ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

ആരാണ് കൊലയാളികൾ?

ആരാണ് കൊലയാളികൾ?

2008 ജൂലൈ 21-ന് മലപ്പുറം കൊണ്ടോട്ടിക്കടുത്ത്കിഴിശ്ശേരിയിലെ വാലില്ലാപ്പുഴ എം.എൽ.പി സ്കൂൾ പ്രധാനദ്ധ്യാപകനായ ജയിംസ് അഗസ്റ്റിൻ ക്ലസ്റ്റർ മീറ്റിംഗിന് സംബന്ധിക്കാനെത്തിയത് മുസ്ലിം യൂത്ത് ലീഗിന്റെ പാഠപുസ്തകത്തിലെ മത വിരുദ്ധ ഭാഗങ്ങൾ പിൻ വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരത്തിനിടയിലേക്കാണ്. കെ.എസ്.ടി.യു എന്ന മാർക്സിസ്റ്റ് അനുകൂല അദ്ധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനായ ജയിംസ് അഗസ്റ്റിൻ സമരക്കാരുടെ ഇടയിലേക്കെങ്ങിനെ എത്തി എന്നത് അന്യേഷിക്കാൻ ഇവിടെ സംവിധാനമുള്ളതിനാൽ അത് അവർ നിർവ്വഹിക്കട്ടെ. 

മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി എന്നതായീരുന്നു ആരോപണമെങ്കിൽ അത് നേരിൽ കാണാനുള്ള അവസരം ഇതാ: Kerala youth League beating Teacher to death എന്ന youtube site സത്യം പറയുന്നത് കാണാം. മനോരമ ചാനലിൽ വന്ന വാർത്തയിൽ അദ്ധ്യാപകന്റെ പിന്നാലെ ഓടുന്ന പ്രവർത്തകരെ കാണാം, അവരിൽ നിന്നും രക്ഷിക്കാൻ ലീഗ് പ്രവർത്തകന്മാർ ശ്രമിക്കുന്നു. പോലീസ് സംരക്ഷണത്തോടെ അദ്ദേഹം നടന്നു പോകുന്നതും വീഡിയോ കാണിച്ചു തരുന്നു. പിന്നീട് ഹൃദയാഘാതമുണ്ടായി, കോഴിക്കോട് മൊഡിക്കൽ കോളജിലേക്കുള്ള വഴിയിൽ വെച്ച് മരിക്കുന്നു. ജയിംസ് അഗസ്റ്റിൻ എന്ന മനുഷ്യന്റെ മരണത്തിനു കാരണക്കരായി യൂത്ത് ലീഗുകാർ മാറിയുട്ടുണ്ടെങ്കിൽ നിയമം അവരെ ശിക്ഷിക്കട്ടെ. കൊല ചെയ്യുക എന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാത്ത കാലത്തോളം അതിനെ ന്യായീകരിക്കാൻ മുസ്ലിം ലീഗിനു സാധ്യവുമല്ല. 


എന്നാൽ ജയിംസ് അഗസ്റ്റിനെ കൊലക്ക് കൊടുത്തതിനു അന്നത്തെ ഭരണകൂ
ടത്തിന്റെ പങ്ക് വിസ്മരിക്കാൻ കഴിയുമോ? എന്തായിരുന്നു സംഭവിച്ചത്? ഏഴാം തരത്തിലെ സോഷ്യൽ സയൻസിലെ പാഠ പുസ്തകത്തിലെ മത വിധ്വേഷം പ്രചരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പിലാക്കാൻ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ധൈര്യം കാണിച്ച ഭരണകൂടം അതിന്റെ പ്രത്യാഘാതം കൂടി മനസ്സിലാക്കേണ്ടതായിരുന്നു. അധികാര നാളുകൾ ചോദ്യം ചെയ്യപ്പെടില്ലെന്ന അഹങ്കാരം തലക്ക് പിടിച്ച് മതങ്ങളേയും സംസ്കാരത്തേയും കമ്മ്യൂണിസ്റ്റ് നിർവ്വചനങ്ങൾക്കൊപ്പിച്ച് പരിവർത്തനം ചെയ്യാനുള്ള ശ്രമത്തിനെതിരെയുള്ള സമരമായിരുന്നു അന്ന് യൂത്ത് ലീഗ് ചെയ്തത്. ആ സമരം ഒരു മനുഷ്യന്റെ അയുസ്സെടുക്കാൻ തീരുമാനിച്ച്തായിരുന്നതല്ല. മുസ്ലിം ലീഗിനെ സംബന്ധിച്ച് അത്തരമൊരു നികൃഷ്ടത പ്രോത്സാഹിക്കപ്പെടുകയുമില്ല. ആ സംഭവത്തെ രാഷ്ട്രീയ വൽക്കരിക്കാൻ അദ്ധ്യാപകനെ യൂത്ത് ലീഗുകാർ ചവിട്ടികൊന്നെന്ന് പ്രചാരണവുമായ് മാർക്സിസ്റ്റുകാർ തീരുവിലിറങ്ങി. അക്ഷര വൈരികളായ ലീഗുകാർ പുസ്തകങ്ങൾ ചുട്ടെരിച്ചന്ന് പ്രചരിപ്പിച്ചു. എതിരു നിൽക്കുന്ന ബദ്ധവൈരികൾ പോലും പ്രചരിപ്പിക്കാത്ത കള്ളങ്ങൽ പെരുമ്പറയടിച്ച് പ്രചരിപ്പിക്കപ്പെട്ടു.


 അക്ഷരങ്ങളുടെ മാഹാത്മ്യം ലീഗിനെ മറികടന്നു മുസ്ലിം എന്ന സംജ്ഞയിലേക്ക് വ്യാപിപ്പിക്കാൻ അന്ന് കുത്സിത ശ്രമമുണ്ടായി. അക്ഷരവൈരികൾ കോപ്പിയടിക്കാൻ തുടങ്ങിയെന്ന ബുദ്ധി അച്ചുതാനന്ദനെന്ന മുഖ്യമന്ത്രിയെ പ്രചോദിപ്പിച്ചത് തന്നെ ഇത്തരമൊരു പ്രചാരണത്തിന്റെ ഭാഗമായിരുന്നു. ഈ സന്ദർഭമായിരുന്നു പത്തായക്കോടനെന്ന പിതാവിന്റെ ഊർജ്ജം കൊണ്ട് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന പി.കെ ബഷീർ എന്ന മുസ്ലിം ലീഗ് നേതാവ് പ്രസംഗിച്ചത്, പാതിരാവിൽ പോലീസ് റെയ്ഡ് നടത്തുന്നത് നിർത്തണം. പ്രതികളെന്ന് പറയുന്നവരെ നിയമത്തിന് മുന്നിലെത്തിക്കും, പക്ഷെ പോലീസിന്റെ നിലപാട് പാർട്ടി ഓഫീസിലെ ഉത്തരവനുസരിച്ചാവുമ്പോൾ അതിനെ എതിർക്കുമെന്ന് പാർട്ടി പറയുന്നു. ഇത് പറയുമ്പോൾ പി.കെ ബഷീർ ഏറനാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടാണ്. പറഞ്ഞതാവട്ടെ, മലപ്പുറത്ത് എം.കെ മുനീർ നയിച്ച ഇടത് ഭരണത്തിനെതിരെയുള്ള ജാഥക്ക് നൽകിയ സ്വീകരണയോഗത്തിലും. ഈ സംഭവമാണ് സോഷ്യൽ നെറ്റ് വർക്കുകളിൽ പ്രചരിപ്പിക്കുന്ന ലീഗ് വിരുദ്ധ ക്ലിപ്പുകൾ. കള്ള സാക്ഷി പറയാൻ പോയാൽ തിരിച്ച് വീട്ടിലെത്തില്ലെന്ന് പറഞ്ഞു. 

പാർട്ടിക്ക് വേണ്ടി കളവ് പറയാൻ പോകുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആ മുന്നറിയിപ്പ് കോടതി വിരുദ്ധമോ, നിയമം മറിക കടക്കലോ ആണെങ്കിൽ മാർക്സിസ്റ്റ് പാർട്ടി എന്ന സാധനം നില നിൽക്കുന്ന കളവിന്റേയും, കലാപത്തിന്റേയും അടിത്തറയിലേക്ക് ഒന്ന് നോക്കിയാൽ തന്നെ അത് തകർന്നുപോകും. അത്രയും ബലഹീനമാണ് സത്യ സന്ധതയുടെ അടിത്തറ അതിന്. കൊള്ള ചെയ്യാൻ അണികളെ പ്രേരിപ്പിക്കുന്ന പാർട്ടി, എതിരു പറയുന്നവരെ കൊലചെയ്യാൻ പണം മുടക്കുന്ന മാർക്സിസ്റ്റ് പാർട്ടി, അന്യായങ്ങളുടെ കൂടാരമായ ഒരു രാഷ്ട്രീയ പാർട്ടി എന്തുകൊണ്ടും ന്യായ വാദങ്ങളെ നിഷ്കരുണം അവഗണിക്കുന്നവർക്ക് വേണ്ടി വാചാലരാവുന്നവർക്ക് ലീഗിനെ വിമർശിക്കാൻ അവകാശമില്ല. 


ലീഗിന്റെ അടിത്തറ കാരുണ്യവും, നന്മയും കൊണ്ട് നിർമ്മിച്ചതാണ്. അവിടെ ചോരക്കറയുടെ ദുർഭൂതമില്ല. സ്നേഹത്തിന്റെ ആർദ്രതയാണ് കാണാൻ കഴിയുക. ആബാലവൃന്ദം അബലരായവരുടെ നിരന്തര പ്രാർത്ഥനയുടെ കരുത്ത് കൊണ്ട് പടർന്ന് പന്തലിച്ച ഒരു പാർട്ടി അന്യന്റെ ജീവനെടുക്കാൻ പറയുമെന്ന് കരുതുന്നത് അതിന്റെ രാഷ്ട്രീയ അസ്ഥിത്വം തിരിച്ചറിയാത്തത് കൊണ്ടാണ്. അണികളുടെ ആത്മ വിശ്വാസം കാത്തു നിർത്തുന്നത് നേതാക്കന്മാരുടെ ഇടപെടലുകളാണ്.അഭിമാനമുള്ള അണികളെ പ്രതികാരത്തിന്റെ
പ്രതികളാക്കുന്നതിനെതിരെ രാജ്യത്തെ നിയമ സംവിധാനം ഉയർത്തിപ്പിടിച്ച് മുന്നേറും. അതിന്റെ മുന്നറിയിപ്പാണു ബഷീർ നടത്തിയത്. കൊടും വിഷമുള്ള കാട്ടുപാമ്പിന്റെ കൂടെ കഴിയുന്നവരെ ഓലപാമ്പ് കാട്ടി ഭയപ്പെടുത്താതിരുന്നാൽ മതി.
www.mammalikandy.blogspot.com
തുടര്‍ന്ന് വായിക്കുക

സത്യം അബദ്ധത്തില്‍ പോലും പറയരുത് ..ശിക്ഷിക്കും







തുടര്‍ന്ന് വായിക്കുക

മാര്‍ക്സിസം : മുസ്ലിം സംഘടനകളുടെ നിലപാട് അവ്യക്തം





തുടര്‍ന്ന് വായിക്കുക

മണി മുങ്ങിയതാര്‍ക്ക് വേണ്ടി ?




തുടര്‍ന്ന് വായിക്കുക

സി പി എം കൊലവെറിക്കെതിരെ ഇടുക്കി ജില്ലയില്‍ പ്രതിഷേധം വ്യാപകം ..



സി പി എം നേതാക്കളുടെ  കൊല വെറി  രാഷ്ട്രീയത്തിനെതിരെ ഇടുക്കി ജില്ലയില്‍ കനത്ത പ്രതിഷേധം .സി പി എം ജില്ലാ  സെക്രട്ടറി എം എം മണിയുടെ വിവാദ വെളിപ്പെടുത്തല്‍  പ്രസംഗതിനെതിരില്‍   വിവിധ രാഷ്ട്രീയ കക്ഷികളുടെയും , ജനാധിപത്യ വിശ്വാസികളുടെയും ,സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ വ്യാപകമാവുന്നു
തുടര്‍ന്ന് വായിക്കുക

മീനാക്ഷി ടീച്ചര്‍ ഒരു കത്ത് കൂടി എഴുതണം




തുടര്‍ന്ന് വായിക്കുക

അട്ടം തപ്പി ഗോപാലനെ അറിയുമോ സഖാക്കളെ ?



അട്ടം തപ്പി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്! പറയുന്നത് പിണറായി.
 എന്താണന്നല്ലേ, സ്വാതന്ത്ര്യ സമര സേനാനിയും, ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും, മാഹി വിമോചനത്തിനു വേണ്ടി സമരം നടത്തുകയും ചെയ്ത മഹാ ത്യാഗി വര്യനായ മുല്ലപ്പള്ളി ഗോപാലനെ കുറിച്ചാണ് പറയുന്നത്. അട്ടം തപ്പലിന്റെ കഥ പിണറായി പറയുമ്പോൾ ആയിരങ്ങൾ മുന്നിലുണ്ട്. കുറച്ച് പേർ കൈയ്യടിച്ചു. കാര്യം മനസ്സിലായവർ പരസ്പരം നോക്കി.

ഗാന്ധിയനും, സർവ്വോപരി നാടിന്റെ നന്മയുടേയും മുഖമായിരുന്നു ഗോപാലന്റേതെന്ന് പൂർവ്വികരുടെ കഥ പറച്ചിലിനിടെ കേട്ട വിവരമുള്ളതിനാൽ പിണറായി പറയുന്നതിലെ വ്യക്തി ഹത്യ ബോധ്യമായപ്പോൾ കൈവിട്ട് പോയ തന്റെ അധീശാധികാരം തിരിച്ചു പിടിക്കലാണോ ഈ കടന്നാക്രമണമെന്ന് തോന്നിപ്പോയി. മുല്ലപ്പള്ളി രാമചന്ദ്രനെന്ന മകനെ കുറിച്ചാണ് പിണറായിക്ക് ആക്ഷേപമെങ്കിൽ ഇന്നത്തെ തലമുറക്ക് സുപരിചിതനായ രാമചന്ദ്രനെന്ന കേന്ദ്ര മന്ത്രിയെ ആക്ഷേപിക്കാമായിരുന്നു.

കമ്മ്യൂണിസ്റ്റ് മേധാവിത്വത്തെ വെല്ലുവിളിച്ച് കണ്ണൂരെന്ന കോട്ട തകർത്ത, വടകരയെന്ന മല പിഴുത രാഷ്ട്രീയക്കാരനായ കോൺഗ്രസ്സുകാരനെ ആക്ഷേപിക്കാൻ അദ്ദേഹത്തിന്റെ അച്ചനെ വിളിക്കുന്ന മടയത്തരത്തിലേക്ക് മാർക്സിസ്റ്റ് രാഷ്ട്രീയം തരം താഴരുതായിരുന്നു. അട്ടം തപ്പലിന്റെ യഥാർത്ഥ കഥ ഇനി പറയുകയാണെങ്കിൽ കുറച്ച് മുമ്പ് സക്കറിയ കണ്ണൂരിൽ നിന്നും അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ തല അടിച്ചു പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട് സി.പി.എമ്മുകാർ.

ഒളിവിലെ ഓർമ്മകൾ പണ്ടത്തെ കമ്മ്യൂണിസ്റ്റുകാരെ ഇപ്പോഴും വേട്ടയാടുന്നത് കുറെ ജാര ജന്മങ്ങളെ പടച്ചത് കൊണ്ടായിഒരുന്നു. മുഴു മുഴുത്ത കമ്മ്യൂണിസ്റ്റുകാരുടെ വീടുകളിലെ അട്ടം ഒളി താവളമാക്കിയ നേതാക്കന്മാർ അന്തി മയങ്ങുന്നതോടെ താഴെ ഇറങ്ങി വന്ന് അഭയം നൽകിയവന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് നൽകിയ സമ്മാനങ്ങളായിരുന്ന സന്താനങ്ങളാണ് പിന്നീട് രാഷ്ട്രീയത്തിന് പോലും വെച്ച് പൊറുപ്പിക്കാനാവാത്ത കലാപകാരികളായി നാടു വിറപ്പിക്കുന്നവരായ് മാറിയത്.

അത്തരം ദുഷ്ട ശക്തികൾക്കെതിരെ മുല്ലപ്പള്ളി ഗോപാലന്റെ തുടർച്ചയായി അദ്ദേഹത്തിന്റെ മകൻ ശബ്ദിച്ചെങ്കിൽ പിണറായി എന്തിനിത്ര രോഷം കൊള്ളണം? ചെത്ത്കാരനായ കോരന്റെ മകനായ വിജയൻ അഭിരമിക്കുന്ന സൌഭാഗ്യങ്ങൾ വെച്ച് നോക്കുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനെന്ന കോൺഗ്രസ്സുകാർന്റെ സ്വകാര്യ ജീവിതം ഒന്നുമല്ല. മുക്കളിയിലെ സാധാരണ ഒരു വെളുത്ത പെയിന്റടിച്ച വീട് കാണാൻ വന്ന കോൺഗ്രസ്സുകാർ ഇപ്പോഴും കോൺഗ്ര്സ്സുകാരായി നില നിൽക്കുന്നുണ്ടെന്നും പിണറായി അറിയണം.

 രാഷ്ട്രീയം വ്യക്തി ഹത്യയിലേക്ക് വഴിമാറി പോകുന്നത് സാംസ്കാരികമായി തരം താഴുന്നവർക്കിടയിലാണ്. അത് മനസ്സിലാക്കാൻ കഴിയുന്നവർക്കിടയിലെ അഭിമാന ബോധമാണ് മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചോദ്യം ചെയ്യലുകൾ. അധികാരം കൊണ്ട് മുഴുത്ത് നശിച്ച വർഗ്ഗമായി കമ്മ്യൂണിസ്റ്റുകാർ അധ:പതിച്ചതിന്റെ ദുഷിച്ച ഗന്ധമാണ് ഇപ്പോൾ അന്തരീക്ഷത്തിൽ.
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails