തവരാണ്‌ ബഹുഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും. ഇത്‌ പാര്‍ട്ടിക്ക്‌ പുറത്ത്‌ നില്‍ക്കുന്നവര്‍ പറയുന്നതല്ല, പാര്‍ട്ടിതന്നെ പറയുന്നതാണ്‌. പാര്‍ട്ടിയെ പ്രത്യയശാസ്‌ത്രത്തിന്റെ പടച്ചട്ടയണിയിക്കുമെന്ന്‌ ഇടക്കൊക്കെ പ്രമേയങ്ങളിലൂടെ പാര്‍ട്ടി പറയാറുണ്ട്‌. പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടേയും സമ്മേളനങ്ങളുടേയും നിലപാട്‌ തറകളില്‍ നിന്നാണവര്‍ ഇതൊക്കെ പറയാറ്‌.

മാമാങ്കത്തിലാണ്‌ നിലപാട്‌ തറയുള്ളത്‌. പാര്‍ട്ടി കോണ്‍ഗ്രസ്സും ഒരു മാമാങ്കം തന്നെയാണ്‌. മാമാങ്കം ഒരു നാടകമാണെന്ന്‌ ചരിത്ര കുതുകികള്‍ക്കറിയാം. പാര്‍ട്ടി കോണ്‍ഗ്രസ്സും ഇങ്ങനെ പ്രത്യയശാസ്‌ത്രം ഛര്‍ദിക്കാനുള്ള നിലപാടുതറയായി മാറിക്കഴിഞ്ഞിട്ട്‌ കാലമേറെയായി.
പാര്‍ട്ടി മുതലാളിത്തത്തിന്റെ വൈതാളികരായി മാറിക്കഴിഞ്ഞുവെന്നാണ്‌ പാര്‍ട്ടിയില്‍നിന്ന്‌ ഭിന്നിച്ചുനില്‍ക്കുന്നവര്‍ പറയുന്നത്‌. പാര്‍ട്ടി ഒരു മുതലാളിയെപ്പോലെ പെരുമാറുന്നുവെന്ന്‌ പാര്‍ട്ടിക്ക്‌ പുറത്തുള്ളവരും പറയുന്നു. പാര്‍ട്ടി മുതലാളിയുടെ നീതിയും നെറിയും കാണിച്ചുകൊടുത്ത സംഭവമാണ്‌ കൂത്തുപറമ്പിലും വടകരയിലും നടന്നത്‌. കുറേയേറെ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്‌തിട്ടും ലോക്കപ്പിലിട്ടിട്ടും അനങ്ങാതിരുന്ന പാര്‍ട്ടി പാര്‍ട്ടിയുടെ ഒരു ഓഫീസ്‌ ജീവനക്കാരനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ സടകുടഞ്ഞെണീറ്റു. അതൊരു നല്ല മുതലാളിയുടെ ലക്ഷണമാണ്‌. ഒരു നല്ല മുതലാളി എപ്പോഴും വീട്ടുകാര്‍ക്ക്‌ വേണ്ടിയല്ല നിലകൊള്ളേണ്ടത്‌. അയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനുവേണ്ടിയാണ്‌.
 
 അറസ്റ്റ്‌ ചെയ്‌തയാളെ പുറത്തിറക്കാന്‍ ഒരു നേതാവുതന്നെ കുത്തിയിരിപ്പ്‌ സമരം നടത്തി. പ്രവര്‍ത്തകര്‍ നഷ്‌ടപ്പെട്ടാലും കുഴപ്പമില്ല. ശമ്പളം പറ്റുന്ന ജീവനക്കാരന്‍ നഷ്‌ടപ്പെട്ടുകൂട എന്ന്‌ വിചാരിക്കുന്നത്‌ മഹത്തായ `മാനവികത`യായിരിക്കണം. കൂത്തുപറമ്പിലെ പാര്‍ട്ടി ഓഫീസ്‌ രാവും പകലും കാത്തുസൂക്ഷിക്കുന്നത്‌ അയാളാണ്‌. മെയ്‌ അഞ്ചാം തീയതിയിലെ കൊച്ചുവെളുപ്പാന്‍ കാലത്തോ അതിന്‌ മുന്‍പോ പാര്‍ട്ടി ഓഫീസില്‍ അയാളാരെയാണ്‌ കാത്തിരുന്നത്‌? ഇത്തരം ചോദ്യങ്ങളെല്ലാം ഇനി ചോദിക്കപ്പെട്ടേക്കാം. അന്നുരാത്രി അയാള്‍ക്കൊപ്പം ഏതൊക്കെ നേതാക്കള്‍ അവിടെ ഉറക്കമൊഴിച്ചെന്ന ചോദ്യവും ഇനി ഉയര്‍ന്നേക്കാം. പൊലീസ്‌ കസ്റ്റഡിയില്‍ കഴിഞ്ഞ കുറേയേറെ മണിക്കൂറുകള്‍ക്കുള്ളില്‍ പറയേണ്ടത്‌ പലതും അയാള്‍ പറഞ്ഞുകഴിഞ്ഞെന്നാണ്‌ അറിയുന്നത്‌. ഒരുപക്ഷെ പറയാന്‍ ഇനി പലതും ബാക്കിയുണ്ടായേക്കാം. അതൊക്കെ പറയാതിരിക്കാന്‍ വേണ്ടിയായിരിക്കണമല്ലോ ഇത്ര തിരക്കിട്ട്‌ ബഹളംകൂട്ടി നേതാക്കള്‍ കുത്തിയിരിപ്പ്‌ സമരം നടത്തി ജീവനക്കാരനെ കൂട്ടിക്കൊണ്ടുപോയത്‌. 
 
പാര്‍ട്ടിക്ക്‌ ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കുണ്ടെന്നതിന്‌ ഇനി ഇതിനേക്കാള്‍ വലിയൊരു സാഹചര്യത്തെളിവ്‌ ആവശ്യമില്ല. സി.പി.എം ഒഴിച്ചുള്ള പാര്‍ട്ടികളൊക്കെത്തന്നെ ഇതിനെ അപലപിച്ചിട്ടുണ്ട്‌. സി.പി.എമ്മിന്റെ ദുശ്ശാഠ്യത്തിന്‌ വഴങ്ങി പ്രതിയെ വിട്ടുകൊടുത്ത പൊലീസിനെക്കുറിച്ച്‌ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌. പൊലീസിന്‌ ജാമ്യം നല്‍കാന്‍ കഴിയുന്ന വകുപ്പുകള്‍ ഉപയോഗിച്ച്‌ അയാളെ പ്രതിയാക്കിയതിന്റെ രഹസ്യവും ഇനി അറിയേണ്ടതുണ്ട്‌. ഏതെങ്കിലും പൊലീസുകാര്‍ സി.പി.എമ്മിനായി ദാസ്യവേല നടത്തുന്നുണ്ടോ?

കേരളത്തിലെ പൊതുസമൂഹം മുഴുവനും മാധ്യമങ്ങള്‍ മുഴുവനും ജാഗരൂകമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കേസ്സില്‍ സാങ്കേതിക കാരണങ്ങളാല്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടുകൂടാ. സി.പി.എമ്മിന്റെ മര്‍ക്കട മുഷ്‌ടിക്ക്‌ മുമ്പില്‍ ജനങ്ങള്‍ തോറ്റുകൂടാ.
തുടര്‍ന്ന് വായിക്കുക

ഇങ്ങനെ പോയാല്‍ പാര്‍ട്ടി ഉണ്ടാകും ,ആളുകള്‍ ഉണ്ടാവില്ല




തുടര്‍ന്ന് വായിക്കുക

ഇതാണോ സഖാവേ കേഡര്‍ പാര്‍ട്ടി ?


തുടര്‍ന്ന് വായിക്കുക

പാര്‍ട്ടി വിട്ടവര്‍ക്ക്‌ പട്ടട തന്നെ വിധി

എഴുതാപ്പുറം | സി.പി. സൈതലവി
 
 
ഒഞ്ചിയത്തെ സി.പി.എം ഓഫീസായ മണ്ടോടി കണ്ണന്‍ സ്‌മാരകത്തിലെ മറിച്ചിട്ട കസേരകള്‍ നോക്കി എം.എല്‍.എമാര്‍ വികാരഭരിതരായി നിന്നു. പൊട്ടിയ ജനല്‍ ചില്ലിനുള്ളിലൂടെ എടുത്ത ഫോട്ടോയില്‍ വീട്ടുമുറ്റത്ത്‌ നില്‍ക്കുന്ന എളമരം കരീമും എ.കെ. ശശീന്ദ്രനും സി.കെ. നാണുവും. മുഖത്ത്‌ ഘനീഭവിച്ച ദുഃഖം. ദേശാഭിമാനി (2012 മെയ്‌ 9) ഒന്നാം പേജിലെ വര്‍ണ ചിത്രം ഒഞ്ചിയത്തെ `നഷ്‌ട'ക്കണക്കെടുക്കാന്‍ വന്ന സി.പി.എം വിധേയ എം.എല്‍.എമാരുടെ ഭാവഹാവാദികള്‍ ഒപ്പിയെടുത്തു. അവരുടെ നഷ്‌ടങ്ങളെല്ലാം നികത്താന്‍ മണിക്കൂറു കൊണ്ടാവുമെങ്കിലും.
പക്ഷെ, ഒരിക്കലും പരിഹരിക്കാനാവാത്ത മഹാനഷ്‌ടത്തിന്റെ സങ്കടക്കടലില്‍ ഒരമ്മയും മകനും ഉറ്റവരും വേദന തിന്നു കഴിയുന്നുണ്ട്‌ തൊട്ടപ്പുറത്ത്‌. വെട്ടിനുറുക്കി കഷ്‌ണങ്ങളാക്കിയ ഒരു ജീവന്റെ നഷ്‌ടം. ഒരു ജനതയുടെ സ്വപ്‌നങ്ങളുടെയും. തിരിഞ്ഞു നോക്കിയില്ല ഒരു സി.പി.എം നേതാവും അവിടേക്ക്‌. `അനുവദിക്കുമെങ്കില്‍ ടി.പി. ചന്ദ്രശേഖരന്റെ വീടും ഒന്നു സന്ദര്‍ശിക്കാം' എന്നായിരുന്നു കേരളം നടുങ്ങിയ ക്രൂരതയോട്‌ സി.പി.എമ്മുകാരുടെ ഔദാര്യം. മെയ്‌ 8നാണ്‌ സി.പി.എം സംഘം നിരോധനാജ്ഞ ലംഘിച്ച്‌ ഒഞ്ചിയത്ത്‌ ചെല്ലുന്നത്‌. ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്‌ മെയ്‌ 4ന്‌ രാത്രിയും. അനുവാദം ചോദിക്കാതെ ആര്‍ക്കും മരണ വീട്ടില്‍ ചെല്ലാവുന്ന സമയം ധാരാളമുണ്ടായിരുന്നു. അച്യുതാനന്ദനെ പോലെയുള്ളവര്‍ പോയ നേരം. ശുദ്ധ കമ്യൂണിസ്റ്റുകാരായ പന്ന്യന്‍ രവീന്ദ്രനും ഒഞ്ചിയത്തെ വെടിയുണ്ട നെഞ്ചില്‍ കൊണ്ടുനടക്കുന്ന പുറവില്‍ കണ്ണനും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും ആ വീടിന്റെ നിലവിളികളില്‍, നാടിന്റെ കൂട്ടക്കരച്ചിലുകളില്‍ കണ്ണീരടക്കാനാവാതെ നിന്ന സമയം. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷിഭേദമില്ലാതെ ജനം ഒന്നടങ്കം ആ രക്തനക്ഷത്രത്തെ കണ്ണിമക്കാതെ നോക്കിനിന്ന അന്ത്യനിമിഷങ്ങള്‍. അന്നൊന്നും ആ വഴിയെ പോകാത്തവര്‍ പട്ടടയിലെ അവസാന കനലും കെട്ടുകഴിഞ്ഞ്‌ നാലാം നാള്‍ പറയുന്നു; `അങ്ങോട്ടു ചെല്ലരുതെന്ന്‌ പറഞ്ഞിരിക്കുന്നു' വെന്ന്‌. പരിഹാസത്തിന്റെ സഹതാപ കണ്ണീരുമായി അങ്ങോട്ടുവരേണ്ടെന്ന്‌ ഇടതുപക്ഷ ഏകോപന സമിതിയുടെയും ആര്‍.എം.പിയുടെയും ഭാരവാഹികള്‍ സി.പി.എമ്മുകാരോട്‌ പറഞ്ഞത്‌ കൊലപാതകം നടന്ന്‌ ദിവസമേറെ കഴിഞ്ഞാണ്‌. മലയാളത്തിലെ സര്‍വചാനലുകളും ഇടതടവില്ലാതെ സംപ്രേഷണം ചെയ്യുകയും മെയ്‌ 5ന്‌ കേരളത്തിലിറങ്ങിയ സകല ദിനപത്രങ്ങളിലും ഒന്നാം പേജ്‌ നിറഞ്ഞ്‌ നില്‍ക്കുകയും ചെയ്‌ത നടുക്കമുളവാക്കിയ സംഭവം `ദേശാഭിമാനി' യുടെ അവസാന പേജിലെ ഒരു മൂലയില്‍ `ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ചു' എന്ന്‌ വെറും രണ്ടു കോളം സ്വാഭാവിക വാര്‍ത്തയായി ചുരുങ്ങിയതിലുണ്ട്‌ പാര്‍ട്ടിയുടെ ഉള്ളിലിരിപ്പ്‌. അവര്‍ക്കു മുന്നില്‍ നാഥന്‍ നഷ്‌ടപ്പെട്ട കുടുംബത്തിന്റെയോ നായകന്‍ നഷ്‌ടപ്പെട്ട ജനതയുടെയോ വിലാപത്തിനെന്ത്‌ പ്രസക്തി?

നന്ദു എന്ന പതിനാറുകാരന്റെ സ്ഥാനത്ത്‌ സ്വന്തം മക്കളായിരുന്നെങ്കിലോ എന്ന്‌ കരിങ്കല്‍ ഹൃദയവുമായി നടക്കുന്ന ഒരു സി.പി.എം അച്ഛനും തോന്നിക്കാണില്ല. അങ്ങനെയൊരു മനസ്സ്‌ സി.പി.എമ്മുകാര്‍ക്കുണ്ടായിരുന്നെങ്കില്‍ കണ്ണൂരിലെ അരിയില്‍ അബ്‌ദുല്‍ശുകൂര്‍ എന്ന ബിരുദ വിദ്യാര്‍ത്ഥിയെ ദാഹജലം പോലും നല്‍കാതെ രണ്ടര മണിക്കൂര്‍ വിചാരണ ചെയ്‌ത്‌ മഴുകൊണ്ട്‌ വെട്ടിനുറുക്കി കൊല്ലാന്‍ കല്‍പന നല്‍കില്ലായിരുന്നല്ലോ?
പിണറായി പുത്രനെ പോലെ ലക്ഷങ്ങള്‍ മുടക്കിയ വിദേശവിദ്യാഭ്യാസവും കോടിയേരി സന്തതികളെ പോലെ ഭരണത്തണലിലെ സുഖവാസവും കിട്ടിയില്ലെങ്കിലും `ധീരനായ അച്ഛന്റെ ധീരനായ പുത്രനായി' മലയാളിയുടെ മനസ്സിലിടം നേടാന്‍ ടി.പി. ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ്‌ എന്ന നന്ദുവിന്‌ ഈ ഇളം പ്രായത്തില്‍ കഴിഞ്ഞിരിക്കുന്നു. മെയ്‌ നാലിന്‌ രാത്രി വീട്ടിലിരുന്ന്‌ ടി.വി. കാണുമ്പോഴാണ്‌ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത `ഫ്‌ളാഷ്‌' ആയി വരുന്നത്‌. നന്ദു ആദ്യം ചെയ്‌തത്‌ ടി.വി ഓഫാക്കി വീട്ടിലേക്കുള്ള കേബിള്‍ കണക്‌ഷന്‍ മുറിച്ചു മാറ്റുകയായിരുന്നു. അമ്മയും മുത്തശ്ശിയും വാര്‍ത്ത പെട്ടെന്നറിയാതിരിക്കാന്‍. അച്ഛന്റെ മരണവാര്‍ത്ത കേട്ട്‌ ഇന്നോളം നന്ദുവിന്റെ കണ്ണ്‌ നിറഞ്ഞ്‌ ആരും കണ്ടിട്ടില്ല. ഒരേയൊരു മകന്‍. പിന്നെ അച്ഛനും അമ്മയും. അടുത്ത മാസം താമസം മാറ്റാനിരിക്കുന്ന പുതിയ വീട്‌. ഇതിനിടെ ഒത്തുകിട്ടിയ ഒരിടവേളയില്‍ നന്ദുവിനെ ചേര്‍ത്തിരുത്തി തലോടിക്കൊണ്ട്‌ അച്ഛന്‍ പറഞ്ഞു: `നിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ വീണാല്‍ പിന്നെ അച്ഛന്റെ ആത്മാവിന്‌ ശാന്തി കിട്ടില്ല.' അച്ഛനു കൊടുത്ത വാക്ക്‌ അക്ഷരം പ്രതി പാലിക്കുന്ന മകന്‍. `ഏട്ടനെ അവര്‍ക്കു കൊല്ലാനേ കഴിയൂ. തോല്‍പിക്കാനാവില്ല' എന്ന്‌ പ്രിയഭര്‍ത്താവിന്റെ വേര്‍പാടിനു തൊട്ടടുത്ത നിമിഷം തന്നെ ഘാതകരോടു വിളിച്ചുപറയാന്‍ ചങ്കുറപ്പുള്ള ഭാര്യ രമ.

സ്വന്തം വീടിനുള്ളില്‍ ടി.പി. ചന്ദ്രശേഖരന്‍ സാന്നിധ്യം കൊണ്ടു മാത്രം കോരിയിട്ട കനല്‍ ചൂട്‌ ഇത്രയുണ്ടെങ്കില്‍ ഒഞ്ചിയം മേഖലയില്‍ ആ വിപ്ലവകാരി എത്ര വലിയ അഗ്നിപര്‍വതമായിരിക്കണം? പോളിറ്റ്‌ ബ്യൂറോയെ പേടിക്കാത്ത പിണറായി വിജയന്‍ അപ്പോള്‍ ഒഞ്ചിയത്തെ ഭയപ്പെട്ടതില്‍ കാര്യമുണ്ട്‌. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ കണ്ട്‌ പിണറായി ഗ്രൂപ്പ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അസ്വസ്ഥമാകുന്നത്‌ വെറുതെയല്ല.

`പാര്‍ട്ടി വിട്ടവരെ കൊന്നുതള്ളുന്നത്‌ സി.പി.ഐ.എം ശൈലിയല്ല' എന്നാണ്‌ പിണറായി വിജയന്റെ പ്രസ്‌താവന. അങ്ങനെ പറയാനുള്ള അര്‍ഹത രണ്ടുനിലക്കും പിണറായിക്കുണ്ട്‌. ഒന്ന്‌ പാര്‍ട്ടി സെക്രട്ടറി. പിന്നെ സി.പി.എം കോടതിയുടെ അധിപനും. പിണറായി വിജയന്‍ കണ്ണൂരില്‍ ചെയ്‌ത പ്രസംഗം ദേശാഭിമാനി ഒന്നാം പേജില്‍ അച്ചടിച്ചു വന്നത്‌ ഇങ്ങനെ; `പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന നിലപാട്‌ സ്വീകരിക്കുന്നവരെ ശാരീരികമായി ആക്രമിച്ച്‌ നശിപ്പിക്കാമെന്ന്‌ കരുതാന്‍ മാത്രം മൗഢ്യമുള്ളവരല്ല ഞങ്ങള്‍. പലകാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരും നടപടിയെടുത്ത്‌ പുറത്താക്കിയവരുമുണ്ട്‌. ആരെയും കൊന്നുതള്ളാന്‍ സി.പി.എം തയ്യാറായിട്ടില്ല. .... പാര്‍ട്ടിക്കു പുറത്തുപോയി ശത്രുക്കളുമായി കൂട്ടുചേര്‍ന്ന്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ കുലം കുത്തികളും കുലദ്രോഹികളുമാണ്‌. പാര്‍ട്ടിയെ തകര്‍ക്കാനും ദ്രോഹിക്കാനും നില്‍ക്കുന്നവരോട്‌ നല്ലവാക്ക്‌ പറഞ്ഞിട്ട്‌ കാര്യമില്ല...... എം.വി. രാഘവനെയും കെ.ആര്‍. ഗൗരിയമ്മയെയും പാര്‍ട്ടി നേരിട്ടത്‌ പ്രത്യയശാസ്‌ത്രപരമായാണ്‌' (2012 മെയ്‌ 10).
പാര്‍ട്ടി വിട്ടവരെ സി.പി.എം പ്രത്യയശാസ്‌ത്രം കൊണ്ട്‌ നേരിടുന്നതിന്റെ മികച്ച ഉദാഹരണം സി.എം.പിയും എം.വി. രാഘവനും തന്നെ. 1987ല്‍ നിയമസഭയിലിട്ടായിരുന്നു എം.വി. രാഘവനു നേര്‍ക്കുള്ള ആദ്യ അക്രമം. വീട്‌ അഗ്നിക്കിരയാക്കിയും പലതവണ വധശ്രമം നടത്തിയും എം.വി.ആറിനെ പിന്തിരിപ്പിക്കാന്‍ നോക്കി. ഫലിക്കാതായപ്പോഴാണ്‌ പക തീര്‍ക്കാന്‍ സി.പി.എമ്മുകാര്‍ തീപന്തങ്ങളുമായി പാപ്പിനിശ്ശേരിയിലെ പാമ്പ്‌ വളര്‍ത്തല്‍ കേന്ദ്രത്തിലേക്കു കുതിച്ചത്‌.

നൂറുകണക്കിനു പാമ്പുകളെയും, മയില്‍, കുരങ്ങ്‌, മുയല്‍ തുടങ്ങി വിവിധയിനം മിണ്ടാപ്രാണികളെയും ചുട്ടുകൊന്നാണ്‌ സി.പി.എമ്മുകാര്‍ എം.വി. രാഘവനോട്‌ `പ്രത്യയശാസ്‌ത്ര യുദ്ധം' നടത്തിയത്‌.
സി.എം.പി നേതാവ്‌ അഡ്വ. ഹരീന്ദ്രനെ ബാര്‍ബര്‍ ഷാപ്പില്‍ മുടി വെട്ടിക്കൊണ്ടിരിക്കെയാണ്‌ ഗുണ്ടാസംഘം അക്രമിച്ച്‌ കൊല്ലാനാക്കിയത്‌. ഏതാണ്ട്‌ അതേ അളവിലുള്ള `പ്രത്യയാശസ്‌ത്ര' സഹായം ഗൗരിയമ്മക്കും ചാത്തുണ്ണി മാസ്റ്റര്‍ക്കും സി.കെ. ചക്രപാണിക്കുമെല്ലാം സി.പി.എമ്മില്‍ നിന്നു കിട്ടി. സി.പി.എം വിട്ട്‌ എം.വി. രാഘവനൊപ്പം പോയതിനാണ്‌ കാസര്‍ക്കോട്‌ ഉദുമയിലെ പള്ളിക്കര വേണു ഗോപാലന്‍ നായരെ 1987ല്‍ തെങ്ങില്‍ കെട്ടിയിട്ട്‌ ചുറ്റിലും തീ കത്തിച്ച്‌ തലക്ക്‌ കല്ലു കൊണ്ടിടിച്ചു കൊന്നത്‌. തലശ്ശേരിയിലെ മാടപ്പീടിക മുഹമ്മദ്‌ ഫസലിനെ സി.പി.എം വിട്ട്‌ എന്‍.ഡി.എഫില്‍ ചേര്‍ന്നതിനാണ്‌ പുലര്‍ച്ചെ വെട്ടിക്കൊന്നത്‌. ഫസലിന്റെ വീട്‌ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി കോടിയേരി ആര്‍.എസ്‌.എസുകാരാണ്‌ ഘാതകരെന്ന്‌ പരസ്യപ്രസ്‌താവന നടത്തി. ഒരു വര്‍ഗീയ കലാപം കൂടി മനസ്സില്‍ കണ്ടുള്ള നീക്കം. ഒടുവില്‍ സി.ബി.ഐ അന്വേഷണത്തില്‍ പിടിക്കപ്പെട്ടത്‌ സി.പി.എം ജില്ലാ നേതാവും ഗുണ്ടകളും.

പയ്യന്നൂര്‍ പുഞ്ചക്കാട്‌ മുട്ടില്‍ സുധാകരന്‍ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനം രാജിവെച്ച്‌ ഇടതുപക്ഷ ഏകോപന സമിതിയില്‍ പ്രവര്‍ത്തിച്ചതിനാണ്‌ സി.പി.എം ഗുണ്ടാസംഘം കടയില്‍ കയറി വെട്ടിനുറുക്കിയത്‌. 2010ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ സി.പി.എം തോറ്റതിന്റെ പ്രതികാരം. ചലന ശേഷി നഷ്‌ടപ്പെട്ട്‌ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ നരകിച്ചു കഴിയുന്നു സുധാകരന്‍.
സി.പി.എം ബ്രാഞ്ച്‌ കമ്മിറ്റി അംഗമായിരുന്ന ഷൊര്‍ണൂരിലെ എം.ആര്‍. മുരളി പാര്‍ട്ടി വിട്ട ശേഷം പലതവണ മൃഗീയമായി ആക്രമിക്കപ്പെട്ടു. നഗരസഭാ ചെയര്‍മാനായിട്ടും രക്ഷയുണ്ടായില്ല. ഇപ്പോഴും വധഭീഷണിയുടെ നിഴലില്‍ കഴിയുന്നു.

മലപ്പുറം പൊന്നാനി വെളിയങ്കോട്ടെ സി.പി.എം പ്രവര്‍ത്തകനായിരുന്ന ഹമീദ്‌മോന്‍ (35) പാര്‍ട്ടി വിട്ട്‌ മുസ്‌ലിംലീഗില്‍ ചേര്‍ന്നതിനാണ്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറില്‍ നിന്ന്‌ അവധിക്കു വന്ന സമയം സി.പി.എമ്മുകാര്‍ പട്ടാപ്പകല്‍ അങ്ങാടിയിലിട്ട്‌ വെട്ടിക്കൊന്നത്‌. 2004 മാര്‍ച്ച്‌ 30നായിരുന്നു ആ ക്രൂരകൃത്യം. ഖത്തര്‍ കെ.എം.സി.സി പൊന്നാനി മണ്ഡലം ജനറല്‍ സെക്രട്ടറിയും മികച്ച സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു അന്ന്‌ ഹമീദ്‌ മോന്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട്‌ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സൂരജിനെ വധിച്ചത്‌ ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ്‌. പാര്‍ട്ടി വിട്ടവരെ കൊലക്കത്തി കൊണ്ടാണ്‌ സി.പി.എം `ആശയ'പരമായി നേരിടുകയെന്നതിന്‌ ഉദാഹരണങ്ങള്‍ ഇനിയുമേറെയുണ്ട്‌.

നാല്‍പത്തെട്ടു വയസ്സുവരെയും സി.പി.എമ്മിനു വേണ്ടി മാത്രം ജീവിച്ച ടി.പി. ചന്ദ്രശേഖരന്‌ തന്റെ പൂര്‍വ സംഘടനയുടെ കയ്യിലിരിപ്പ്‌ നന്നായറിയാം. അതു കൊണ്ടാണ്‌ പലവട്ടം ചന്ദ്രശേഖരന്‍ പലരോടുമായി ഇങ്ങനെ പറഞ്ഞത്‌: `പാര്‍ട്ടി ഒരാളെ കൊല്ലണമെന്നു തീരുമാനിച്ചാല്‍ കൊന്നിരിക്കും. അതിന്റെ പേരില്‍ എന്നെയാരും സംരക്ഷിക്കേണ്ട' എന്ന്‌. അതിനര്‍ത്ഥം എത്ര കനത്ത സുരക്ഷയുണ്ടായാലും ഇടിമിന്നല്‍പോലെ സി.പി.എം കൊലയാളി സംഘം ഇരയെ കൈകാര്യം ചെയ്യുമെന്നാണ്‌. `ജയകൃഷ്‌ണന്‍ മാസ്റ്ററുടെ ഗതിവരും', `ചന്ദ്രശേഖരന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്നിങ്ങനെ സി.പി.എം ജാഥയില്‍ നിന്ന്‌ പരസ്യമായി മുദ്രാവാക്യം ഉയരുമ്പോള്‍, `കുലംകുത്തികള്‍ക്ക്‌ ഒരു ഘട്ടത്തിലും മാപ്പില്ല; ഈ പാര്‍ട്ടിയുടെ മുന്നില്‍ മാപ്പില്ല' എന്ന്‌ പലവട്ടം പിണറായി വിജയന്‍ ഒഞ്ചിയത്തിന്റെ മണ്ണില്‍ തന്നെ വന്ന്‌ ഭീഷണി മുഴക്കുമ്പോള്‍ ആര്‍ക്കായാലും ഉറപ്പിക്കാവുന്ന ഒരു കാര്യമുണ്ട്‌. അതാണ്‌ ചന്ദ്രശേഖരന്റെ വാക്കുകളായി ഭാര്യ രമ പറയുന്നത്‌: `അവര്‍ എന്നെ ഇല്ലാതാക്കും' എന്ന്‌. തനിക്കു നേരെ നേരത്തെ ഒമ്പത്‌ തവണ നടന്ന വധശ്രമങ്ങള്‍, ആര്‍.എം.പി പ്രവര്‍ത്തകരായ ഒഞ്ചിയം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ജയരാജന്‍, എം.പി. ദാമോദരന്‍, കെ.കെ. ജയന്‍, ടി.പി. ബാലന്‍, താഴെക്കുനി കേളപ്പന്‍, അഖിലേഷ്‌ തുടങ്ങിയവരെ ബോംബെറിഞ്ഞും വെട്ടിപ്പരിക്കേല്‍പിച്ചും നടത്തിയ കൊലപാതക ശ്രമങ്ങള്‍. ഇതെല്ലാം ചന്ദ്രശേഖരനു മുന്നിലുണ്ടായിരുന്നു. പാര്‍ട്ടിയുടെ മുഖപത്രമായ `ഇടത്‌പക്ഷം' മാസികയില്‍ `ഒഞ്ചിയത്ത്‌ സി.പി.എം ഫാസിസം' എന്ന അവസാനത്തെ ലേഖനത്തിലും അതാണ്‌ ടി.പി. വരച്ചുകാട്ടിയത്‌. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പിണറായി വിജയനെ പ്രതി ചേര്‍ക്കണമെന്ന ഇടതുപക്ഷ ഏകോപന സമിതിയുടെ ആവശ്യം കേവലം രാഷ്‌ട്രീയ വിദ്വേഷം എന്ന കള്ളിയിലൊതുങ്ങുന്നതല്ല. എഴുതിത്തള്ളിക്കൂടാ. കാര്യകാരണ സഹിതമാണ്‌ സി.പി.എം പരമാധികാരിക്കെതിരായ ആരോപണമുയരുന്നത്‌.

മെയ്‌ 10ന്‌ രാത്രി ഒരു ചാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന സി.പി.എം നേതാവ്‌ വി.വി. ദക്ഷിണാമൂര്‍ത്തി പറഞ്ഞു: ``ആര്‍.എം.പി നേതാവ്‌ കൊലചെയ്യപ്പെട്ടതു കൊണ്ട്‌ ആ രാഷ്‌ട്രീയ പാര്‍ട്ടിക്കു ഭാവിയില്ലാത്തതിനാല്‍ അവരെ സി.പി.ഐക്കു കിട്ടും എന്ന്‌ പ്രതീക്ഷയുണ്ടായിരിക്കാം''. ഇതിനര്‍ത്ഥം ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു കഴിഞ്ഞാല്‍ ആര്‍.എം.പിക്കു ഭാവിയില്ലെന്ന്‌ സി.പി.എം നിശ്ചയിച്ചിരിക്കുന്നുവെന്നു തന്നെ. ചന്ദ്രശേഖരനെ `കുലംകുത്തി' എന്നു വിളിച്ചത്‌ പാര്‍ട്ടി ശത്രുക്കളോടൊപ്പം ചേര്‍ന്ന്‌ പാര്‍ട്ടിയെ വെല്ലുവിളിച്ചതിനാണെന്ന്‌ പിണറായി പറയുന്നു.
യു.ഡി.എഫില്‍ ഘടകമായ എം.വി.ആറിനും ഗൗരിയമ്മക്കും കഴിയാത്ത വെല്ലുവിളി ചന്ദ്രശേഖരനു കഴിഞ്ഞു എന്ന്‌ സി.പി.എമ്മിനു സമ്മതിക്കേണ്ടി വരികയാണ്‌. ചന്ദ്രശേഖരന്‍ രൂപപ്പെടുത്തിയത്‌ അധികാരം ആവശ്യമില്ലാത്ത ഒരു ബദല്‍ സി.പി.എം. സ്വന്തമായി മാനിഫെസ്റ്റോ. ഭരണഘടന. വര്‍ഗ, ബഹുജന സംഘടനകള്‍. സ്വന്തം മുഖപത്രം. വളണ്ടിയര്‍ സേന. ആര്‍ക്കു മുന്നിലും തോറ്റുകൊടുക്കാത്ത വിപ്ലവവീര്യം. ആരോടും സന്ധി ചെയ്യാത്ത ഒറ്റയാന്‍. അതുകൊണ്ട്‌ ആര്‍.എം.പിയെ തന്നെയാണ്‌ സി.പി.എം പേടിക്കേണ്ടത്‌. ചന്ദ്രശേഖരനെ പിണറായി വിജയനും.

കൊലക്കേസില്‍ കൂട്ടുപ്രതിയാകാന്‍ പോകുന്നവന്റെ വെപ്രാളം പോലെയാണ്‌ സി.പി.എം അധിപന്റെ പ്രസ്‌താവനകള്‍. ആര്‍ക്കും സംശയം തോന്നുന്ന ശരീര ഭാഷ. ആരാണ്‌ പ്രതിയെന്ന്‌ ആദ്യം പറഞ്ഞതും പിണറായി തന്നെ. ക്വട്ടേഷന്‍ സംഘമാണെന്ന്‌.
ഒരു ചാണ്‍ നീളമുള്ള മുഖത്ത്‌ 51 വെട്ടുകള്‍. അവസാനമായി ആ മുഖത്തു പോലും ആരും നോക്കരുതെന്ന ക്രൂരവിധി. പക്ഷെ, പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്ക്‌ പട്ടടയൊരുക്കുന്ന മാര്‍ക്‌സിസ്റ്റ്‌ പ്രാകൃതത്വത്തെ സ്വന്തം ചോര കൊണ്ട്‌ തളച്ചിരിക്കുന്നു ടി.പി. ചന്ദ്രശേഖരന്‍.
ഒരൊറ്റ മരണത്തിലൂടെ ചന്ദ്രശേഖരന്‍ എല്ലാ പോരാളികളെയും അസൂയപ്പെടുത്തിക്കളഞ്ഞു. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഒരേ പ്രത്യയാശാസ്‌ത്രത്തിന്റെ പേരില്‍ - ഒരേ കൊടി പിടിച്ചവരാല്‍ കൊല ചെയ്യപ്പെട്ട വിപ്ലവകാരിയായി ഒഞ്ചിയത്തിന്റെ ആകാശത്ത്‌ എന്നുമുണ്ടാകും ആ രക്തനക്ഷത്രം. എന്തായാലും ഒരിക്കല്‍ മരിക്കണം. അത്‌ പോര്‍ക്കളത്തിലാവുക. മരണാനന്തരം പ്രതിയോഗികളെ കൂടുതല്‍ വിറപ്പിച്ചു കൊണ്ട്‌. ഇനി വിശ്രമിക്കാനാവില്ല ടി.പിയുടെ അനുയായികള്‍ക്ക്‌. ഇനി സുഖനിദ്രയില്ല ചന്ദ്രശേഖരന്റെ ശത്രുക്കള്‍ക്കും. മൃത്യുവിന്‌ താഴ്‌ത്താനാവാത്ത ജീവിതത്തിന്റെ കൊടിപ്പടമായി ടി.പി. ചന്ദ്രശേഖരന്‍ ഉയര്‍ന്നു പറക്കുകയാണ്‌.
തുടര്‍ന്ന് വായിക്കുക

വി.എസ് മാധ്യമ ക്രിമിനല്‍ കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്ത്



ആവര്‍ത്തന ആധിക്യം അരോചകമാക്കിയ കുഞ്ഞാലിക്കുട്ടി വേട്ടയുടെ ലക്ഷ്യം കേരളീയ സമൂഹം വൈകിയെങ്കിലും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. നിയമജ്ഞരും സാംസ്കാരിക പ്രവര്‍ത്തകരുമടക്കം ചിലരെങ്കിലും ഈ കുടിപ്പകയുടെ രാഷ്ട്രീയം മനസ്സിലാക്കിയതിന്റെ ലക്ഷണങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലും പൊതുപ്രതികരണങ്ങളിലും പ്രകടമാണ്. സി.പി.എം. സുപ്പീരിയര്‍ അഡ്വൈസറായി സ്വയം അവകാശപ്പെടുന്ന സുകുമാര്‍ അഴീക്കോട് പോലും കുഞ്ഞാലിക്കുട്ടിക്കെതിരെ വി.എസിന്റെ സമീപനത്തെ അംഗീകരിക്കുന്നില്ലെന്ന് മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒക്ടോബര്‍ 30) നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പൊയ്മുഖമണിഞ്ഞ് ഓരോ ദിവസവും നിറം പകരുന്ന വ്യാജാരോപണത്തിന് പിന്നില്‍ പ്രതിപക്ഷനേതാവും ഒരു സംഘം ക്രിമിനല്‍മാധ്യമ ശക്തികളുമാണെന്ന് ആര്‍ക്കാണറിയാത്തത്. മുന്‍സീഫ് കോടതി മുതല്‍ പരമോന്നത നീതിപീഠമായ സുപ്രീം കോടതിവരെ ഒരിക്കല്‍ പോലും കുറ്റവാളിയെന്ന് പരാമര്‍ശിക്കപ്പെടാത്ത കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള കഠിന ശ്രമത്തിന് പിന്നില്‍ ഒടുങ്ങാത്ത വ്യക്തിപകയല്ലാതെ മറ്റെന്താണുള്ളത്. സാക്ഷാല്‍ അചുതാനന്ദന്‍ തന്നെ നിയോഗിച്ച അന്വേണ സംഘത്തിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കാനുള്ള സാമാന്യ മര്യാദ പോലും പാലിക്കാതെ പുതിയ അപസര്‍പ്പകഥകള്‍ നെയ്തെടുത്ത് ബ്രേക്കിങ്ങ് ന്യൂസ് തരപ്പെടുത്തി അന്തരീക്ഷം മലിനമാക്കുന്ന ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്.



കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ച് പകലന്തിയോളം നിറഞ്ഞാടുന്ന ചില അവതാരകര്‍ അദ്ദേഹത്തിന് അനുകൂലമായ വാര്‍ത്തകള്‍ ഒറ്റവരിയില്‍ ഒതുക്കുന്ന മാര്‍ക്കറ്റിങ്ങ് തന്ത്രം പ്രേക്ഷകര്‍ മനസ്സിലാക്കുന്നുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മാധ്യമ ധാര്‍മ്മികതയുടെ ഒരംശം പോലുമില്ലാത്ത ഇത്തരം നീക്കങ്ങളെ യാതൊരു പ്രതികരണവുമില്ലാതെ കേട്ടുനില്‍ക്കാന്‍ ആര്‍ക്കാണ് ഇനിയും സാധിക്കുക. വണ്‍മാന്‍ഷോ നടത്തിപ്പുകാരിലും അവതാരകരിലുമാണ് തെറ്റായ ഈ മാര്‍ക്കറ്റിങ്ങ് സംസ്കാരം കൂടുതല്‍ കാണുന്നത്. ഭദ്രമായ മാനേജ്മെന്റ് സംവിധാനവും നയനിലപാടുകളുമുള്ള മാധ്യമങ്ങള്‍ ഇതില്‍ കാണിക്കുന്ന സൂക്ഷമതയും മാന്യതയും വേര്‍തിരിച്ചു കാണാന്‍ സാധിക്കും. കോളിളക്കം സൃഷ്ടിച്ച തെറ്റായ ചില അന്വേണാത്മക റിപ്പോര്‍ട്ടിലൂടെ പ്രിന്റ് മീഡിയ രംഗത്ത് പിടിച്ചുനിന്ന ചില മാധ്യമങ്ങളുടെ മാര്‍ക്കറ്റിങ്ങ് തന്ത്രത്തെ അനുധാവനം ചെയ്യാനാണ് തുടക്കം മുതലേ ഇത്തരം ചില ചാനല്‍ നടത്തിപ്പുകാര്‍ ശ്രമിച്ചുവരുന്നത്. ഈ തെറ്റായ നീക്കങ്ങളെ ആവിഷ്കാര സ്വാതന്ത്രyത്തിന്റെ പേരില്‍ പ്രതിരോധിക്കാതിരിക്കാന്‍ സാധ്യമല്ല.
വി.എസിന്റെ പകയുടെ രാഷ്ട്രീയം സ്വന്തം പാര്‍ട്ടിക്കകത്തും പുറത്തും വിവാദ വിഷയം തന്നെയാണ്. സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ ബാലപാഠമറിയാത്ത, സ്വന്തം ഇമേജിന് മാത്രം പരമ പ്രാധാന്യം കല്‍പ്പിക്കുന്ന ഇതിന് സ്വന്തം പാര്‍ട്ടിക്കാരെ വരെ വ്യക്തിഹത്യ ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത നേതാവാണ് അദ്ദേഹം. ശരീരഭാഷ പോലും വരണ്ട മാനസികാവസ്ഥയുടെ പ്രതിനിധാനമായി മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുന്ന പ്രകൃതക്കാരനാണ് വി.എസ്. വിഭാഗീയതയുടെ മറവില്‍ സ്വയം വിഗ്രഹവല്‍ക്കരിച്ച് ചുറ്റും ആരാധകരെ സംഘടിപ്പിച്ച് നടത്തുന്ന ഈ ഒറ്റയാന്‍ പോരാട്ടം തിരിച്ചറിയപ്പെടാതെ ഏറെക്കാലം മുന്നോട്ട് പോവുകയില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അദ്ദേഹത്തിനും ചുറ്റും ഇപ്പോള്‍ രൂപപ്പെടുന്നത്.
പ്രതിപക്ഷ നേതാവായിരിക്കെ ഊണിലും ഉറക്കത്തിലുമടക്കം അദ്ദേഹത്തോടൊപ്പം ജീവിച്ചവര്‍ വി.എസിന്റെ ഇരട്ടമുഖം അനാവരണം ചെയ്യുന്നത് നാം കാണുന്നു. അച്യുതാനന്ദന്റെ അഡീഷണല്‍ sൈ്രവറ്റ് സെക്രട്ടറി കെ.എം. ഷാജഹാന്റെ "ചുവന്ന അടയാളങ്ങള്‍' എന്ന ഗ്രന്ഥം ഒരാവര്‍ത്തി വായിച്ചാല്‍ ഈ കാര്യം നമുക്ക് ബോധ്യപ്പെടും. പെണ്‍വാണിഭക്കാര്‍ക്കെതിരെ പ്രതിപക്ഷത്തിരുന്ന് ഗീര്‍വാണം നടത്തിയ വി.എസ്. കിളിരൂര്‍ സ്ത്രീപീഡനകേസ് കൈകാര്യം ചെയ്യുന്നതില്‍ കാണിച്ച ഇരട്ട മുഖം ഈ പുസ്തകത്തില്‍ നമുക്ക് വായിക്കാം.
ആദ്യമാദ്യം ശാരിയുടെ കുടുംബത്തെയും കുട്ടികളെയും വീട്ടിലും ഓഫീസിലും കാണാനും നിവേദനങ്ങള്‍ വാങ്ങാനും താല്‍പ്പര്യം കാട്ടിയ വി.എസ്. പിന്നീട് അവരെ കാണാന്‍ പോലും കൂട്ടാക്കാതെ തീര്‍ത്തും ഒഴിവാക്കുകയല്ലേ ചെയ്തത്? "കിളിരൂര്‍ സ്ത്രീപീഡന കേസില്‍ നീതി നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയ വി.എസ്. അവസാനം തങ്ങളെ അറസ്റ്റ് ചെയ്യാന്‍ കൂട്ടുനില്‍ക്കുകയാണ്' എന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്റെ ഹൃദയഭേദകമായ പ്രതികരണം നമുക്ക് മറക്കാനാവുമോ? "കിളിരൂര്‍ സ്ത്രീപീഡനക്കേസ്സിലെ അന്വേണം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അട്ടിമറിക്കുന്നു' എന്ന ആക്ഷേപംവരെ മുഖ്യമന്ത്രിയുടെ ഓഫീസ് കേള്‍ക്കേണ്ടിവന്നിരിക്കുന്നു. (ചുവന്ന അടയാളങ്ങള്‍ പേജ് 209).
കൊടുംപകയുടെ രാഷ്ട്രീയം തലക്കു പിടിച്ച് വെപ്രാളം കാണിക്കുന്ന വി.എസിന്റെ മാനസികാവസ്ഥയെ നിര്‍ണ്ണയിക്കാന്‍ വൈദ്യശാസ്ത്രത്തിനു പോലും സാധിക്കാത്ത പ്രവചനാതീതമായ വ്യക്തിത്വമാണദ്ദേഹം.
അധികാര ദുര്‍വിനിയോഗത്തിലൂടെ മകനും ബന്ധുക്കള്‍ക്കും ജീവിത സൗകര്യം നല്‍കുന്നിടത്ത് നീതിബോധത്തിന്റെ കണിക പോലും കാണുന്നില്ല. പാവപ്പെട്ടവന്റെ പടത്തലവന്‍ സീമന്തപുത്രന് രാജകീയ ജീവിതം പ്രദാനം ചെയ്യാന്‍ കാട്ടിക്കൂട്ടിയ അഴിമതിയുടെ കഥകള്‍ ഇതിനകം പുറത്ത് വരികയും ചെയ്തു. പരമസാത്വികനായി അഭിനയിക്കുന്ന വി.എസ്. മകന്റെ ആര്‍ഭാട ജീവിതത്തെ ന്യായീകരിക്കുന്നതും മേല്‍പറഞ്ഞ ഷാജഹാന്റെ പുസ്തകത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.
സമൂഹത്തില്‍ വലിയ സ്വാധീനമുള്ള എെ.എ.എസുകാരും എെ.പി.എസുകാരും കോടീശ്വരന്മാരും അംഗങ്ങളായ ഗോള്‍ഫ് ക്ലബില്‍ വി.എസിന്റെ മകന്‍ അംഗമാണെങ്കില്‍ അത് അധാര്‍മ്മികതയാണ്. ഇതിനെ പരസ്യമായി ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. "ചക്കാത്തിലല്ലല്ലോ! പണം കൊടുത്തിട്ടല്ലേ' എന്ന പ്രതികരണവും "കളിച്ചു ക്ഷീണിക്കുന്നവര്‍ വിശ്രമിക്കുമ്പോള്‍ അല്പം മദ്യപാനം നടത്തിയാല്‍ അതില്‍ എന്താണ് തെറ്റ്' എന്ന അദ്ദേഹത്തിന്റെ ന്യായവാദവുമെല്ലാം വി.എസിന് ജനങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ അവമതിപ്പുളവാക്കാനിടയാക്കിയിട്ടുണ്ട്. 2011 ജനുവരി 26ന് ഡി.വൈ.എഫ്.എെ. സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ "മദ്യാസക്തിക്കെതിരായ "ജനജാഗ്രതാ സദസ്' തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത വി.എസ്. മകനുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് മറുപടിയായി മദ്യപാനത്തെ പരസ്യമായി ന്യായീകരിച്ചത് ഏറെ തരംതാണ നടപടിയായിപ്പോയി' (ചുവന്ന അടയാളങ്ങള്‍ പേജ് 219).
സ്വയം നിര്‍മ്മിത രാഷ്ട്രീയ വിഗ്രഹത്തിന്റെ ജീവിതം തൊട്ടറിയാന്‍ ഇതിലുമധികം വിശദീകരണമാവശ്യമില്ല.
റഊഫിന്റെ വെളിപ്പെടുത്തല്‍ വിവാദത്തിന് വാര്‍ത്താ പ്രാധാന്യം നല്‍കിയ കുഞ്ഞാലിക്കുട്ടി വിഷയത്തിന്റെ ശില്‍പ്പികളും പ്രചാരകരുമാരെന്ന് സമൂഹം തിരിച്ചറിഞ്ഞെങ്കിലും ഇതിന്റെ ഉള്ളറകള്‍ കൂടുതല്‍ അന്വേിക്കുമ്പോഴാണ് ഇവരുടെ തനിനിറം വ്യക്തമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഈ വെടിമരുന്നുമായി റഊഫും സംഘവും ഇതിന് കൂട്ടാളികളെ അന്വേിച്ച് നടന്നതിന് ധാരാളം തെളിവുകളുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിക്കാനെത്തിയ ഈ ലേഖകനു മുമ്പില്‍ ഇപ്പോള്‍ പുറത്ത് വന്ന രേഖകളെല്ലാം കാണിച്ച് ഇത് റഊഫ് നല്‍കിയതാണെന്നും എന്നാല്‍ ഞാന്‍ ഇതില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ് തിരിച്ചയച്ച കാര്യവും മഅ്ദനി നേരിട്ട് എന്നോട് പറഞ്ഞതാണ്. മഅ്ദനി പോലും തിരിച്ചയച്ച വ്യാജ നിര്‍മ്മിത ഭാണ്ഡം ഇരുകയ്യും നീട്ടി വി.എസ്. അച്യുതാനന്ദന്‍ സ്വീകരിച്ചത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി അധികാരത്തില്‍ വരാമെന്ന വ്യാമോഹത്തോട് കൂടിയാണ്. നിരവധി ഗൂഢാലോചനാ യോഗങ്ങള്‍ക്ക് ശേഷം നിര്‍മ്മിച്ച ഈ ബോംബ് തെരഞ്ഞെടുപ്പ് മുഖത്ത് പൊട്ടിച്ച് ലാഭം കൊയ്യാമെന്ന് കരുതിയെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ തന്ത്രത്തിന് മുമ്പില്‍ അത് ഓലപ്പടക്കമായി മാറുകയാണ് ചെയ്തത്.
കുഞ്ഞാലിക്കുട്ടിയുടെ നിരപരാധിത്വം അധികം വൈകാതെ തന്നെ നിയമപരമായി തെളിയിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ ഈ ഗൂഢാലോചനയുടെ ക്രൂരത പൊതുസമൂഹം വിലയിരുത്തപ്പെടാതെ പോകരുത്. ഫാരിസ് അബൂബക്കറെ വെറുക്കപ്പെട്ടവനായി മാറ്റി നിര്‍ത്തിയ വി.എസ്. റഊഫ്, നന്ദകുമാര്‍ അടക്കമുള്ളവരുടെ ഉറ്റതോഴനായി മാറിയതിന്റെ പരിണാമദശ ശാസ്ത്രസാഹിത്യ പരിഷത്തിന് സാമൂഹിക പാഠമാക്കാവുന്ന ഒരു പുതിയ വിഷയമാണ്. ഒന്നര പതിറ്റാണ്ടിന്റെ വ്യാജാരോപണ അഗ്നിപര്‍വ്വതത്തില്‍ സ്വയം ഉരുകിയൊലിച്ചു പോകാതെ ജ്വലിച്ചു നില്‍ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ആര്‍ജ്ജവമാണ് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന്റെ ഒന്നാമത്തെ തെളിവ്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ വനവാസം പ്രതീക്ഷിച്ചവര്‍ക്ക് തന്റെ നിറസാന്നിദ്ധ്യം കൊണ്ട് മറുപടി പറയാന്‍ ഇതിനകം അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തിരുന്ന് നീതിന്യായ നിയമവ്യവസ്ഥകളെ മുഴുവന്‍ വിലക്കെടുത്തവനെന്ന് മുദ്രകുത്തി അല്‍ഭുത മനുഷ്യനായി കുഞ്ഞാലിക്കുട്ടിയെ അവതരിപ്പിച്ച വാര്‍ത്താമാധ്യമങ്ങള്‍ അല്പകാലത്തിനു ശേഷം തങ്ങളുടെ ലൈബ്രറികളില്‍ നിന്നു ഇതേ വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി കണ്ടാല്‍ വേദപുസ്തകത്തിലെ ഗുഹാവാസികളെ പോലെ അല്‍ഭുതം കൊണ്ട് ഞെട്ടാനാണ് സാധ്യത.

ഈ ഗൂഢാലോചനകള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. ലീഗ് പ്രതിയോഗികള്‍ ആവിഷ്കരിച്ചതാണിത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വിജയകരമായ മുന്നേറ്റത്തെ തകര്‍ക്കലാണ് ഒന്നാമത്തെ ലക്ഷ്യം. മുന്നണിപ്പോരാളികളെ വകവരുത്തി സൈന്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന യുദ്ധതന്ത്രമാണിത്. സമുദായത്തിനകത്തും പുറത്തും ഇത് കൈകാര്യം ചെയ്യുന്ന ശക്തികളെയും വ്യക്തികളെയും അടയാളപ്പെടുത്തിയാല്‍ ഇത് മനസ്സിലാകും. സമുദായത്തിനകത്ത് ലീഗ് തകര്‍ച്ചയിലൂടെ ബദല്‍ രാഷ്ട്രീയം കാണുന്ന ഗുണഭോക്താക്കളാണ് ഈ പ്രചാരണത്തിന് നിറം പകരുന്നത്.
ലീഗിന്റെ രാഷ്ട്രീയ ജീര്‍ണ്ണതകള്‍ ചൂണ്ടികാണിച്ച് പുതിയ ധാര്‍മ്മിക കൂടാരത്തിലേക്ക് സമുദായത്തെ ക്ഷണിക്കലാണ് ഇവരുടെ ഉദ്ദേശം. ഇടക്ക് പൊട്ടിമുളക്കുന്ന ഇടത് ബ്രാന്റ് ഈര്‍ക്കിള്‍ പാര്‍ട്ടികളാണ് സമുദായത്തിനകത്ത് ഇത്തരം നീക്കങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത്. കുഞ്ഞാലിക്കുട്ടിയേയും ലീഗിനേയും വേര്‍പ്പെടുത്തി അവതരിപ്പിക്കുന്നവരും, ലീഗില്‍ നിന്ന് തന്നെ ധാര്‍മ്മികതയുടെ അതിരുകള്‍ വരണ്ട് ചിലരെ പൊക്കികാണിക്കാന്‍ ഉദ്ദേശിക്കുന്നതുമെല്ലാം ലീഗ് രാഷ്ട്രീയം തകര്‍ക്കാന്‍ ലക്ഷ്യം വെക്കുന്നവരുടെ സൂത്രപണികളാണ്. സമുദായത്തിനകത്ത് കുഞ്ഞാലിക്കുട്ടി വിഷയം ആഘോഷിക്കുന്നവര്‍ വ്യാജ പ്രചാരണത്തിന്റെ മതശാസനകളെ പോലും പരിഗണിക്കാതെ നാവുനീട്ടി ഓടുന്നത് രാഷ്ട്രീയ താല്പര്യത്തിന്റെ ഭാഗമായിട്ടു തന്നെയാണ്. എന്നാല്‍ ഇതെല്ലാം തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം മുസ്ലിം ലീഗ് നേതൃത്വത്തിനുള്ളത് കൊണ്ട് പ്രതിയോഗികളുടെ സ്വപ്നം പൂവണിയാന്‍ പോകുന്നില്ല.




ലീഗ് രാഷ്ട്രീയം ദുര്‍ബ്ബലപ്പെടുത്താന്‍ ഇര തേടി നടക്കുന്നവര്‍ക്ക് മറ്റൊരു വിഷയം സമാനമായി കിട്ടുന്നതുവരെ ഈ വിഷയം തന്നെ ഇനിയും കൊണ്ടു നടക്കാനുള്ള തൊലിക്കട്ടി നല്‍കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നിര്‍ദ്ദേശിക്കാനില്ല.
തുടര്‍ന്ന് വായിക്കുക

വീ എസ്സിന്റെയും പാര്‍ട്ടിയുടെയും പദ പ്രയോഗങ്ങള്‍ കൂടുതല്‍ സംസ്കാര ശൂന്യം :കുഞ്ഞാലിക്കുട്ടി





തുടര്‍ന്ന് വായിക്കുക

പ്രതിപക്ഷത്തിരിക്കുവാനുള്ള റീ ഹെര്സല്‍

ഏതായാലും മറുപടി പറയേണ്ടത് ഇടതു മുന്നണിയും അതിന്റെ നേതാക്കളുമാണ്
തുടര്‍ന്ന് വായിക്കുക

മൂന്നാറിലെ പൂച്ചകളുടെ പേരില്‍

നിയമ സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അച്ചുതാനന്തന്‍ വല്ലാതെ സന്തോഷിച്ചു ..

ഒരു വട്ടം കൂടി ഇടുക്കി ജില്ലയില്‍ ഒന്ന് പോകാം ...
(ഇനി മൂന്നാറില്‍ കണ്ടാല്‍ വിവരം അറിയും എന്ന് പാര്‍ട്ടിയുടെ ജില്ല സെക്രെട്ടരി കണ്ണുരുട്ടിയപ്പോള്‍ തീര്‍ന്നതാണ് മൂന്നാറിനോടുള്ള പൂതി )

അതേ ജില്ല സെക്രട്ടറി യുടെ മുന്നില്‍ ഞെളിഞ്ഞിരുന്ന് കയ്യേറ്റക്കാരെ കയ്യാമം വെക്കുമെന്നൊക്കെ തട്ടി വിടുന്നത് ഭാവനയില്‍ കണ്ടു പ്രൈവറ്റ് സെക്രട്ടറി യോട് ചോദിച്ചു :

എന്നാണു ഇടുക്കി ജില്ലയില്‍ എന്റെ പരിപാടി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത് ...?

പ്രൈവറ്റ് സെക്രട്ടറി: അതിനു പാര്‍ട്ടി ഇടുക്കിയില്‍ താങ്കളുടെ പരിപാടിയൊന്നും വെച്ചിട്ടില്ലാല്ലോ

മുഖ്യന്‍ : അതെന്താ ???!!!!

പ്രൈവറ്റ് സെക്രട്ടറി: അത് വേറൊന്നുമല്ല ...മൂന്നാറിലെ ഒഴിപ്പിക്കല്‍ നാടകം പൊളിഞ്ഞു ..ഇപ്പോള്‍ ഇടുക്കി എം പി യു ഡി എഫിലെ പി ടി തോമസാണ് (അന്നത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും ഇപ്പോള്‍ യു ഡി എഫ്ഫിലാണ് )

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍

ജില്ലാ പഞ്ചായത്തിലെ പതിനാറില്‍ പതിനാറും(16/16) യു ഡി എഫാണ് നേടിയത് ,(ചരിത്രത്തില്‍ ആദ്യമായി ഇടതിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതും ഇത്തവണയാണ് )
തീര്‍ന്നില്ല ബ്ലോക്ക്‌ പഞ്ചായത്ത് എട്ടില്‍ എട്ടും(8/8) യു ഡി എഫ്ഫ്‌ നേടി
ആകെയുള്ള നഗരസഭയായ തൊടുപുഴയും യു ഡി എഫ് നേടി ...

തീര്‍ന്നില്ല ഗ്രാമ പഞ്ചായത്തുകളില്‍ ആകെയുള്ള അന്‍പത്തി നാലില്‍ നാല്പത്തി ആറും(46/54) യു ഡി എഫു ആണ് ഭരിക്കുന്നത് ..
നമുക്ക് കിട്ടിയ എട്ടില്‍ രണ്ടെണ്ണം നറുക്കിട്ട് കിട്ടിയതാണ് ...അല്ലെങ്കില്‍ വെറും ആറു പഞ്ചായത്തില്‍ ഒതുങ്ങിയേനെ ...

ഇനിയും താങ്കളെ അവിടെ കണ്ടാല്‍ ജനം ഓടിച്ചിട്ട്‌ തല്ലി കൊല്ലും ..അത് കൊണ്ടാ ഇടുക്കിയില്‍ താങ്കളെ പന്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത് ....
(മുഖ്യന്‍ തല കുനിച്ചു എന്തോ ആലോചിച്ചു, ഇടുക്കിയില്‍ പോയി ഒള്ള ആറു പഞ്ചായത്തും കളയണ്ട എന്നായിരിക്കും ....അതോ മൂന്നാറിലെ പൂച്ചകളെ തല്ലിക്കൊന്ന അവസ്ഥ തനിക്കും വരുമോ എന്നോര്തിട്ടോ ? )

പത്രക്കാര്‍ ചോദിച്ചു : അല്ല താങ്കളെ പ്രസിദ്ധനാക്കിയ ഇടുക്കി ജില്ലയില്‍ ഇത്തവണ പ്രചാരണത്തിന് പോകുന്നില്ലേ ?

(ഉളുപ്പില്ലാതെ ഗൌരവം നടിച്ചു ) മുഖ്യന്‍ ..ഇല്ല ഞാന്‍ ഒരല്പം തിരക്കിലാ ....




തുടര്‍ന്ന് വായിക്കുക

ഇതോ സ്ത്രീ സംരക്ഷണം ...?!!!

രാഷ്ട്രീയ എതിരാളികളെ മാത്രമല്ല സ്വന്തം പാര്ട്ടിക്കാരെയും ,മുന്നണി നേതാക്കളെയും പുശ്ചിച്ചു മാത്രം സംസാരിച്ചു ശീലമുള്ള ഒരുകമ്മ്യൂണിസ്റ്റ്‌ മുഖ്യ മന്ത്രി നമുക്കിനി വേണ്ടേ വേണ്ട എന്ന് കേരള ജനത തീരുമാനിച്ചു കഴിഞ്ഞു .



തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails