ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്


"പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ." എന്ന് സ്വന്തം ജമാല്‍.

"പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌  
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ്  എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ.  ഉമ്മ പറഞ്ഞെന്നേയുള്ളൂ.  ഇനി എല്ലാം നിന്‍റെ ഇഷ്ടം." എന്ന് സ്വന്തം ഉമ്മ.

"പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍ വിജാരിക്കുന്നത്.  നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു.  നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ."

"പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്
നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌.  എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്...............................
ആവലാതികളുടെയും പരിഭവങ്ങളുടെയും കത്തുകള്‍ തുടരുന്നു. ജമാലിന്‍റെ പ്രവാസവും. !
ഇവിടെ  മുഴുവന്‍ വായിക്കുക  
അക്ബര്‍,
ഈ പോസ്റ്റ്‌
"പ്രവാസികള്‍ക്ക് വേണ്ടി
താങ്കളുടെ ഒരു സല്‍കര്‍മ്മം തന്നെ"
noushad vadakkel

തുടര്‍ന്ന് വായിക്കുക

മൌദൂദിയില്‍ നിന്ന് മഅദനിയിലേക്കുള്ള ദൂരം


ഷാജി കെ എം


1992 ഓഗസ്റ്റ്‌ 6 നാണു ഒരു സംഘം ആര്‍ എസ എസ്സുകാര്‍ നടത്തിയ' നാടന്‍' ബോംബ്‌ ആക്രമണത്തില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടത് .തീവ്ര വാദത്തിന്റെ വിഷം തുപ്പുന്ന രണോല്സുക പ്രഭാഷണങ്ങളുമായി കേരളതിലങ്ങോളമിങ്ങോളമായി മഅദനി നടക്കുന്ന കാലമായിരുന്നു അത് .വിവേകം വികാരത്തിന് അടിയറ വെച്ച ഒരു കൂട്ടം മുസ്ലിം ചെറുപ്പക്കാരെ പര മത ദ്വെഷത്തിന്റെ ഉചാവസ്തയിലെതിക്കുന്നതിനോടൊപ്പം മുസ്ലിം വിരോധം രക്തതിലലിഞ്ചു ചേര്‍ന്ന ഒരു വിഭാഗം സംഘ പരിവാരുകാരെ ആ അന്തസാര വിഹീന പ്രഭാഷണങ്ങള്‍ പ്രതികാര മൂര്ത്തികളാക്കുകയും ചെയ്തു .അന്ന് മഅദനിക്ക് നേരെ നടന്ന നികൃഷ്ട കൃത്യത്തെ പ്രബുദ്ധമായി ചിന്തിക്കുന്ന കേരളീയ സമൂഹം ഒന്നടങ്കം അപലപിച്ചതാണ് .വര്‍ഗീയതക്കുള്ള മറുപടി .വര്‍ഗീയതയല്ല എന്ന പരമാര്‍ത്ഥം അറിയാവുന്നവരായിരുന്നു അവരെല്ലാവരും .
..........
പക്ഷെ ജമ അതെ ഇസ്ലാമിയും ആ സംഘടനയുടെ സാരത്യത്തില്‍ പ്രവര്‍ത്തിക്കുന്ന 'മാധ്യമം' എന്ന പത്രവും ഈ വിഷയത്തില്‍ പ്രവര്‍ത്തിച്ചത് മറൊരു വിധത്തിലാണ് . മഅദനിയുടെ ഒരു കാലു "ശഹീദായി" . ഒരു കാലു പോയാലെന്താ ഇവിടെ ആയിരം കാലുകള്‍ വേറെയില്ലേ "മാധ്യമം" എഴുതി .അക്കാലത്ത് 'മാധ്യമം' മഅദനിയെ താരതമ്യപ്പെടുത്തിയത് ഇമാം ഹുസൈന്‍ (റ) വിനോടാണ്.
..................................
ലവ് ജിഹാദിനെയും മഅദനി- സൂഫിയമഅദനി- തടിയന്ടവിട നസീര്‍ തീവ്രവാദ പരവ്വത്തെയും കൂട്ടിക്കുഴക്കുന്ന രാസവിദൃയിലൂടെയാണ് അബ്ദുര്രഹ്മാന്റെ ലേഖനം മുന്നോട്ടു നീങ്ങുന്നത്‌ .ലവ് ജിഹാദു കേട്ട് കഥയാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം .അത് പോലെ തന്നെ കേട്ട് കഥയാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുള്ള തീവ്രവാദികളെ കുറിച്ചുള്ള 'കഥ'കളും .ഇതാണ് ലേഖകന്റെ സരളമനോഹരവാദം!. തടിയന്ടവിട നസീറിനെ ഉദ്ധരിച്ചു പോലീസ് പറയുന്നത് കേട്ട് ഇവിടത്തെ 'ചില' മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണത്രേ . ലവ് ജിഹാദു കേട്ട് കഥയാണെന്ന് കോടതികളെ ബോധിപ്പിച്ചത് ഇതേ പോലീസ് ആണ് ....................................................................................................................................ഒറ്റപ്പെട്ട ക്രിമിനലുകള്‍ തീവ്ര വാദി സംഘടനകളില്‍ കണ്ണി ചെരുന്നുന്ടെങ്കില്‍ അതിന്റെ ബാധ്യത ഒരു സമുദായം മുഴുവന്‍ എറെടുക്കെണ്ടതുണ്ടോ എന്ന് ഗദ്ഗദ കണ്ടനാവുന്നുണ്ട് ലേഖകന് .മുസ്‌ലിം സമുദായംഈ തീവ്രവാദികളുടെ ബാധ്യത എറെടുതിട്ടില്ല .മുസ്‌ലിം ലീഗോ, നദ്വത്തുല്‍ മുജാഹിദീനോ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോ അതായത് മുസ്‌ലിം സമുദായാത്തിലെ മഹാ ഭൂരി പക്ഷവും അവരെ അഗണ്യ കോടിയില്‍ തള്ളിയിട്ടെയുള്ളൂ .ജമാ അത്തെ ഇസ്ലാമിക്കാന് ഇതില്‍ വ്യാകുലതയും പരിഭവവും പരിദേവനവും .അത് സ്വാഭാവികവുമാണ് .ഒരേ തൂവല്‍ പക്ഷികളില്‍ ഒന്നിന്റെ ചിറകരിയപ്പെടുമ്പോള് മറെത് വേദനിക്കുന്നത് പ്രകൃതി സഹജമാണ് ......................................
. മഅദനി പഴയ മഅദനി അല്ല അദേഹം ആപാദ ചൂഡം മാറി എന്നാണ് ഇപ്പോഴും സീ പീ എമ്മിന്റെ പല്ലവി .അദേഹം അണുവിട മാറിയിട്ടില്ല എന്നതിന്റെ നിദര്സനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദേഹം നടത്തിയ പ്രസ്താവനകള്‍ .താന്‍ വേട്ടയാടപ്പെടുന്നതിന്ടെ കാരണം തന്ടെ താടിയും തലപ്പാവുമാനെന്നും സൂഫിയുടെ പര്‍ധയാണ് പ്രശ്നമെന്നുമോക്കെയാണ് അതിന്റെ രത്നച്ചുരുക്കം .ഇത്തരത്തില്‍ മത ചിഹ്നങ്ങളെ അതി വൈകാരികമായി ഉപയോഗിച്ച് മുസ്‌ലിം സമൂഹത്തില്‍ വര്‍ഗ്ഗീയമായ അനുഭാവ തരംഗമുണ്ടാക്കുവാനുള്ള വൃഥാ വ്യായാമാത്തിലാണ് മഅദനി ഇപ്പോള്‍ . മഅദനി ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം സ്ഥാപകനായ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിനു താടി മാത്രമല്ല ഇസ്ലാമിക സംസ്കാരത്തിന്റെ പ്രതാപ ചിഹ്നങ്ങളിലോന്നായ തുര്‍ക്കി തൊപ്പിയുമുണ്ടായിരുന്നു .അദ്ദേഹത്തെ രാഷ്ട്രവും ഇതര മതസ്ഥരും ബഹുമാനിചിട്ടെയുള്ളൂ .അടിസ്ഥാന പ്രശ്നം കൈയ്യിലിരുപ്പ്‌ തന്നെയാണ്.
(മുഴുവന്‍ വായിക്കുവാന്‍ ചന്ദ്രിക ദിനപത്രം കാണുക 24-1-2010
)
തുടര്‍ന്ന് വായിക്കുക

അടുത്ത തെരഞ്ഞെടുപ്പില്‍ സംഭവിക്കേണ്ടത്‌ ഒരു സിവില്‍ സമൂഹ അട്ടിമറി





ഒരു പത്രത്തിലും നിങ്ങള്‍ ഇങ്ങനെയൊരു പരസ്യം കാണില്ല - ഉടന്‍ ആവശ്യമുണ്ട്‌ പതിനായിരം സ്‌ത്രീകളെ. തൊഴിലന്വേഷിച്ചു നടക്കുന്നവര്‍ പ്രതീക്ഷയോടെ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്തയായും ഈ വിവരമുണ്ടാകില്ല.

പക്ഷേ, സത്യമാണ്‌. രാഷ്‌ട്രീയ കേരളത്തിന്‌ അടിയന്തരമായി പതിനായിരത്തില്‍പരം സ്‌ത്രീകളുടെ സേവനം ആവശ്യമുണ്ട്‌ - മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മനുഷ്യാവകാശവാദിയുമായ ബി.ആര്‍.പി. ഭാസ്‌കര്‍ കണക്കുകള്‍ നിരത്തുന്നതിങ്ങനെ: സംസ്‌ഥാനത്ത്‌ ഏകദേശം ആയിരം ഗ്രാമപഞ്ചായത്തുകളും നൂറ്റന്‍പതില്‍പരം ബ്ലോക്ക്‌ പഞ്ചായത്തുകളും പതിനാല്‌ ജില്ലാ പഞ്ചായത്തുകളുമാണ്‌ ഉള്ളത്‌. ഇവ കൂടാതെ അമ്പതില്‍പരം മുന്‍സിപ്പാലിറ്റികളും അഞ്ച്‌ കോര്‍പറേഷനുകളുമുണ്ട്‌ (പുനര്‍നിര്‍ണയ പ്രക്രിയയുടെ ഫലമായി സ്‌ഥാപനങ്ങളുടെയും വാര്‍ഡുകളുടെയും എണ്ണത്തില്‍ മാറ്റം ഉണ്ടാകുമെന്നതുകൊണ്ട്‌ കൃത്യമായ എണ്ണം പറയാതെ ഏകദേശ കണക്കുകളാണ്‌ ഇവിടെ നല്‍കുന്നത്‌).

എല്ലാത്തിലും കൂടി ഇരുപത്തീരായിരത്തില്‍പരം അംഗങ്ങളുണ്ടാവും. അതായത്‌ സ്‌ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ട സ്‌ഥാനങ്ങള്‍ വഹിക്കാന്‍ പതിനോരായിരത്തില്‍പരം പേരെ വേണം. ഏകദേശം അഞ്ഞൂറു പേരെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരാകാനും അത്രതന്നെ പേരെ വൈസ്‌ പ്രസിഡന്റുമാരാകാനും എഴുപത്തഞ്ചില്‍പരം പേരെ ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്റുമാരാകാനും ഏഴു പേരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമാരാകാനും 26 പേരെ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരാകാനും മൂന്നു പേരെ സിറ്റി മേയര്‍മാരാകാനും വേണം.

കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എവിടെ നിന്നു കണ്ടുപിടിക്കും 11,000 സ്‌ത്രീകളെ? സ്വന്തം ഭാര്യമാരെ, പെണ്‍മക്കളെ, പെങ്ങന്മാരെ ഡമ്മികളാക്കാം. എന്നിട്ടും തികയാതെ വരുന്നതു റിട്ടയേര്‍ഡ്‌ അധ്യാപികമാരേക്കൊണ്ടു നിറയ്‌ക്കാം എന്നുതന്നെ വയ്‌ക്കുക. എന്നിട്ടെന്ത്‌? അധികാരക്കസേരകളില്‍ ഇരിക്കുന്നതുകൊണ്ട്‌ ആ സ്‌ത്രീകള്‍ക്കുപോലും എന്തു ഗുണം?
.................................................................................................................
................................................ ......................... ......................... ...........
എഴുതിയത്: സിവിക് ചന്ദ്രന്‍
മുഴുവന്‍ വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യൂ
മംഗളം ദിനപത്രം 21.1.2010
തുടര്‍ന്ന് വായിക്കുക

തെറ്റുതിരുത്തല്‍ പ്രക്രിയയും മതവും




മതത്തെക്കുറിച്ചുള്ള സിപിഐ എമ്മിന്റെ അടിസ്ഥാനനിലപാട് ആദ്യംതന്നെ വ്യക്തമാക്കട്ടെ.

മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ പാര്‍ടിയാണ് സിപിഐ എം. മാര്‍ക്സിസം ഭൌതികവാദപരമായ തത്വചിന്തയാണ്, മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം 18-ാം നൂറ്റാണ്ടിലെ പ്രബുദ്ധരായ ചിന്തകരുടെ കാഴ്ചപ്പാടില്‍ വേരൂന്നിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മതത്തെ സ്വകാര്യകാര്യമായി ഭരണകൂടം പരിഗണിക്കണമെന്ന് മാര്‍ക്സിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഭരണകൂടവും മതവും തമ്മില്‍ അതിര്‍വരമ്പ് ഉണ്ടാകണം.

മാര്‍ക്സിസ്റുകാര്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരുമതത്തിലും വിശ്വസിക്കുന്നില്ല. പക്ഷേ, മാര്‍ക്സിസ്റ്റുകാര്‍ മതത്തിന്റെ ഉത്ഭവവും സമൂഹത്തില്‍ അത് വഹിക്കുന്ന പങ്കും മനസ്സിലാക്കുന്നു. മാര്‍ക്സ് പറഞ്ഞതുപോലെ, "മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ് എന്നതുപോലെ''. അതുകൊണ്ട് മാര്‍ക്സിസം സ്വാഭാവികമായിത്തന്നെ മതത്തിന് എതിരല്ല. മതത്തെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ നെടുവീര്‍പ്പ് ആക്കിമാറ്റുന്ന സാമൂഹ്യസാഹചര്യമാണ് അതിന്റെ ശത്രു..........................................................................................................................................................
......................................................... ..................................................... .......................................

വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍ ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു. മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.............

പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം 2010 ജനുവരി 14

മുഴുവന്‍ വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യൂ

വര്‍ക്കേഴ്സ് ഫോറം
തുടര്‍ന്ന് വായിക്കുക

മനോജും അബ്‌ദുള്ളക്കുട്ടിയും പിന്നെ മതവും‍



ഓരോ സമിതികളില്‍ ഒരാള്‍ ഇന്ന്‌ അംഗമാക്കപ്പെടുന്നത്‌, ആ സഖാവിന്റെ അറിവോ നിലപാടുകളോ ജനങ്ങളിലെ സ്വാധീനമോ ഒന്നും പരിഗണിച്ചല്ലായെന്നതാണ്‌ സത്യം. മറിച്ച്‌ നേതൃത്വത്തിന്റെ സ്വാധീനമാണ്‌. പാര്‍ട്ടി നേതാക്കളോടുള്ള കൂറു മാത്രമാണ്‌. (ഇതിനെ വിഭാഗീയത എന്നു പറയുന്നതിനര്‍ഥമില്ല. പ്രത്യയശാസ്‌ത്രമോ നിലപാടോ ഇല്ലാതായാല്‍ ഏതു കക്ഷിയിലും പിന്നെ ഇതാണുണ്ടാകുക എന്ന കോണ്‍ഗ്രസിന്റെയടക്കം അനുഭവം ഓര്‍ക്കുക). ജനങ്ങളുടെ ശത്രുപക്ഷത്താണ്‌ പാര്‍ട്ടി നേതാക്കള്‍, ഒട്ടുമിക്ക ജനകീയ സമരമുഖങ്ങളിലും എന്നു കാണാം.

മുകളിലുള്ള നേതാവുമായി അടുപ്പവും അഴിമതിയിലെ പങ്കുകച്ചവടവുമുണ്ടെങ്കില്‍ സ്‌ഥാനമുറപ്പിക്കാം. പാര്‍ട്ടിയിലെ ഏതുതലംവരെയും ഉയരാം (ഒട്ടനവധിപേരുടെ പെട്ടെന്നുള്ള വളര്‍ച്ചയുടെ പിന്നാമ്പുറകഥകള്‍ ഇന്ന്‌ അങ്ങാടിപ്പാട്ടാണ്‌). അഴിമതിയുടെ ഒരു പരസ്‌പര സഹായ സംഘം മാത്രമായി പാര്‍ട്ടി. അവിടെ പ്രത്യയശാസ്‌ത്ര ചര്‍ച്ച നടത്തിക്കളയാന്‍ സമയമില്ല.

പാര്‍ട്ടിയിലെ അംഗങ്ങളെ ചേര്‍ത്തു നിര്‍ത്തിയിരുന്നത്‌ പ്രത്യയശാസ്‌ത്രത്തിന്റെ പശയായിരുന്നു. എന്നാല്‍ ഇന്നത്‌ അഴിമതിയുടെ ഫെവിക്കോളാണ്‌. ആര്‍ക്കും പ്രത്യയശാസ്‌ത്ര ബാധ്യതകളില്ലാത്തതിനാല്‍ത്തന്നെ എങ്ങോട്ടു പോകാനും പ്രശ്‌നമില്ലാതായിരിക്കുന്നു. ഇതിനിടയില്‍ മതവും വിശ്വാസവും ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല.

മറിച്ച്‌ രാഷ്‌ട്രീയമില്ലാത്തിടത്ത്‌ മതവിശ്വാസമുപയോഗിച്ച്‌ സ്‌ഥാനങ്ങള്‍ നേടാനുള്ള ഇടതുപക്ഷതന്ത്രത്തിന്റെ ദയനീയ പരാജയമായി ഈ രാജികളെ കണ്ടാല്‍ മതി.

-സി.ആര്‍.നീലകണ്‌ഠന്‍
മുഴുവന്‍ വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യൂ


മംഗളം ദിനപത്രം 20.1.2010
തുടര്‍ന്ന് വായിക്കുക

മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ട്ടി അംഗങ്ങള്‍ ശാസ്ത്രീയ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.-പ്രകാശ് കാരാട്ട്


''മതവിശ്വാസമോ ആചാരമോ ഉപേക്ഷിക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെടുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് നിരക്കാത്ത അയിത്തമോ വിധവാ വിവാഹം തടയല്‍ പോലുള്ള സ്ത്രീവിവേചനപരമായ നടപടികളോ മതാചാരങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിലപാട് എടുക്കാന്‍ ബാധ്യസ്ഥരാണ്.... എന്നാല്‍ വൈരുധ്യാതിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍ ഉള്‍ക്കൊള്ളണമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ട്ടി അംഗങ്ങള്‍ ശാസ്ത്രീയ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.... പ്രമുഖരായ പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്നും വ്യക്തിപരമായി മതാചാരങ്ങള്‍ നടത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന^ ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെപോലുള്ള പ്രമുഖരായ പ്രവര്‍ത്തകര്‍ വ്യക്തി സാമൂഹിക ജീവിതത്തില്‍ പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ക്ക് മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന മതപരമായ ചടങ്ങുകളുള്ള സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാമെന്നത് വേറെ കാര്യം; പ്രത്യേകിച്ച് എം.എല്‍.എ, പഞ്ചായത്തംഗം എന്നിവരെപോലുള്ളവര്‍ക്ക്,^ കാരാട്ട്വ്യക്തമാക്കി.

മാധ്യമം ദിനപത്രം 15.1.2010

ഒടുവില്‍ പൂച്ച പുറത്തു ചാടി :

മതത്തെ എതിര്‍ക്കുവാന്‍ കണ്ടു പിടിച്ച കാരണങ്ങള്‍ ബഹു ജോറായി .....

."no comments"


തുടര്‍ന്ന് വായിക്കുക

'അരപ്പാതിരി'- കൃത്യമായ പ്രയോഗം .


മതം, അനാശാസ്യം: പിണറായിയുടെ മറുപടി:'മനോജ്‌ പണ്ടേ അരപ്പാതിരി;



......
ദൈവവിശ്വാസികളെ തടയുന്നതു പാര്‍ട്ടിനയമല്ല. പാതിരിമാര്‍ സമ്മതിച്ചാല്‍ അവരെയും പാര്‍ട്ടി സ്‌ഥാനാര്‍ഥികളാക്കും. ഭക്‌തിപാരമ്യത്തില്‍ നില്‍ക്കുന്ന മനോജ്‌ സ്‌ഥാനാര്‍ഥിയാകണമെന്നു പാര്‍ട്ടിക്കു നിര്‍ബന്ധമുണ്ടായിരുന്നില്ല. പൊതുസമ്മതനായ ഒരാള്‍ സ്‌ഥാനാര്‍ഥിയാകണമെന്നേ ഉദ്ദേശിച്ചുള്ളൂ. അദ്ദേഹം മാന്യമായാണു പാര്‍ട്ടിയോടു പെരുമാറിയിരുന്നത്‌.

മംഗളം ദിനപത്രം 12.1.2010

ദീര്‍ഘ ദൃഷ്ടി :

(വീണ്ടും ചിന്തിക്കുവാന്‍ )
............ദൈവ നിഷേധവും മത നിരാസവും അടിസ്ഥാന സിദ്ധാന്തമായി സ്വീകരിക്കുന്ന കമ്മൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒരു യഥാര്‍ത്ഥ മുസ്ലിമിന് പ്രവര്‍ത്തിക്കാന്‍ യാതൊരു ന്യായവുമില്ല .ഒരു കമ്മൂണിസ്റ്റ് മുസ്ലിമിന് കമ്യൂണിസതോടും ഇസ്ലാമിനോടും ഒരു പോലെ നീതി പുലര്‍ത്തുക തികച്ചും അസാദ്ധ്യമാകുന്നു .രണ്ടില്‍ ഒന്നിനോട് കാപട്യമോ ഉദാസീനതയോ പുലര്‍ത്താന്‍ അയാള്‍ നിര്‍ബണ്ടിതനായി തീരും ........................ അവലംബം :മതം ,രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം ,പേജ്:193
മതത്തെയോ മതക്കാരെയോ എപ്പോഴെങ്കിലും അത് സഹിക്കുന്നുന്ടെങ്കില്‍ ഒരു താല്‍ക്കാലിക നയം എന്ന നിലക്ക് മാത്രമാണ്
(മര്‍ഹൂം അബ്ദുള്ള മൌലവി ,ഇബാദത്ത് ഒരു സമഗ്ര പഠനം ,പഴയ പതിപ്പ് ,പേജ് :224-226)
അവലംബം :മതം ,രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം ,പേജ്:193-194
പ്രസിദ്ധീകരിച്ചത് :യുവത ബുക്ക്‌ ഹൌസ് ,മര്‍കസുദവ , കോഴിക്കോട് .

ഓര്‍ത്തിരിക്കാന്‍ :
തിരഞ്ചെടുപ്പുകള്‍ ഇനിയും വരും .
കമ്യൂണിസ്‌റ്റ് പാര്‍ട്ടി 'അരപ്പാതിരികളെ' തിരഞ്ചു വീണ്ടും ഇറങ്ങും . തെറ്റ് തിരുത്തല്‍ രേഖ AKG സെന്ററില്‍ പൊടി പിടിച്ചു കിടക്കും .
പൊതു ജനം വീണ്ടും ഇവര്‍ക്ക് വോട്ടു ചെയ്തു കഴുതകളാകും

വിവേകികളായ മത വിശ്വാസികള്‍ തിരിച്ചറിയട്ടെ, ഓര്‍ത്തിരിക്കട്ടെ .
തുടര്‍ന്ന് വായിക്കുക

മതത്തേക്കാള്‍ വലുതല്ല പ്രത്യയ ശാസ്ത്രം ,- കെ.എസ് മനോജ് സി.പി.എം വിട്ടു


ന്യൂദല്‍ഹി: മതവിശ്വാസത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖക്കൊത്ത് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആലപ്പുഴ മുന്‍ എം.പി ഡോ.കെ.എസ് മനോജ് പാര്‍ട്ടി വിട്ടു. മതപരമായ തന്റെ വിശ്വാസവും പാര്‍ട്ടി മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രവും തമ്മില്‍ ഒത്തുപോകില്ലെന്ന് മനോജ് രാജിക്കത്തില്‍ വ്യക്തമാക്കി. മതവിശ്വാസത്തോട് അടുത്തു നില്‍ക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നത്.
ഇടതു സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയപ്പോഴും എം.പിയായും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ തനിക്ക് പൊടുന്നനെ പാര്‍ട്ടി ഏര്‍പ്പെടുത്തിയ വിശ്വാസപരമായ നിയന്ത്രണം മനസ്സിലാവുന്നില്ല. പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ തന്റെ വിശ്വാസത്തോടോ, പാര്‍ട്ടിയുടെ നയത്തോടോ നീതി പുലര്‍ത്താന്‍ കഴിയില്ല. ഇപ്പോള്‍ തെറ്റുതിരുത്തല്‍ രേഖയില്‍ കൊണ്ടുവന്നിരിക്കുന്ന വിലക്ക് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഭരണഘടനക്ക് നിരക്കുന്നതല്ല. അതുകൊണ്ട് സ്വന്തം മതവിശ്വാസം കൊണ്ടുനടക്കാന്‍ ഒരു വ്യക്തിക്കുള്ള അവകാശം സ്ഥാപിക്കുന്ന വിധം തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി പുനഃപരിശോധിക്കണമെന്ന് രാജിക്കത്തില്‍ ആവശ്യപ്പെട്ടു. താന്‍ പാര്‍ട്ടിയിലേക്ക് വന്ന സമയത്ത് മതപരമായ വിശ്വാസങ്ങളോട് ഇത്തരമൊരു കടുത്ത സമീപനം സി.പി.എം പുലര്‍ത്തിയിരുന്നില്ല. 2004ല്‍ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് തന്നെ സ്ഥാനാര്‍ഥിയായി സി.പി.എം തെരഞ്ഞെടുത്തപ്പോള്‍ ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. 2006ലാണ് സി.പി.എം അംഗത്വമെടുത്തത്. അന്നൊന്നും മതവിശ്വാസം പ്രശ്നമായിരുന്നില്ല.
(മാധ്യമം ദിനപത്രം9-1-2010 )

ദീര്‍ഘ ദൃഷ്ടി :

" മതത്തിന്റെ പരിവേഷമോന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിനുള്ള സര്‍വ്വാര്‍പ്പണത്തില്‍ നിന്നു
തെറ്റിക്കുന്ന ദൃശൃങ്ങളായ വേറെയും പല ശക്തികളുണ്ടിവിടെ .അവയും ത്വാഗൂതിന്റെ വിഭാഗങ്ങള്‍ തന്നെ.ഉദാഹരണത്തിന് കമ്മൂണിസ്റ്റു പാര്‍ട്ടി .അവാന്തര വിഭാഗങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.വ്യക്തമായ ആദര്‍ശ - ലകഷ്യ - പരിപാടികളുന്ടതിന് . വൈരുധ്യധിസ്റിത
ഭൌതിക വാദമാനതിന്റെ ആദര്‍ശം .വര്‍ഗരഹിത സമുദായമാണ് അന്തിമ ലക്‌ഷ്യം .വര്‍ഗ സമരമാണ് പ്രവര്‍ത്തന മാര്‍ഗം .അതിന്റെ വീക്ഷണത്തില്‍ എതിര്‍ത്ത് തോല്പ്പിക്കപ്പെടെണ്ട ഒരു ചീത്ത വസ്തുവാണ് മതം അതോടു അനുബന്ധപ്പെട്ട സകലതും അങ്ങനെ തന്നെ .മതത്തെയോ മതക്കാരെയോ എപ്പോഴെങ്കിലും അത് സഹിക്കുന്നുന്ടെങ്കില്‍ ഒരു താല്‍ക്കാലിക നയം എന്ന നിലക്ക് മാത്രമാണ് .പെറ്റു പേരുകേണ്ട ജാത്യോ സമുദായമോ അല്ല ,ആക്രമനാത്മകമായ പ്രചാരണ സ്വഭാവത്തോട് കൂടിയ ഒരു ആദര്‍ശ പാര്ടിയാനത് .ചുരുങ്ങിയ കാലം കൊണ്ട് അത് ലോകത്ത് വലിയൊരു ശക്തിയായി വളര്‍ന്നിരിക്കുന്നു .ലോക മനുഷ്യരില്‍ മത ശത്രുക്കളെയോ മത വിരോധികളെയോ മാത്രം തിരഞ്ഞെടുത്തു സംഗടിപ്പിച്ചുണ്ടാക്കിയതല്ല പാര്‍ട്ടി .ജൂതനോ ,ക്രിസ്ത്യനോ ,ഹിന്ദുവോ, മുസ്ലിമോ ,താവോ മതക്കാരനോ ,ബുദ്ധ മതക്കാരനോ ആയിരുന്നവരാന് വന്‍ പാര്‍ട്ടിയിലെ മിക്ക അംഗങ്ങളും .പാര്‍ട്ടിയുടെ ആദര്‍ശ ലക്ഷ്യങ്ങള്‍ പൂര്‍ന്നമയുള്‍ക്കൊല്ലാത്ത എത്രയോ പേര്‍ ഇക്കൂട്ടതിലുന്ടെന്ന യാഥാര്‍ത്ഥ്യം ഇവിടെ വിസ്മരിക്കുന്നില്ല .എന്നാല്‍ അവരും പാര്‍ട്ടിയുടെ നേതൃത്വം അന്ഗീകരിക്കുന്നവരും ജീവിതത്തിന്റെ സിംഹ ഭാഗവും പാര്‍ട്ടിക്ക് വിട്ടു കൊടുത്തവരും തന്നെയാണെന്ന വസ്തുതയും അവഗണിച്ചു കൂടാ.ഏതു നിലക്കും പാര്‍ടിയുമായി ബന്ധപ്പെട്ട എല്ലാവരെയും പാര്‍ട്ടി അല്ലാഹുവിനുള്ള സര്വാര്‍പ്പനത്തില്‍ നിന്ന് വളരെ അകലെ മാറ്റി നിര്ത്തുന്നു .മതമോ മതത്തിന്റെ പരിവേഷമോ ഒന്നും ഇവിടെയില്ല .ദൈവം തന്നെ ഇല്ലെങ്ങില്‍ പിന്നെ പിന്നെ എന്ത് മതം! ഇവിടെ പേര് മാറുന്നില്ല,സമുദായം മാറുന്നില്ല,ജാതി മാറുന്നില്ല,മതം മാറുന്നില്ല.ഇവയുമായി ബന്ധപ്പെട്ട അവകാശങ്ങള് ഒന്നും നഷ്ടപ്പെടുന്നുമില്ല .എല്ലാം നില നിര്‍ത്തിക്കൊണ്ട് തന്നെ മനുഷ്യന്‍ മത പരിത്യാഗി ആയിതീരുകയാണ്.ഒറ്റക്കും കൂട്ടമായും ഏതെങ്കിലും ഒരിടതല്ല .ലോകത്തിന്റെ പല ഭാഗങ്ങളിലും സര്‍വ സാധാരണം ആയിക്കഴിഞ്ഞിരിക്കുന്നു .എല്ലാവര്ക്കും ശീലിച്ചു കഴിഞ്ഞിരിക്കുന്നു .ആര്‍ക്കും ബെജാറില്ല . ആക്ഷേപമില്ല .....
എന്നാല്‍ കാര്യം അത്ര നിസാരമല്ല .ഇസ്ലാമിനെതിരെ ഇത്ര കടുത്ത ഒരു വിപത്ത് ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കണം .രാഷ്ട്രീയമെന്ന് വെച്ച് അവഗണിക്കുവാന്‍ പറ്റിയതല്ലിത് .
ഒരാള്‍ കമ്മൂണിസ്റ്റ് ആകുമ്പോള്‍ ക്രമേണ എങ്കിലും അദ്ദേഹം മത ശത്രുവോ മത രഹിതനോ ആയി മാറുന്നുണ്ടെങ്കില്‍ ,കമ്മൂണിസം അതാണ്‌ പഠിപ്പിക്കുന്നതെങ്കില്‍ സാക്ഷാല്‍ കമ്മൂണിസ്റ്റുകള്‍ അത് തുറന്നു സമ്മതിക്കുന്നുമുന്ടെങ്കില്‍ പിന്നെ കമ്മൂണിസത്തിലെക്കുള്ള കുലം കുത്തി ഒഴുക്ക് അവഗണിക്കുന്നത് ഉത്തരവാതിത്വതില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ;ആത്മഹത്യാപരമായ ഭീരുത്വമാണ് "
(മര്‍ഹൂം അബ്ദുള്ള മൌലവി ,ഇബാദത്ത് ഒരു സമഗ്ര പഠനം ,പഴയ പതിപ്പ് ,പേജ് :224-226)
അവലംബം :മതം ,രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം ,പേജ്:193-194
പ്രസിദ്ധീകരിച്ചത് :യുവത ബുക്ക്‌ ഹൌസ് ,മര്‍കസുദവ , കോഴിക്കോട് .
തുടര്‍ന്ന് വായിക്കുക

മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണക്കാ‍ര്‍ ആര്??????

അക്ഷരവൈരികളായ മത പുരോഹിതന്മാരാണ് ഇതിനെല്ലാം തടസ്സമാകുന്നത്. അവരെ പിടിച്ചുകെട്ടി മതപാഠശാലകള്‍ അടച്ചുപൂട്ടിയാല്‍ മാത്രമേ മുസ്ലിം സമുദായം രക്ഷപ്പെടുകയുള്ളൂ! ഇഹലോകജീവിതം വെറും പരീക്ഷണമാണെന്നും പരലോകത്തു സ്വര്‍ഗ്ഗമുറപ്പിക്കാന്‍ വേണ്ടതു ദിക്രും ദുആയും നിസ്കാരവുമാണെന്നും പഠിപ്പിക്കുന്ന മദ്രസകള്‍ തന്നെയാണ് മുസ്ലിം പുരോഗതിയുടെ പ്രധാന ശത്രു!!!


( ഇവിടെ മുഴുവന്‍ വായിക്കൂ)
എഴുതിയത്:ഇ എ ജബ്ബാര്‍
തുടര്‍ന്ന് വായിക്കുക

മഅദനിയും ഭാര്യയും ഭീകരവാദികളാണോ?

ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് ആര്‍.എസ്.എസിനെ നേരിടാന്‍ ഇസ്ലാമിക് സേവക് സംഘ് (ഐ.എസ്.എസ്.) രൂപവത്കരിക്കുകയും തീവ്രവാദപ്രചാരണം നടത്തുകയും ചെയ്ത ആളാണ് മദനി. അതിന്റെ പേരില്‍ അയാള്‍ക്ക് ബോംബേറ് ഏല്‍ക്കേണ്ടിവന്നു, ഒരു കാല്‍ നഷ്ടപ്പെട്ടു. പത്തുവര്‍ഷക്കാലം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. ഐ.എസ്.എസ്. രൂപവത്കരിച്ചതും തീവ്രവാദപ്രചാരണം നടത്തിയതും തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിക്കുകയും ഇനി അത് ആവര്‍ത്തിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്ത മദനിയെയും നിരപരാധിനിയായ സൂഫിയയെയും ഭീകരവാദികളായി ചാപ്പ കുത്തുന്നതിന്റെ ഉദ്ദേശ്യം രാഷ്ട്രീയമാണ്.

( ഇവിടെ മുഴുവന്‍ വായിക്കൂ)

എഴുതിയത്: മുഹമ്മദ്‌ അലി


തുടര്‍ന്ന് വായിക്കുക

ഇരകളും വേട്ടക്കാരും

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ


കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.


(ഇവിടെ മുഴുവന്‍ വായിക്കൂ)
കണ്ടത് -:

ഗള്‍ഫ് വോയ്‌സ്

തുടര്‍ന്ന് വായിക്കുക

സഖാക്കളെ കണ്ടു പഠിക്കൂ, പ്ലീസ്.


ഇന്ത്യയിലെ എല്ലാ പാര്‍ട്ടിക്കാരും സിപിഎം കാരെ കണ്ടു പഠിക്കണം. മറ്റ് പാര്‍ട്ടിക്കാരെപ്പോലെയല്ല അവര്‍. ചില ചിട്ടകളും നിബന്ധനകളുമൊക്കെ പാലിച്ചു കൊണ്ട് മാത്രമേ ആ പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കൂ. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രക്കമ്മിറ്റി പാര്‍ട്ടി നേതാക്കന്മാര്‍ക്ക് നല്‍കിയ ആറിന നിര്‍ദേശങ്ങള്‍ നോക്കൂ. ഇന്ത്യയില്‍ മറ്റേതൊരു പാര്‍ട്ടിക്കുണ്ട് ഈ ചങ്കൂറ്റവും ധൈര്യവും?.. ഓരോ നിര്‍ദേശങ്ങള്‍ വായിക്കുമ്പോഴും ഞാന്‍ രോമാഞ്ചമണിഞ്ഞു. അവസാനത്തെ കല്പനയും വായിച്ചു കഴിഞ്ഞതോടെ എന്റെ കണ്ണ് നിറഞ്ഞുപോയി.
ഈ വാര്‍ത്ത കാണാതെ പോയ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടി അല്പം രോമാഞ്ചം കിട്ടുന്നതിനു വേണ്ടിയാണ് ഞാനിത് കുറിക്കുന്നത്.
(ഇവിടെ മുഴുവന്‍ വായിക്കൂ )

എഴുതിയത് ബഷീര്‍ വള്ളിക്കുന്ന്
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails