ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

ആരാണ് കൊലയാളികൾ?

ആരാണ് കൊലയാളികൾ?

2008 ജൂലൈ 21-ന് മലപ്പുറം കൊണ്ടോട്ടിക്കടുത്ത്കിഴിശ്ശേരിയിലെ വാലില്ലാപ്പുഴ എം.എൽ.പി സ്കൂൾ പ്രധാനദ്ധ്യാപകനായ ജയിംസ് അഗസ്റ്റിൻ ക്ലസ്റ്റർ മീറ്റിംഗിന് സംബന്ധിക്കാനെത്തിയത് മുസ്ലിം യൂത്ത് ലീഗിന്റെ പാഠപുസ്തകത്തിലെ മത വിരുദ്ധ ഭാഗങ്ങൾ പിൻ വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരത്തിനിടയിലേക്കാണ്. കെ.എസ്.ടി.യു എന്ന മാർക്സിസ്റ്റ് അനുകൂല അദ്ധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനായ ജയിംസ് അഗസ്റ്റിൻ സമരക്കാരുടെ ഇടയിലേക്കെങ്ങിനെ എത്തി എന്നത് അന്യേഷിക്കാൻ ഇവിടെ സംവിധാനമുള്ളതിനാൽ അത് അവർ നിർവ്വഹിക്കട്ടെ. 

മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി എന്നതായീരുന്നു ആരോപണമെങ്കിൽ അത് നേരിൽ കാണാനുള്ള അവസരം ഇതാ: Kerala youth League beating Teacher to death എന്ന youtube site സത്യം പറയുന്നത് കാണാം. മനോരമ ചാനലിൽ വന്ന വാർത്തയിൽ അദ്ധ്യാപകന്റെ പിന്നാലെ ഓടുന്ന പ്രവർത്തകരെ കാണാം, അവരിൽ നിന്നും രക്ഷിക്കാൻ ലീഗ് പ്രവർത്തകന്മാർ ശ്രമിക്കുന്നു. പോലീസ് സംരക്ഷണത്തോടെ അദ്ദേഹം നടന്നു പോകുന്നതും വീഡിയോ കാണിച്ചു തരുന്നു. പിന്നീട് ഹൃദയാഘാതമുണ്ടായി, കോഴിക്കോട് മൊഡിക്കൽ കോളജിലേക്കുള്ള വഴിയിൽ വെച്ച് മരിക്കുന്നു. ജയിംസ് അഗസ്റ്റിൻ എന്ന മനുഷ്യന്റെ മരണത്തിനു കാരണക്കരായി യൂത്ത് ലീഗുകാർ മാറിയുട്ടുണ്ടെങ്കിൽ നിയമം അവരെ ശിക്ഷിക്കട്ടെ. കൊല ചെയ്യുക എന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാത്ത കാലത്തോളം അതിനെ ന്യായീകരിക്കാൻ മുസ്ലിം ലീഗിനു സാധ്യവുമല്ല. 


എന്നാൽ ജയിംസ് അഗസ്റ്റിനെ കൊലക്ക് കൊടുത്തതിനു അന്നത്തെ ഭരണകൂ
ടത്തിന്റെ പങ്ക് വിസ്മരിക്കാൻ കഴിയുമോ? എന്തായിരുന്നു സംഭവിച്ചത്? ഏഴാം തരത്തിലെ സോഷ്യൽ സയൻസിലെ പാഠ പുസ്തകത്തിലെ മത വിധ്വേഷം പ്രചരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പിലാക്കാൻ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ധൈര്യം കാണിച്ച ഭരണകൂടം അതിന്റെ പ്രത്യാഘാതം കൂടി മനസ്സിലാക്കേണ്ടതായിരുന്നു. അധികാര നാളുകൾ ചോദ്യം ചെയ്യപ്പെടില്ലെന്ന അഹങ്കാരം തലക്ക് പിടിച്ച് മതങ്ങളേയും സംസ്കാരത്തേയും കമ്മ്യൂണിസ്റ്റ് നിർവ്വചനങ്ങൾക്കൊപ്പിച്ച് പരിവർത്തനം ചെയ്യാനുള്ള ശ്രമത്തിനെതിരെയുള്ള സമരമായിരുന്നു അന്ന് യൂത്ത് ലീഗ് ചെയ്തത്. ആ സമരം ഒരു മനുഷ്യന്റെ അയുസ്സെടുക്കാൻ തീരുമാനിച്ച്തായിരുന്നതല്ല. മുസ്ലിം ലീഗിനെ സംബന്ധിച്ച് അത്തരമൊരു നികൃഷ്ടത പ്രോത്സാഹിക്കപ്പെടുകയുമില്ല. ആ സംഭവത്തെ രാഷ്ട്രീയ വൽക്കരിക്കാൻ അദ്ധ്യാപകനെ യൂത്ത് ലീഗുകാർ ചവിട്ടികൊന്നെന്ന് പ്രചാരണവുമായ് മാർക്സിസ്റ്റുകാർ തീരുവിലിറങ്ങി. അക്ഷര വൈരികളായ ലീഗുകാർ പുസ്തകങ്ങൾ ചുട്ടെരിച്ചന്ന് പ്രചരിപ്പിച്ചു. എതിരു നിൽക്കുന്ന ബദ്ധവൈരികൾ പോലും പ്രചരിപ്പിക്കാത്ത കള്ളങ്ങൽ പെരുമ്പറയടിച്ച് പ്രചരിപ്പിക്കപ്പെട്ടു.


 അക്ഷരങ്ങളുടെ മാഹാത്മ്യം ലീഗിനെ മറികടന്നു മുസ്ലിം എന്ന സംജ്ഞയിലേക്ക് വ്യാപിപ്പിക്കാൻ അന്ന് കുത്സിത ശ്രമമുണ്ടായി. അക്ഷരവൈരികൾ കോപ്പിയടിക്കാൻ തുടങ്ങിയെന്ന ബുദ്ധി അച്ചുതാനന്ദനെന്ന മുഖ്യമന്ത്രിയെ പ്രചോദിപ്പിച്ചത് തന്നെ ഇത്തരമൊരു പ്രചാരണത്തിന്റെ ഭാഗമായിരുന്നു. ഈ സന്ദർഭമായിരുന്നു പത്തായക്കോടനെന്ന പിതാവിന്റെ ഊർജ്ജം കൊണ്ട് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന പി.കെ ബഷീർ എന്ന മുസ്ലിം ലീഗ് നേതാവ് പ്രസംഗിച്ചത്, പാതിരാവിൽ പോലീസ് റെയ്ഡ് നടത്തുന്നത് നിർത്തണം. പ്രതികളെന്ന് പറയുന്നവരെ നിയമത്തിന് മുന്നിലെത്തിക്കും, പക്ഷെ പോലീസിന്റെ നിലപാട് പാർട്ടി ഓഫീസിലെ ഉത്തരവനുസരിച്ചാവുമ്പോൾ അതിനെ എതിർക്കുമെന്ന് പാർട്ടി പറയുന്നു. ഇത് പറയുമ്പോൾ പി.കെ ബഷീർ ഏറനാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടാണ്. പറഞ്ഞതാവട്ടെ, മലപ്പുറത്ത് എം.കെ മുനീർ നയിച്ച ഇടത് ഭരണത്തിനെതിരെയുള്ള ജാഥക്ക് നൽകിയ സ്വീകരണയോഗത്തിലും. ഈ സംഭവമാണ് സോഷ്യൽ നെറ്റ് വർക്കുകളിൽ പ്രചരിപ്പിക്കുന്ന ലീഗ് വിരുദ്ധ ക്ലിപ്പുകൾ. കള്ള സാക്ഷി പറയാൻ പോയാൽ തിരിച്ച് വീട്ടിലെത്തില്ലെന്ന് പറഞ്ഞു. 

പാർട്ടിക്ക് വേണ്ടി കളവ് പറയാൻ പോകുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആ മുന്നറിയിപ്പ് കോടതി വിരുദ്ധമോ, നിയമം മറിക കടക്കലോ ആണെങ്കിൽ മാർക്സിസ്റ്റ് പാർട്ടി എന്ന സാധനം നില നിൽക്കുന്ന കളവിന്റേയും, കലാപത്തിന്റേയും അടിത്തറയിലേക്ക് ഒന്ന് നോക്കിയാൽ തന്നെ അത് തകർന്നുപോകും. അത്രയും ബലഹീനമാണ് സത്യ സന്ധതയുടെ അടിത്തറ അതിന്. കൊള്ള ചെയ്യാൻ അണികളെ പ്രേരിപ്പിക്കുന്ന പാർട്ടി, എതിരു പറയുന്നവരെ കൊലചെയ്യാൻ പണം മുടക്കുന്ന മാർക്സിസ്റ്റ് പാർട്ടി, അന്യായങ്ങളുടെ കൂടാരമായ ഒരു രാഷ്ട്രീയ പാർട്ടി എന്തുകൊണ്ടും ന്യായ വാദങ്ങളെ നിഷ്കരുണം അവഗണിക്കുന്നവർക്ക് വേണ്ടി വാചാലരാവുന്നവർക്ക് ലീഗിനെ വിമർശിക്കാൻ അവകാശമില്ല. 


ലീഗിന്റെ അടിത്തറ കാരുണ്യവും, നന്മയും കൊണ്ട് നിർമ്മിച്ചതാണ്. അവിടെ ചോരക്കറയുടെ ദുർഭൂതമില്ല. സ്നേഹത്തിന്റെ ആർദ്രതയാണ് കാണാൻ കഴിയുക. ആബാലവൃന്ദം അബലരായവരുടെ നിരന്തര പ്രാർത്ഥനയുടെ കരുത്ത് കൊണ്ട് പടർന്ന് പന്തലിച്ച ഒരു പാർട്ടി അന്യന്റെ ജീവനെടുക്കാൻ പറയുമെന്ന് കരുതുന്നത് അതിന്റെ രാഷ്ട്രീയ അസ്ഥിത്വം തിരിച്ചറിയാത്തത് കൊണ്ടാണ്. അണികളുടെ ആത്മ വിശ്വാസം കാത്തു നിർത്തുന്നത് നേതാക്കന്മാരുടെ ഇടപെടലുകളാണ്.അഭിമാനമുള്ള അണികളെ പ്രതികാരത്തിന്റെ
പ്രതികളാക്കുന്നതിനെതിരെ രാജ്യത്തെ നിയമ സംവിധാനം ഉയർത്തിപ്പിടിച്ച് മുന്നേറും. അതിന്റെ മുന്നറിയിപ്പാണു ബഷീർ നടത്തിയത്. കൊടും വിഷമുള്ള കാട്ടുപാമ്പിന്റെ കൂടെ കഴിയുന്നവരെ ഓലപാമ്പ് കാട്ടി ഭയപ്പെടുത്താതിരുന്നാൽ മതി.
www.mammalikandy.blogspot.com

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails