ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

പ്രതിപക്ഷത്തിരിക്കുവാനുള്ള റീ ഹെര്സല്‍

ഏതായാലും മറുപടി പറയേണ്ടത് ഇടതു മുന്നണിയും അതിന്റെ നേതാക്കളുമാണ്
തുടര്‍ന്ന് വായിക്കുക

എ൯ഡോസൾഫാൻ ദുരിതബാധിതരുടെ കണ്ണീരൊപ്പുക :പി കെ കുഞ്ഞാലിക്കുട്ടി



എ൯ഡോസൾഫാൻ ദുരിതബാധിതരുടെ കണ്ണീരൊപ്പുക:

എ൯ഡോസൾഫാൻ എന്ന മാരകവിഷത്തിന്റെ വിപത്ത്‌ മൂലം ഒരായുസ്സുമുഴുവ൯ കഷ്ട്പ്പെടു്ന്ന നിരവധിയാളുകളാണ്‌ കാസ൪ക്കോടുള്ളത്‌. കാസ൪ക്കോടിന്‌ പുറമെ പാലക്കാട്‌ ചിറ്റൂ൪ താലൂക്കിലെ മുതലമടയിലും എന്‍ഡോസൾഫാനെ വിഷത്തിന്റെ വിപത്തിൽ ദുരിതമനുഭവിക്കുന്ന ഒരുപാട്‌ മനുഷ്യരുണ്ട്‌. ജീവിതത്തെ സംബന്ധിച്ച സകലപ്രതീക്ഷകളും നഷ്ട്ടപെട്ടവരാണ് .ലോകത്തെ ഒരു സമാധാനവാക്കിനും ഈ പാവങ്ങളെ ആശ്വസിപ്പിക്കാനാവില്ല. എന്‍ഡോസൾഫാൻ ദുരിതബാധിതരെ പലപ്പോഴും നേരിൽ കാണാ൯ സാധിച്ചിട്ടുണ്ട്‌. ഇവരുടെ ദയനീയമുഖം ഇപ്പോഴും മനസ്സിലുണ്ട്‌. നേരിൽ കാണാത്തവ൪ക്ക്‌ പോലും എന്‍ഡോസൾഫാൻ ദുരിതബാധിത൪ അനുഭവിക്കുന്ന വേദനയുടെ ആഴമറിയാം. അവരെ സഹായിക്കേണ്ടത്‌ മനുഷ്യത്വം മരവിച്ചിട്ത്തട്ടില്ലാത്ത ഓരോ മനുഷ്യരുടെയും ബാധ്യതയാണ്‌.

പ്ലാന്റെഷ൯ കോ൪പ്പറേഷന്റെ കശുവണ്ടി തോട്ടത്തിൽ മരുന്നുതെളിക്കാ൯ ഹെലികോപ്റ്ററുകളെത്തിയ ഒരു കാലമുണ്ടായിരുന്നു കാസ൪ക്കോട്. നാടൊടുക്കും വിഷമഴ പെയ്യിച്ച്‌ ഒരു ജനതയെ മുഴുവന്‍ നിത്യരോഗികളാക്കി. മാതാവിന്റെ  ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കുഞ്ഞുങ്ങൾക്ക്‌ വൈകല്യം സംഭവിച്ചു. കണ്ണിലാതെ, കാതില്ലാതെ, സ്പര്‍ശനമറിയാനാകാതെ, ചിരിക്കാനോ കരയാനോ മിണ്ടാനോ പറ്റാതെ എത്രയോ കുഞ്ഞുങൾ. ലാഭക്കൊതി മൂത്തവരുടെ ചെയ്തികൾ കാരണം ദുരന്തമനുഭവിക്കുന്നു. എന്‍ഡോസൾഫാൻ തീ൪ത്ത ദുരന്തത്തിന്റെ ഇരകൾ ഇപ്പോഴും ഇവിടെയുണ്ട്‌. ഈ സാഹചര്യം നിലനില്‍ക്കെയാണ്‌ എന്‍ഡോസൾഫാൻ വിഷം വിതറുന്നുണ്ടോ എന്നു പഠിക്കാൻ കേന്ദ്രം വീണ്ടും കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്‌. എന്‍ഡോസൾഫാൻ ദുരിതമുണ്ടാക്കുന്നുണ്ടോ എന്നു പഠിക്കാ൯ ഒരു കമ്മിഷന്റെയും ആവശ്യമില്ല. എന്‍ഡോസള്‍ഫാന്റെ സാന്നിധ്യമുള്ള കാസ൪ക്കോടും പാലക്കാടും ഇത്തരത്തിൽ വിരൂപരായി ജീവിക്കേണ്ടി വരുന്ന ആയിരങ്ങളുള്ളത്‌. ഇനിയും ഒരു കമ്മിഷനെ നിയോഗിച്ച്‌ ഇവരെ പരിഹസിക്കാൻ ശ്രമിക്കരുത്‌. ആഗോളാടിസ്ഥാനത്തിൽ തന്നെ എന്‍ഡോസൾഫാനെതിരായ പ്രതിരോധം ഉയർന്നുവരുന്നുണ്ട്‌. ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക്‌ ഇന്ത്യയും വരണം. എന്‍ഡോസൾഫാൻ കൊണ്ട്‌ എത്രകോടി വരുമാനമുണ്ടായാലും ശരി അതെല്ലാം ഒഴിവാക്കി ഈ കൊലയാളികൾക്കെതിരായ പോരാട്ടത്തിന്‍ നേതൃത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറാകണം.

എന്‍ഡോസൾഫാൻ ഉണ്ടാക്കുന്ന അപകടം തിരിച്ചറിഞ്ഞാണ്‌ ആന്റണി മുഖ്യമന്ത്രിയായ കാലത്ത്‌ കീടനാശിനി നിരോധിച്ചത്‌. നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാറിന്‌ സാധിച്ചിട്ടില്ലൊന്നണ്‌ കാര്യങ്ങള്‍ തെളിയിക്കുന്നത്‌. നിരോധനം യാഥാര്‍ത്ഥ്യമാക്കാതെ ഈ മേഖലയില്‍ കേരള സര്‍ക്കാര്‍ തികഞ്ഞ നിരുത്തരവാദിത്വസമീപനം സ്വീകരിച്ചു. നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ ഇപ്പോഴും എന്‍ഡോസൾഫാന്‌ നിരോധനമില്ല. അവിടെ നി്‌ന്നും  യഥേഷ്്ടം കൊലയാളിവിഷം ഇവിടേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുന്നു . എന്‍ഡോസൾഫാൻ രാജ്യമൊട്ട്ക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. അയൽസംസ്ഥാനങ്ങളില്ൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന മുഴുവൻ വസ്തുക്കളും പിടിച്ചെടുക്കാൻ ഇവിടെ നിയമവും സംവിധാനവുമുണ്ട്‌. ഇത്‌ നിലനിൽക്കെയാണ്‌ അതിർത്തിക്കപ്പുറത്തു നിന്ന് എന്‍ഡോസൾഫാൻ യഥേഷ്ടം വരുന്നത്‌. ഇതിനെതിരെ ഫലപ്രദമായ സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കണം. ദുരിതബാധിതർക്ക്‌ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന സംസ്ഥാന പ്ലാന്റെഷ൯ കോ൪പ്പറേഷന്റെ സത്യവാങ്മൂലം ഒരു ജനതയോടുള്ള വെല്ലുവിളിയാണ്‌.

ഒരു നാടുമുഴുവൻ വിഷത്തിൽ മുക്കി മനുഷ്യനും മൃഗങ്ങള്‍ക്കും ജീവിക്കാ൯ പറ്റാതാക്കിയ ശേഷം ഞങ്ങളൊന്നുമറിയില്ലെന്ന ധാ൪ഷ്ട്യം അംഗീകരിക്കാനാവില്ല. ലോകചരിത്രത്തിൽ ഇങ്ങിനെയുള്ള പ്രഖ്യാപനങ്ങൾ അപൂ൪വ്വമാണ്‌. എന്‍ഡോസൾഫാൻ കൊണ്ടുണ്ടായ ദുരന്തത്തിന്‌ കാരണക്കാരായവ൪ക്ക്‌ ഇരകളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്‌. ഇതില്‍ നിന്ന് പ്ലാന്റെഷ൯ കോ൪പ്പറേഷന്റെ സംസ്ഥാന സര്‍ക്കാറിനോ ഒഴിഞ്ഞുമാറാനാകില്ല. എന്‍ഡോസൾഫാൻ ദുരിതബാധിതർക്ക്‌ വികലാംഗപെ൯ഷനാണ്‌ നല്‍കിവരുന്നത്‌. ഇതിന്‌ പകരം ഇവർക്ക്‌ വേണ്ടി പ്രത്യേകം പാക്കേജ്‌ പ്രഖ്യാപിക്കണം. എത്രസഹായം നല്‍കിയാലും അതൊന്നും അധികമാകില്ല. ദുരിതബാധിതരെ സഹായിക്കാൻ എന്ന പേരിൽ സംസ്ഥാന സര്‍ക്കാർ രണ്ട്‌ സർവ്വേ നടത്തിയിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും സാമൂഹികക്ഷേമ വകുപ്പിന്റെയും കീഴിലാണ്‌ സർവ്വേ നടത്തിയത്‌. ഈ രണ്ട്‌ സർവ്വേകൾക്കും വേണ്ടി എടുത്ത സമയം മൂന്നുദിവസം മാത്രമാണ്‌. ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയല്ലാതെ ആത്മാ൪ത്ഥമായ ഇടപെടൽ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്നുണ്ടായില്ല. എന്‍ഡോസൾഫാൻ ദുരിതബാധിതർക്ക്‌ വേണ്ടിയുള്ള പോരാട്ടത്തിലാണ്‌ മുസ്ലിം ലീഗ്‌. ഈ ദുരിതബാധിതരെ പരിഗണിക്കാതെ മുന്നോട്ടു പോകുന്നത്‌ കാലത്തോടും സമൂഹത്തോടുമുള്ള പരിഹാസമാണെന്നും മുസ്ലിം ലീഗ്‌ മനസ്സിലാക്കുന്നു.

ഇതിനോട്‌ ചേർത്തുവായിക്കേണ്ട മറ്റു ചില വസ്തുതകളുണ്ട്‌. നമ്മുടെ കർഷകർക്ക്‌ അവരുടെ ആരോഗ്യത്തെ പറ്റി തീരെ ശ്രദ്ധയില്ലെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. കാർഷികമേഖലയിൽ  ഉപയോഗിക്കുന്ന മിക്ക കീടനാശിനികളിലും വലിയതോതിൽ വിഷാംശം കല൪ന്നതാണ്‌. എന്നാൽ യാതൊരുവിധ മു൯കരുതലുകളും പ്രതിരോധസംവിധാനങ്ങളുമില്ലാതെയാണ്‌ ക൪ഷക൪ കീടനാശിനികളുമായി കൃഷിസ്ഥലത്തിറങ്ങുന്നത്‌. മുഖാവരണം പോലും ധരിക്കാതെ കീടങ്ങളെ തുരത്താൻ വയലിലിറങ്ങുന്നവര്‍  അവരവർക്ക്‌ സംഭവിക്കാനിരിക്കുന്ന ദുരന്തത്തെ ഓർക്കാത്തതെന്താണ്‌. വിഷാംശം കല൪ന്ന കീടനാശിനികൾക്ക്‌ പകരം ജൈവകൃഷിയിലേക്കുള്ള ചുവടുമാറ്റം അത്യാവശ്യമാണ്‌. ആഗോളാടിസ്ഥാനത്തില്‍ ഈ മാറ്റം വന്നു   കഴിഞ്ഞു. ജൈവകൃഷിയാണ്‌ കാലം ആവശ്യപ്പെടുത്‌. ഈ മേഖലയില്‍ കൂടുതൽ പഠനങ്ങളും ച൪ച്ചകളും നടത്തി ആരോഗ്യമുള്ള തലമുറയെ വാ൪ത്തെടുക്കാന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ട്‌.



തുടര്‍ന്ന് വായിക്കുക

കമ്യൂണിസത്തിലെ ഫാസിസം


ജോസഫ്‌ ചാവറ

(നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായിരുന്നു ലേഖകന്‍)

2011 ഏപ്രില്‍ 13ന്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുകയോ ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്യാതിരുന്ന എന്നെ എന്റെ പാര്‍ട്ടിയുടെ (സോഷ്യലിസ്‌റ്റ് ജനത ഡെമോക്രാറ്റിക്‌) സംസ്‌ഥാന പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍ മാര്‍ച്ച്‌ 23നു രാത്രി ഏകദേശം പത്തുമണിയോടെ ഫോണില്‍ വിളിച്ച്‌ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. കൊലപാതക രാഷ്‌ട്രീയത്തിനു പേരുകേട്ട കണ്ണൂരിലേക്കു പോകാന്‍ പറഞ്ഞപ്പോള്‍തന്നെ എന്നില്‍ വിറയല്‍ തോന്നിത്തുടങ്ങി.

എന്റെ ഭയം പ്രസിഡന്റിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകന്‌ ഉണ്ടാകേണ്ട ധൈര്യം അദ്ദേഹം എന്നെ ഓര്‍മപ്പെടുത്തി. എന്റെ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും തന്ന ഉപദേശത്തിലും അഭിപ്രായത്തിലും വിശ്വസിച്ച്‌ ഇരുപത്തിനാലാം തീയതി പോകാന്‍തന്നെ സമ്മതിച്ചു. അന്നു വൈകുന്നേരം മട്ടന്നൂരിലേക്കു പോകാന്‍ ഇറങ്ങിയ എന്റെ മൊബൈല്‍ ഫോണില്‍ ഹോസ്‌റ്റലില്‍നിന്നു ഡിഗ്രിക്കു പഠിക്കുന്ന മകളുടെ ഫോണ്‍ വന്നു. മട്ടന്നൂരില്‍ മത്സരിക്കാന്‍ പോയാല്‍ എന്നെ വധിക്കും എന്ന പേടിയില്‍ പോകരുതെന്നു പറയാനാണ്‌ അവള്‍ വിളിച്ചത്‌.

ഒടുവില്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരായ ടി.എം. ജോസഫ്‌, ജോയി ചെട്ടിശേരി, എന്റെ കൂടെ ജോലി ചെയ്യുന്ന ശ്യാം എന്നിവരോടൊപ്പം ഞാന്‍ യാത്രയായി. വഴിമധ്യേ പ്രസിഡന്റിന്റെ കൈയില്‍നിന്നു മത്സരിക്കാന്‍ ആവശ്യമായ രേഖകള്‍ കൈപ്പറ്റി ഗുരുവായൂരില്‍ തങ്ങി. രാവിലെ വീണ്ടും യാത്ര. ഇടയ്‌ക്കുവച്ച്‌ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ വി.കെ. കുഞ്ഞിരാമന്‍, മട്ടന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ ബാലകൃഷ്‌ണ നമ്പ്യാര്‍ എന്നിവരെ കൂട്ടി ഏകദേശം 11 മണിയോടെ മട്ടന്നൂരില്‍ എത്തിച്ചേര്‍ന്നു. അവിടെ ഞങ്ങളെ കാത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ സുരേഷ്‌ മാവിലയും വിനോദ്‌ കുമാറും ഉണ്ടായിരുന്നു. പിറകെ കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെയും സി.എം.പിയുടെയും ഞങ്ങളുടെ പാര്‍ട്ടിയിലെയും നേതാക്കള്‍ വന്നു.

നോമിനേഷന്‍ സമര്‍പ്പിക്കാന്‍ തിരക്കോട്‌ തിരക്ക്‌. ഒട്ടേറെ പരീക്ഷണങ്ങള്‍.... ഏറെ കടലാസുകള്‍... എല്ലാം ശരിയാക്കി പാര്‍ട്ടി നേതാക്കളുടെ അകമ്പടിയോടെ എന്റെ ആദ്യത്തെ പാര്‍ലമെന്ററി മത്സരത്തിന്റെ പത്രിക ഇരുപത്തിയാറാം തീയതി ഉച്ചയ്‌ക്ക് ഒരു മണിയോടെ റിട്ടേണിംഗ്‌ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിച്ചു. അതും ഒരു പത്രിക മാത്രം. പക്ഷേ, അത്‌ അംഗീകരിക്കപ്പെട്ടു.

എന്റെ ചിന്ത 2007ലേക്കു പോയി. ഞങ്ങള്‍ കേരള അഡ്‌വര്‍ടൈസിംഗ്‌ ഏജന്‍സീസ്‌ അസോസിയേഷന്റെ സംസ്‌ഥാന സമ്മേളനം കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചു. അതിന്റെ വിശിഷ്‌ടാതിഥികളുടെ കൂട്ടത്തില്‍ ക്ഷണിക്കാന്‍ തീരുമാനിച്ച ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന ഇ.പി. ജയരാജനെ കാണാന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോയി. എന്നോടൊപ്പം കെ.ത്രി.എ. സംസ്‌ഥാന പ്രസിഡന്റ്‌ പി.ടി. ഏബ്രഹാം, സുന്ദര്‍കുമാര്‍, ജയിംസ്‌ എന്നിവരുമുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഇ.പി. ജയരാജന്‍ തിരക്കിലാണ്‌. കുറച്ചു കാത്തിരിക്കാന്‍ പറഞ്ഞു. കാത്തിരുന്നു മുഷിഞ്ഞപ്പോള്‍ ഞാന്‍ വരാന്തയിലേക്കിറങ്ങി. ഒരു എട്ടുകെട്ടിനെ അനുസ്‌മരിപ്പിക്കുന്ന കൂറ്റന്‍ കെട്ടിടം. അതിന്റെ വരാന്തയില്‍ കുറേ ബോര്‍ഡുകള്‍. റേഷന്‍ കടകളിലെ വിലവിവരപ്പട്ടികപോലെ. അതില്‍ കുറെ പേരുകള്‍. ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ. 17നും 25നും മധ്യേയാണു ബഹുഭൂരിപക്ഷത്തിന്റെയും പ്രായം. അങ്ങനെ അനവധി ബോര്‍ഡുകള്‍. നൂറുകണക്കിനു പേരുകള്‍. എല്ലാ ബോര്‍ഡുകളുടെയും തലവാചകം ഒന്നു മാത്രം. ഞാനതു വായിച്ചു.

''മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കുവേണ്ടി രക്‌തസാക്ഷിത്വം വരിച്ച ധീരസഖാക്കള്‍''

ഞാന്‍ ഞെട്ടി. ഒരു ശ്‌മശാനത്തിലാണോ നില്‍ക്കുന്നത്‌! ശ്‌മശാനങ്ങളിലാണു പരേതരെ അടക്കം ചെയ്‌ത ശവക്കല്ലറകള്‍ക്കു മുകളിലെ മാര്‍ബിള്‍ ഫലകങ്ങളില്‍ 'ഇന്നു ഞാന്‍ നാളെ നീ' എന്ന്‌ ആലേഖനം ചെയ്‌തതിന്റെ താഴെയായി അടക്കം ചെയ്‌തവരുടെ പേരുവിവരങ്ങള്‍ ഇങ്ങനെ കൊത്തിവച്ചിട്ടുള്ളത്‌. ഇവര്‍ മരിച്ചത്‌ എങ്ങനെയാണ്‌? മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കു ചൂതുകളിക്കാരുടെ ഭാഷയാണ്‌. ഒന്നുവച്ചാല്‍ രണ്ട്‌. രണ്ടുവച്ചാല്‍ നാല്‌ എന്നിങ്ങനെ. ഇവരുടെ രക്‌തം വീണാണു കണ്ണൂരിന്റെ മണ്ണു ചുവന്നത്‌. ഈ പേരുദോഷം, ഈ ശാപവര്‍ഷം ആരു മാറ്റിത്തരും! നൂറുകണക്കിന്‌ ആളുകളെ സാക്ഷിനിര്‍ത്തി മട്ടന്നൂരിലെ സമ്മതിദായകരോടു ഞാന്‍ പറഞ്ഞു. എനിക്കുവേണ്ടി ഒരു തുള്ളി രക്‌തംപോലും ഈ മണ്ണില്‍ വീഴാന്‍പാടില്ല. ഒരു തുള്ളി കണ്ണുനീര്‍ പൊടിയാന്‍ പാടില്ല. ആരുടെയും മനസ്‌ വേദനിക്കാന്‍ പാടില്ല. അതുപോലെ നിങ്ങള്‍ ആരുടെയും രക്‌തവും കണ്ണുനീരും വീഴ്‌ത്താന്‍ പാടില്ല. ആരുടെയും മനസ്‌ വേദനിക്കുകയും അരുത്‌. സമാധാനത്തിന്റെ സന്ദേശവുമായ്‌ സ്‌നേഹത്തിന്റെ ഭാഷയില്‍ നിങ്ങള്‍ അവരോടു പറയൂ.... യഥാര്‍ഥ ജനാധിപത്യത്തിലേക്കു തിരിച്ചുവരാന്‍. ബാലറ്റിലൂടെ കണക്കുതീര്‍ക്കാന്‍...

നിര്‍മ്മലഗിരി കോളജിലേക്കു വോട്ടുചോദിക്കാന്‍ ചെന്ന എന്നെ കൂകിവിളിച്ച്‌ എന്റെ പ്രവൃത്തി തടസപ്പെടുത്തി വന്ന 18 ഓളം എസ്‌.എഫ്‌.ഐ. വിദ്യാര്‍ഥികള്‍! തില്ലങ്കേരിയിലേക്കു പര്യടനവുമായി പോയ എന്റെ വഴിയില്‍ കല്ലുകളും മരത്തടികളുംവച്ച്‌ തടസപ്പെടുത്തി കുറെ ചെറുപ്പക്കാര്‍! അവരുടെ കൈകളില്‍ ആണി പതിപ്പിച്ച മരക്കഷണങ്ങള്‍! അത്‌ ഉയര്‍ത്തിക്കാട്ടി അവര്‍ ഭീഷണിപ്പെടുത്തി.:

''അള്ളുവയ്‌ക്കും... വണ്ടിക്കെല്ലാം...!''

തെരഞ്ഞെടുപ്പിന്റെ ദിവസങ്ങളില്‍ മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്‌, മാലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ എന്റെ ബോര്‍ഡുകളും ബാനറുകളും ഒരു പകല്‍ വെളിച്ചംപോലും കാണാന്‍ അനുവദിക്കാതെ എടുത്തു മാറ്റി. നശിപ്പിച്ചു എന്നു പറയാന്‍ കഴിയില്ല. കാരണം എതിരാളികളുടെ പടം പതിച്ച ബാനറും ബോര്‍ഡുകളുമായി അത്‌ അങ്ങിങ്ങു നിരന്നു കഴിഞ്ഞിരുന്നു. എന്റെ അഭ്യര്‍ഥനകളുമായി കടന്നുചെന്നവരെ ഏകദേശം എഴുപതോളം ബൂത്തുകളിലെ വോട്ടര്‍മാരെ കാണാന്‍പോലും അനുവദിച്ചില്ല. യു.ഡി.എഫ്‌. പ്രവര്‍ത്തകരെ കൊന്നുകളയുമെന്ന ഭീഷണി മുഴക്കി പാര്‍ട്ടി ഗ്രാമങ്ങളിലേക്ക്‌ ആരെയും കടത്തിവിട്ടുമില്ല. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇരുപത്തഞ്ചോളം ബൂത്തുകളില്‍ ബൂത്ത്‌ ഏജന്റായി ഇരിക്കാന്‍ പലര്‍ക്കും ഭയം. കാരണം, കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ കൈകാലുകള്‍ നഷ്‌ടപ്പെട്ടവരും ക്രൂരമര്‍ദനത്തിന്‌ ഇരയായവരും അവരുടെ മുന്നില്‍ ജീവിച്ചിരിക്കുന്ന സൂചനകളാണ്‌. എങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി ഇരുന്നവരെ രാവിലെതന്നെ ഭീഷണിപ്പെടുത്തി പറഞ്ഞയയ്‌ക്കാന്‍ ശ്രമിച്ചു. ബൂത്തുകളില്‍ വോട്ടു ചെയ്യാന്‍ എത്തുന്ന പല യു.ഡി.എഫ്‌. അനുഭാവ വോട്ടര്‍മാരുടെ കൈയിലും ബൂത്തുലെവല്‍ ഓഫീസര്‍മാര്‍ കൊടുക്കേണ്ട സ്ലിപ്പുകള്‍ ഇല്ല.

ബി.എല്‍.ഒമാരെ നിയന്ത്രിക്കുന്നതു സി.പി.എം. പാര്‍ശ്വവര്‍ത്തികള്‍. തെരഞ്ഞെടുപ്പു ദിവസവും തലേന്നും കേന്ദ്രസേന ഉള്‍പ്പെടെയുള്ള സെക്യൂരിറ്റി ഉണ്ടാകുമെന്നു പറഞ്ഞതല്ലാതെ ഞാന്‍ മുന്‍കൂട്ടി ആവശ്യപ്പെട്ട ഒരു സ്‌ഥലത്തും ആ സേവനം ലഭിച്ചില്ല. ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ തന്ന വാക്കുകള്‍ കാറ്റില്‍ പറത്തി. തലങ്ങും വിലങ്ങും നാടന്‍ പോലീസിന്റെ പട്രോളിംഗും സായുധമായ കാവലും ഉണ്ടാകുമെന്നു പറഞ്ഞിട്ട്‌ സമയമായപ്പോള്‍ ഞാന്‍ അതൊന്നും കണ്ടില്ല. പോളിംഗ്‌ സ്‌റ്റേഷനുകളിലേക്കു വ്യാജ സ്ലിപ്പുമായി കടന്നുവരുന്ന കള്ളവോട്ടര്‍മാരെ നിയന്ത്രിക്കാന്‍ പ്രിസൈഡിംഗ്‌ ഓഫീസര്‍ക്കു കഴിയുന്നില്ല. ചോദ്യം ചെയ്‌ത യു.ഡി.എഫ്‌. ബൂത്ത്‌ ഏജന്റിനെ വീണ്ടും വീണ്ടും കൊല്ലുമെന്ന ഭീഷണി! 13-ാം തീയതി രാവിലെ ഏഴു മുതല്‍ പോളിംഗ്‌ സ്‌റ്റേഷനുകളില്‍ വോട്ടു ചെയ്യാന്‍ നീണ്ടനിര. അമ്മമാരും ഉമ്മമാരും കൈക്കുഞ്ഞുമായി നീണ്ട കാത്തിരിപ്പ്‌. കാരണം ഉച്ചകഴിഞ്ഞാല്‍ തെരഞ്ഞെടുപ്പിന്റെ സ്വഭാവം മാറും. ഞാന്‍ 61 ബൂത്തുകളോളം രണ്ടുമണിയോടെ കയറിയിറങ്ങി. 50 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിലാണ്‌ അപ്പോഴത്തെ പോളിംഗ്‌ നില. ബൂത്തിലെ തിരക്ക്‌ ഒഴിഞ്ഞു. പിന്നീടു വന്നവരില്‍ സ്‌ത്രീകളാരുമില്ല.

പെട്ടെന്ന്‌ എവിടെനിന്നോ ഓട്ടോറിക്ഷയിലും ലോറികളിലുമായി തലയില്‍കെട്ടുകാര്‍ വന്നിറങ്ങിത്തുടങ്ങി. എന്റെ ഫോണില്‍ നിരന്തരം സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ദീനരോദനങ്ങള്‍. എനിക്കു വാക്കുതന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ ഞാന്‍ വഴിയില്‍ കണ്ടില്ല. ഒരേ സമയം പത്തോളം ബൂത്തുകളില്‍ ഗുണ്ടാവിളയാട്ടം.

ചിറ്റാരിപ്പറമ്പ്‌ പഞ്ചായത്തിലെ 133-ാം നമ്പര്‍ ബൂത്തായ കണ്ണവം എല്‍.പി. സ്‌കൂളില്‍ സി.പി.എമ്മുകാര്‍ ബൂത്തുപിടിച്ചു എന്നു കേട്ട്‌ ഞാന്‍ അവിടെ ചെല്ലുമ്പോള്‍ മഹാഭാരത യുദ്ധത്തിലെ പത്മവ്യൂഹത്തിനെ അനുസ്‌മരിപ്പിക്കുന്നതുപോലെയൊരു പോളിംഗ്‌ സ്‌റ്റേഷന്‍. കന്നുകാലിത്തൊഴുത്തിനെ അനുസ്‌മരിപ്പിക്കുന്ന ആ ബൂത്തിലേക്ക്‌ 200 മീറ്റര്‍ ദൂരം.... കഷ്‌ടിച്ച്‌ ഒരാള്‍ക്ക്‌ നടക്കാവുന്ന വഴി. ബൂത്തിനു ചുറ്റും അമ്പതോളം സി.പി.എം. കാവല്‍ പടയാളികള്‍. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ചെറുപ്പക്കാരെ വെളിയിലിറക്കാന്‍ അവിടെ നാലു പോലീസുകാര്‍ മാത്രം. കോമ്പൗണ്ടിനു വെളിയിലിറങ്ങാന്‍ എ.എസ്‌.ഐ. ആവശ്യപ്പെട്ടതും ''നിനക്കു കാലാണോ കൈയാണോ വേണ്ടതെന്നായി മറുചോദ്യം''. ഈ സമയം എന്നെ വഴികാണിക്കാന്‍ വന്ന ചെറുപ്പക്കാരനെ തിരിഞ്ഞുനോക്കി. അവനെ കാണാനില്ല. പെട്ടെന്ന്‌ ഈ ചെന്നായ്‌ക്കൂട്ടം ഇരയെ കണ്ട ആക്രാന്തത്തോടെ തൊട്ടടുത്ത വീട്ടിലേക്ക്‌ ഓടിക്കയറുന്നു. പിന്നെ സ്‌ത്രീകളുടേയും കുട്ടികളുടേയും ദീനരോദനങ്ങള്‍. ഒരു ചെറുപ്പക്കാരനെ ഓടിച്ചിട്ട്‌ നാല്‍പതോളം ഗുണ്ടാസംഘത്തിന്റെ കൊടിയ മര്‍ദനം.

ഞാന്‍ ഓടി ആ മുറ്റത്തെത്തി. 40 പേരുടെ മുന്‍പില്‍ ഞാനാര്‌? ജീവനുവേണ്ടി കേഴുന്ന ചെറുപ്പക്കാരന്റെ മുഖം ഒരുനോക്കു കാണാന്‍ കഴിഞ്ഞു. അത്‌ എനിക്കു വഴികാട്ടാന്‍ വന്നയാളല്ല. ഈ ചെറുപ്പക്കാരന്‍ ആരാണ്‌? ബൂത്തില്‍നിന്നു പോലീസുകാരോട്‌ സഹായം അഭ്യര്‍ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. ഭാഗ്യത്തിന്‌ ഒരു സി.ഐ. അവിടെയെത്തി. പോലീസ്‌ അവിടെ എത്തുമ്പോള്‍ ചത്തിട്ടെന്നവണ്ണം ആ ചെറുപ്പക്കാരനെ ഉപേക്ഷിച്ച്‌ അവര്‍ പിന്മാറിയിരുന്നു.

ആ ചെറുപ്പക്കാരനേയുംകൊണ്ട്‌ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കു പോകുംവഴി ജീവച്‌ഛവംപോലെയായ അവനോട്‌ ഞാന്‍ പേര്‌ ചോദിച്ചു. ഉത്തരം പറഞ്ഞത്‌ കൂടെയുണ്ടായിരുന്ന സഹോദരനാണ്‌. 'ഉമ്മര്‍..' മുസ്ലിം യൂത്ത്‌ലീഗിന്റെ പഞ്ചായത്ത്‌ സെക്രട്ടറിയാണ്‌. എനിക്കുവേണ്ടി പോളിംഗ്‌ ഏജന്റായി രാവിലെ ആറുമണിക്ക്‌ ഒരു ചായ മാത്രം കുടിച്ചിട്ട്‌ കയറിയതാണ്‌. ഒന്നും പിന്നെ കഴിച്ചിട്ടില്ല. ദാഹിച്ചിട്ട്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ അടുത്ത വീട്ടിലേക്കു പോയതാണ്‌. അപ്പോഴാണ്‌ ചെന്നായ്‌ക്കൂട്ടം ഈ നിലയിലാക്കിയത്‌. ഇനി എത്ര കാലം വേണം ഈ ചെറുപ്പക്കാരനു സാധാരണ നിലയിലേക്കു തിരിച്ചുവരുവാന്‍! വന്നാലോ എത്രയോ ശാരീരിക അവശതകള്‍ കടന്നുവരും. കണ്ണൂരിലെ കമ്യൂണിസ്‌റ്റ് ആധിപത്യം യഥാര്‍ഥ ജനാധിപത്യമായി അവകാശപ്പെടാന്‍ കഴിയുമോ?

ഈ ശൈലി പശ്‌ചിമബംഗാളിലെ പോലെ മാവോയിസം വളരാനും ചെറുത്തുനില്‍പിനായി ജനാധിപത്യ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ചെറുപ്പക്കാര്‍ കൂട്ടത്തോടെ ഭീകരവാദ- തീവ്രവാദ രാഷ്‌ട്രീയത്തിലേക്കു തിരിയാനും കാരണമാകും. അതു കണ്ണൂരില്‍ തുടങ്ങിക്കഴിഞ്ഞു. ഒന്നോര്‍ക്കുക നിങ്ങള്‍ തളര്‍ത്തുന്നതു യഥാര്‍ഥ ജനാധിപത്യത്തെയാണ്‌.


മംഗളം ദിന പത്രം (april 26,2011)
തുടര്‍ന്ന് വായിക്കുക

ഇടത്തോട്ട്‌ വഴികാട്ടുകയാണോ ജമാഅത്തിന്റെ പണി?




കാല്‍നൂറ്റാണ്ടോളം കാലം ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ച്‌, കേവലം ഒരു സാമുദായിക സംഘടന മാത്രമായിരുന്ന പ്രസ്ഥാനത്തിന്‌ സാമൂഹ്യ, രാഷ്‌ട്രീയ ഇടപെടലിലൂടെ പൊതുസമൂഹത്തിന്‌ മുന്നില്‍ സ്വീകാര്യതയുണ്ടാക്കിയ ഹമീദ്‌ വാണിമേല്‍ സംഘടനയോട്‌ വിടപറഞ്ഞിരിക്കുകയാണ്‌. കേഡര്‍ സംവിധാനത്തില്‍ ഒളിപ്പിച്ചുവെച്ച വൈരുധ്യാധിഷ്‌ഠിത തത്വവാദങ്ങളില്‍ കെട്ടുപിണയാന്‍ ഇനി താനില്ലെന്ന്‌ വെട്ടിത്തുറന്ന്‌ പറഞ്ഞാണ്‌ ഹമീദ്‌ പടിയിറങ്ങുന്നത്‌. ഹാകിമിയ്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്ന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ്‌ ഹമീദ്‌ സംഘടനയുടെ പരമോന്നത സമിതിയായ അഖിലേന്ത്യാ ശൂറാ അംഗത്വം, സംസ്ഥാന ശൂറാ അംഗത്വം, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗത്വം, പ്രാദേശിക അമീര്‍ സ്ഥാനം എന്നിവ രാജിവെച്ചിരിക്കുന്നത്‌. സംഘടന നിയമിച്ച പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത്‌ ആറ്‌ വര്‍ഷത്തോളം തുടര്‍ച്ചയായി ഹമീദ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇത്രയും പദവികള്‍ വഹിച്ച ഒരാള്‍ സംഘടനയോട്‌ വിടപറയുന്നത്‌ ഒരുപക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കാം.

ജമാഅത്തെ ഇസ്‌ലാമിയോട്‌ വിടപറയുന്നതിലേക്കു നയിച്ച സാഹചര്യങ്ങള്‍ ചുരുക്കിപ്പറയാമോ?

ജമാഅത്തെ ഇസ്‌ലാമിയുമായി പ്രധാനമായും രണ്ട്‌ കാര്യങ്ങളിലായിരുന്നു എനിക്ക്‌ വിയോജിപ്പുണ്ടായിരുന്നത്‌. ഒന്ന്‌, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം നേതൃത്വം നല്‍കുന്ന എല്‍ ഡി എഫിന്‌ ജമാഅത്തെ ഇസ്‌ലാമി പിന്തുണ പതിച്ചുനല്‍കിയത്‌. അന്ന്‌ പിന്തുണ നല്‍കുമ്പോള്‍ ജമാഅത്ത്‌ മുന്നോട്ടുവെച്ച നിബന്ധന. നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ മുസ്‌ലിം പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരം കാണാന്‍ ബാക്‌ലോഗ്‌ നികത്തുക എന്നതായിരുന്നു. എല്‍ ഡി എഫിന്റെ പ്രകടനപത്രികയില്‍ ഇത്‌ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തു. അഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഇത്‌ നടപ്പായില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്‌ അവഹേളനം മാത്രമാണ്‌ സംഘടനയ്‌ക്കുണ്ടായത്‌. അതില്‍ ഏറെ ദയനീയം ഹിറാ സെന്ററില്‍ നടന്ന റെയ്‌ഡായിരുന്നു. രണ്ട്‌ മഫ്‌തി പോലീസുകാര്‍ വന്ന്‌ ലൈബ്രറി ലെഡ്‌ജര്‍ പരിശോധിച്ചാല്‍ മതിയാകുമായിരുന്ന ഒരു നടപടിക്രമത്തിന്‌ ഒരു ഭീകരസംഘടനയുടെ ആസ്ഥാനം റെയ്‌ഡ്‌ ചെയ്യുന്നതിന്‌ സമാനമായ സന്നാഹങ്ങളോടെ റെയ്‌ഡ്‌ നടത്തിയത്‌ സംഘടനയെ അവഹേളിക്കാന്‍ വേണ്ടിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പരിപാടിയിലും മന്ത്രിമാരോ മറ്റോ പങ്കെടുക്കാറില്ല. ഇഫ്‌ത്വാര്‍മീറ്റിന്‌ പോലും അവര്‍ വരാറില്ല. ഒരുതരം അസ്‌പൃശ്യത സി പി എം വെച്ചുപുലര്‍ത്തി. എല്‍ ഡി എഫിന്റെ വിജയത്തിനു വേണ്ടി സ്വന്തം ചെലവില്‍ 50ലധികം പൊതുയോഗങ്ങള്‍ നടത്തിയ ജമാഅത്തിന്‌ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന്‌ ലഭിച്ച അവഹേളനം സഹിക്കാവുന്നതിലപ്പുറമാണ്‌. പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരെ തോല്‍പിക്കാന്‍ അഹോരാത്രം സംഘടന പണിയെടുത്തിരുന്നു. ഹൈക്കോടതിയില്‍ ജമാഅത്തെ ഇസ്‌ലാമിയെ ദേശവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ റിട്ടില്‍ വാദം കേള്‍ക്കുന്ന സമയത്ത്‌ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രവാദവിരുദ്ധ കാമ്പയിനില്‍ നിറഞ്ഞുനിന്നത്‌ ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു.

വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ പേരില്‍ ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മതവിരുദ്ധ പരിഷ്‌കാരങ്ങള്‍, വികസനത്തിന്റെ കാഴ്‌ചപ്പാടില്‍ സി പി എമ്മിനുണ്ടായ മാറ്റം, ഒരുവേള കൊടിയുടെ നിറം മാത്രം മാറിയ പാര്‍ട്ടികളായി സി പി എമ്മും കോണ്‍ഗ്രസും മാറിയ സാഹചര്യം, കിനാലൂരില്‍ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ നടത്തിയ പോലീസ്‌ നടപടി -കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുഭരണത്തില്‍ ഉണ്ടായ ഈ അനുഭവങ്ങള്‍ മറച്ചുവെക്കാനാവുമോ?

രണ്ട്‌), പുതുതായി രൂപീകരിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടി. അത്തരം ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സ്‌പെയ്‌സ്‌ ഇല്ല എന്നാണെന്റെ അഭിപ്രായം. കാരണം, കേരളത്തില്‍ പ്രബലമായ ഒരു മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടി നിലവിലുണ്ട്‌. പുതിയ പാര്‍ട്ടി അഖിലേന്ത്യാതലത്തിലാണ്‌ രൂപീകരിക്കുന്നത്‌. എന്നാല്‍ സംസ്ഥാന ഘടകങ്ങള്‍ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാനോ രൂപീകരിക്കാതിരിക്കാനോ സ്വാതന്ത്ര്യമുണ്ട്‌.

അങ്ങനെയാകുമ്പോള്‍, കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി വേണ്ടെന്ന്‌ തീരുമാനിക്കലാകും നല്ലത്‌ എന്നായിരുന്നു എന്റെ അഭിപ്രായം. ഇത്‌ പറയാന്‍ കാരണം, വോട്ട്‌ നല്‍കുന്നതിനും രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനും പറഞ്ഞിരുന്ന സംഘടനാപരമായ ന്യായം സമുദായ താല്‍പര്യ സംരക്ഷണമാവണം എന്നതുകൊണ്ടായിരുന്നു. 25 ശൂറാ അംഗങ്ങളില്‍ ഞാന്‍ മാത്രമാണ്‌ ഈ വാദം ഉന്നയിച്ചത്‌. എന്നാല്‍ ഇത്‌ മുഖവിലക്കെടുക്കുന്നതിന്‌ പകരം നിരാശാബോധത്തില്‍ നിന്നുടലെടുത്ത ജല്‍പനങ്ങളാണിവയെന്ന മട്ടില്‍ സംസ്ഥാനത്തുടനീളം കാമ്പയിന്‍ നടത്താന്‍ ഒരു വിഭാഗം ശ്രമിച്ചു. എന്നെ പൊതുപരിപാടികളില്‍ നിന്ന്‌ മാറ്റിനിര്‍ത്തി ഒറ്റപ്പെടുത്താനും തെറ്റായ ആരോപണ പ്രചാരണത്തിനും ശ്രമമുണ്ടായി. ഈ സാഹചര്യത്തില്‍ രണ്ട്‌ മാസം മുമ്പ്‌ തന്നെ ജമാഅത്തിന്റെ ഇടത്തോട്ടുള്ള പോക്കില്‍ ഞാന്‍ വിയോജിപ്പ്‌ പ്രകടിപ്പിക്കുകയുണ്ടായി.

സംഘടനയില്‍ താങ്കളുടെ റോള്‍ എന്തായിരുന്നു?

അഖിലേന്ത്യാതലത്തില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ സംഘടനയ്‌ക്ക്‌ ഒരു സവിശേഷ സ്വഭാവമുണ്ടായിരുന്നു. സാമൂഹ്യ-രാഷ്‌ട്രീയ രംഗത്ത്‌ സംഘടന നടത്തിയ ഇടപെടലുകള്‍ പൊതുസമൂഹത്തില്‍ സംഘടനയെപ്പറ്റി മതിപ്പ്‌ വര്‍ധിക്കാന്‍ കാരണമായി. ഈ രംഗത്താണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌. 2003ല്‍ സോളിഡാരിറ്റി രൂപീകൃതമായപ്പോള്‍ അതിന്റെ സെക്രട്ടറി ഞാനായിരുന്നു. 2005ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി. നീണ്ട ആറുവര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ഈ കാലയളവില്‍ പലരുമായും ബന്ധപ്പെടാനും ആശയങ്ങള്‍ പങ്കുവെക്കാനും സാധിച്ചു.

പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പിറവിയെക്കുറിച്ച്‌?

രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കും എന്ന്‌ പ്രഖ്യാപിച്ചത്‌ അഖിലേന്ത്യാ അമീര്‍ തന്നെയാണ്‌. അപ്പോള്‍ ആ പാര്‍ട്ടിയുടെ സ്വഭാവം എന്താകുമെന്ന്‌ ഉദ്‌ബുദ്ധരായ ജനങ്ങള്‍ക്കറിയാം. നേരത്തെ ജമാഅത്തെ ഇസ്‌ലാമിയോട്‌ സ്വീകരിച്ച നിലപാട്‌ തന്നെയായിരിക്കും പുതിയ പാര്‍ട്ടിയോടും പൊതുസമൂഹം സ്വീകരിക്കുക. വലിയൊരായുസൊന്നും പുതിയ പാര്‍ട്ടിക്കുണ്ടാവില്ല. കേരളത്തില്‍ മുന്നണികള്‍ക്ക്‌ ബദലാവുക എന്നൊക്കെ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ പൊട്ടിച്ചിരിക്കും!

ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഒരു നേതൃത്വം, അതിന്റെ രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ മറ്റൊരു നേതൃത്വം -ഇതിനെ എങ്ങനെ കാണുന്നു?

ശരിക്കും പറഞ്ഞാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപരമായ പരാജയമാണിത്‌. രണ്ട്‌ നേതൃത്വം എന്ന്‌ പറയുന്നത്‌ ജമാഅത്തെ ഇസ്‌ലാമി ആറു പതിറ്റാണ്ടിലധികമായി വാതോരാതെ പറയുന്ന ഒരാശയത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്‌. ദീനും ദുന്‍യാവും രണ്ടാക്കലാണ്‌. കേരളത്തില്‍ മുജാഹിദുകള്‍ പറഞ്ഞിടത്താണ്‌ കാര്യങ്ങള്‍ എത്തുന്നത്‌. ഇതിന്റെ പേരിലായിരുന്നു ജമാഅത്തെ ഇസ്‌ലാമി തങ്ങളല്ലാത്ത മുസ്‌ലിംകളുടെ പേരില്‍ രാഷ്‌ട്രീയശിര്‍ക്ക്‌ ആരോപിച്ചത്‌. ഒരാള്‍ക്ക്‌ മതജീവിതവും പൊതുജീവിതവുമുണ്ടെന്ന്‌ ജമാഅത്തെ ഇസ്‌ലാമി സമ്മതിക്കുകയാവും പുതിയ സംഘടന രൂപീകരിക്കുന്നതോടെ. ഹാകിമിയ്യതുമായി ബന്ധപ്പെട്ട്‌ നടത്തിയ വാഗ്വാദങ്ങള്‍, ഇസ്‌ലാമിലെ നാല്‌ സാങ്കേതിക ശബ്‌ദങ്ങള്‍ക്ക്‌ നല്‍കിയ നിര്‍വചനം -ഇതെല്ലാം പാഴ്‌വേലയായിരുന്നു എന്ന്‌ പറയേണ്ടിവരും.

മതത്തില്‍ ഒരു സഘടന, രാഷ്‌ട്രീയത്തില്‍ മറ്റൊരു സംഘടന. ഇങ്ങനെയല്ലാതെ നിലവിലുള്ള സംഘടനയ്‌ക്ക്‌ തന്നെ രാഷ്‌ട്രീയപ്പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുകൂടേ?

ജമാഅത്തെ ഇസ്‌ലാമി ഭരണഘടന തന്നെയാണ്‌ പ്രധാന തടസ്സം. മതാധിഷ്‌ഠിത ആശയമുള്‍ക്കൊള്ളുന്നതിനാല്‍ രാഷ്‌ട്രീയപ്പാര്‍ട്ടിയാകാന്‍ സാധിക്കില്ല.

സോളിഡാരിറ്റിയുടെ സ്ഥാപക കാല നേതാക്കളില്‍ പ്രമുഖനാണ്‌ താങ്കള്‍. ആ നിലയ്‌ക്ക്‌ ആ സംഘടനയുടെ വളര്‍ച്ചയെയും പുതിയ പ്രവര്‍ത്തന ശൈലിയെയും എങ്ങനെ നോക്കിക്കാണുന്നു?

പൊളിറ്റിക്‌സും ആക്‌റ്റിവ ിസവും എന്നതാണ്‌ സോളിഡാരിറ്റിയുടെ ലൈന്‍. എന്നാല്‍ അതിന്റെ ആധിക്യം പ്രസ്ഥാന പ്രവര്‍ത്തകരുടെ ആത്മീയതയില്‍ വന്‍ ഇടിവു വരുത്തി. മാനസികമായി പാകപ്പെടാത്ത പുതിയ പ്രവര്‍ത്തകരെ നയിക്കാന്‍ നേതൃത്വത്തിന്നാവുന്നില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്‌ ശരിക്കും പ്രകടമായത്‌ നാം കണ്ടു. പ്രവര്‍ത്തകരുടെ വികാരവിക്ഷോഭങ്ങള്‍ പരിധി ലംഘിച്ചു. രാഷ്‌ട്രീയമാവുമ്പോള്‍ മതപ്രസ്ഥാനം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ ഇല്ലാതാവും. സദാചാരം തകരും. ഒന്നാം പരീക്ഷണമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്തരം ദുഷ്‌പ്രവണതകള്‍ക്ക്‌ അര ഡസന്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ പറ്റും. ജമാഅത്തെ ഇസ്‌ലാമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്‌. ഈ വക കാര്യങ്ങളെ മതവുമായി ബന്ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും സംഘടന പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും. അല്ലെങ്കില്‍ `നാട്ടുനടപ്പ്‌' എന്ന്‌ പറഞ്ഞ്‌ മൗനസമ്മതം നല്‍കേണ്ടിവരും.

പ്രസ്ഥാനത്തിലെ പുതിയ തലമുറയെക്കുറിച്ച്‌?

ജമാഅത്തെ ഇസ്‌ലാമി പാരമ്പര്യമായി ഉയര്‍ത്തിപ്പിടിച്ച സംഘടനാമൂല്യങ്ങള്‍ പുതിയ തലമുറയില്‍ ഇല്ല. (സംഘടന വിട്ടു എന്ന്‌ പ്രഖ്യാപിച്ച പത്രസമ്മേളനം കഴിഞ്ഞതു മുതല്‍ എന്റെ ഫോണിലേക്ക്‌ വരുന്ന കോളുകളും എസ്‌ എം എസ്സുകളും ഇതാണ്‌ സൂചിപ്പിക്കുന്നത്‌. ഒരു എസ്‌ എം എസ്‌ വായിച്ച മക്കള്‍ ചോദിക്കുന്നു: ഇത്തരമാള്‍ക്കാരുടെ കൂടെയായിരുന്നോ ഉപ്പ ഇതുവരെ നിലകൊണ്ടിരുന്നത്‌?) വിമര്‍ശകരെ അരിഞ്ഞുവീഴ്‌ത്താനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. എതിരാളി നശിച്ചുകാണണം എന്ന തോന്നലില്‍ നിന്നാണ്‌ ഇതുണ്ടാവുന്നത്‌. പ്രസംഗങ്ങളും പ്രഭാഷണങ്ങളും ആ വഴിക്ക്‌ നീങ്ങുന്നു. ശാപപ്രാര്‍ഥനകള്‍ വരെ നടത്തുന്നു. അതിരുകടന്ന പ്രയോഗങ്ങള്‍ ഉണ്ടാവുന്നു.

സംഘടനാപരമാണോ ഈ വിമര്‍ശനങ്ങള്‍?

അല്ല. അങ്ങനെയെങ്കില്‍ പഴയ തലമുറയില്‍ കാണേണ്ടതല്ലേ? സംഘടനാ താല്‍പര്യം വഴിമാറിപ്പോയതിന്റെ ഫലമാണ്‌. സമൂഹത്തെ എങ്ങനെ നയിക്കണമെന്നറിയില്ല. ഒറ്റപ്പെടലില്‍ നിന്നുണ്ടാകുന്നതാണ്‌ ഈ രൂക്ഷ വിമര്‍ശനങ്ങള്‍. മുന്‍ഗണന ക്രമത്തില്‍ സംഘടന ആദ്യമേ വരികയും സമുദായവും സമൂഹവും പിന്നീട്‌ വരികയും ചെയ്യുന്നു.

ജമാഅത്തെ ഇസ്‌ലാമി മുജാഹിദുകളുമായാണ്‌ കൂടുതല്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാറ്‌. എന്താണ്‌ കാരണം?

കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ അയഞ്ഞ നിലപാടാണ്‌ ജമാഅത്തിനുള്ളത്‌. സുന്നികളുടെ ആചാരരീതികളെ ഉള്‍ക്കൊള്ളുന്നതില്‍ സംഘടനയ്‌ക്ക്‌ പ്രയാസമുണ്ടാവുന്നില്ല. അതേസമയം ജമാഅത്തെ ഇസ്‌ലാമി ഉര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ നിലപാട്‌, ഹാകിമിയ്യത്തില്‍ നിന്നാരംഭിക്കുന്ന വാദങ്ങള്‍ ഇവയെ മുജാഹിദുകളാണ്‌ വിമര്‍ശിക്കാറ്‌. ഇതാകട്ടെ ജമാഅത്തെ ഇസ്‌ലാമിയുടെ അസ്‌തിത്വത്തെ ചോദ്യം ചെയ്യുന്നതാണ്‌. ഇതുകൊണ്ട്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ടാര്‍ജറ്റ്‌ ഗ്രൂപ്പുകളില്‍ മുജാഹിദുകള്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്‌.

ജമാഅത്തെ ഇസ്‌ലാമിയുടെ കേഡര്‍ സംവിധാനത്തെ എങ്ങനെ വിലയിരുത്തുന്നു?

ഇതിന്റെ മതപരമായ വശം എന്തെന്ന്‌ പരിശോധിക്കപ്പെടണം. അതേസമയം സംഘടനയ്‌ക്കപ്പുറമുള്ള എല്ലാറ്റിനോടും അസഹിഷ്‌ണത ഉണ്ടാകുന്നത്‌ കേഡര്‍ സംവിധാനം കൊണ്ടാണ്‌. നേരത്തെ സൂചിപ്പിച്ചപോലെ ശത്രുക്കളെ അടച്ചാക്ഷേപിക്കുന്നതും മറ്റും ഇതിന്റെ ഭാഗമാണ്‌. കേഡര്‍ സംവിധാനമുള്ള സി പി എം, ബി ജെ പി പോലുള്ള സംഘടനകളില്‍ കാണുന്ന വൈകല്യം ഇതിലും ദൃശ്യമാകും. സംഘടന വിട്ട ശേഷം വന്ന ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ സംഘടന നാളിതുവരെ നടത്തിയ തര്‍ബിയത്തു ക്ലാസുകള്‍ കൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടായില്ലെന്ന്‌ തോന്നിപ്പോകും.

വിമര്‍ശകരെ ശത്രുക്കളായിക്കാണുന്ന സമീപനത്തെക്കുറിച്ച്‌ പറഞ്ഞല്ലോ. ഡോ. എം കെ മുനീര്‍, കെ എം ഷാജി തുടങ്ങിയവരോടൊക്കെയുള്ള ജമാഅത്ത്‌ നേതൃത്വത്തിന്റെ വൈരാഗ്യ മനോഭാവം അതിനുദാഹരണമാണോ?

സമുദായത്തിനകത്തു നിന്നുള്ള വിമര്‍ശനങ്ങളെയാണ്‌ ജമാഅത്ത്‌ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‌. അതേസമയം മുനീറും ഷാജിയും ഉന്നയിച്ചതിനെക്കാള്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ച പിണറായി വിജയനെ വിമര്‍ശിക്കുന്നില്ല. മറിച്ച്‌ പിന്തുണയുമായി വീണ്ടും അങ്ങോട്ട്‌ ചെല്ലുകയാണ്‌. ഇതാണ്‌ വൈരുധ്യം. ഇതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. ഒന്ന്‌, പിണറായി സംഘടനയെ കുറിച്ച്‌ പൊതുസമൂഹത്തില്‍ ഇളക്കിവിട്ട ധാരണ ഇല്ലാതാക്കുക. അതിന്‌ അവരുമായി സൗഹൃദം സ്ഥാപിക്കുക. മുനീറും ഷാജിയും സംഘടനയെക്കുറിച്ച്‌ ഉന്നയിക്കുന്ന തീവ്രവാദ, ഭീകരവാദ പ്രയോഗങ്ങള്‍ ഒറ്റുകാരന്റെ ലേബലിലാക്കുക. കടുത്ത നിലപാടില്‍ പ്രതികരിക്കുക.

കാല്‍ നൂറ്റാണ്ട്‌ കാലത്തോളം താങ്കള്‍ ജമാഅത്തിനൊപ്പം യാത്ര ചെയ്‌തു. മാറിയ നേതൃത്വങ്ങളെ അടിത്തറിഞ്ഞു. എന്തു തോന്നുന്നു?

1988ലാണ്‌ ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ചേരുന്നത്‌. ഈ കാലയാളവില്‍ രാഷ്‌ട്രീയ, സാമൂഹ്യരംഗത്തെ പലരുമായി സൗഹൃദം പങ്കുവെക്കാനും ആശയം കൈമാറാനും അവസരം ലഭിച്ചു. മുന്‍ അമീര്‍ കെ എ സിദ്ദീഖ്‌ ഹസന്‍ സാഹിബിന്റെ കാലഘട്ടത്തിലുണ്ടായ സ്വീകാര്യത ജമാഅത്തെ ഇസ്‌ലാമിക്ക്‌ കുറഞ്ഞുവരികയാണ്‌. സമുദായത്തിലെയും സമൂഹത്തിലെയും വ്യത്യസ്‌ത മേഖലകളിലെ ആളുകളെ മുഖവിലക്കെടുക്കാന്‍ പിന്നീട്‌ വന്ന നേതൃത്വത്തിന്‌ സാധിച്ചില്ല. പ്രസ്‌തുത കാലഘട്ടത്തിലാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ പബ്ലിക്‌ റിലേഷന്‍ ഏറ്റവും ഫലപ്രദമായത്‌. പിന്നീട്‌ ഇതിന്‌ മാറ്റംവന്നു. കാലവും സമയവും വൃഥാവിലാക്കുന്ന ഏര്‍പ്പാടായി സംഘടനാ പ്രവര്‍ത്തനം മാറുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌.

കാല്‍ നൂറ്റാണ്ട്‌ കാലത്തോളം താങ്കള്‍ ജമാഅത്തിനൊപ്പം യാത്ര ചെയ്‌തു. മാറിയ നേതൃത്വങ്ങളെ അടിത്തറിഞ്ഞു. എന്തു തോന്നുന്നു?


കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എം ഐ ഷാനവാസിന്‌ പിന്തുണ നല്‌കിയതുമായി ബന്ധപ്പെട്ട്‌ താങ്കള്‍ ചില വഴിവിട്ട നീക്കങ്ങള്‍ നടത്തിയതായി പരാതിയുണ്ടല്ലോ?

വയനാട്‌ മണ്ഡലത്തില്‍ എം ഐ ഷാനവാസിന്‌ പിന്തുണ നല്‌കാന്‍ ജമാഅത്തെ ഇസ്‌ലാമി ഐകകണ്‌ഠ്യേനയാണ്‌ തീരുമാനമെടുത്തത്‌. പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ഷാനവാസിനെ നേതൃത്വവുമായി ബന്ധിപ്പിച്ചത്‌ ഞാനാണ്‌. ഷാനവാസിന്‌ പിന്തുണ വാങ്ങിക്കൊടുത്തതിന്റെ മറവില്‍ ഞാന്‍ കമ്മീഷന്‍ പറ്റി എന്ന വിലകുറഞ്ഞ ദുരാരോപണങ്ങളുമായി ഇപ്പോള്‍ ചിലര്‍ രംഗത്തുണ്ട്‌. അടിസ്ഥാനരഹിതമാണത്‌. അങ്ങനെ ആരോപിക്കുന്നത്‌ ചില ലക്ഷ്യത്തോടെയാണ്‌. ആ വാദം ശരിയാണെന്നു വന്നാല്‍ വോട്ടുമറിക്കാന്‍ ജമാഅത്ത്‌ പണം പറ്റി എന്നാണുവരുന്നത്‌. കാരണം, ജമാഅത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മാത്രമാണ്‌ ഞാന്‍ ഷാനവാസുമായി ബന്ധപ്പെട്ടത്‌!

സാമ്രാജ്യത്വം, ആണവ കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാട്‌ തന്നെയല്ലേ ഷാനവാസിനും. അപ്പോള്‍ ഷാനവാസിനെ പിന്തുണച്ചത്‌ എങ്ങനെ ന്യായീകരിക്കും?

ഷാനവാസിന്‌ മാത്രമല്ല, ഇന്ത്യയില്‍ ഇരുനൂറിലധികം കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്‌തിട്ടുണ്ട്‌. ഷാനവാസിനെപ്പോലുള്ള ഒരാള്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ അത്‌ മുസ്‌ലിംകള്‍ക്ക്‌ ഗുണകരമാവും എന്ന്‌ മാത്രമേ പിന്തുണയുമായി ബന്ധപ്പെട്ട്‌ കരുതിയുള്ളൂ.

കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജമാഅത്ത്‌ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണി മത്സരിക്കുകയുണ്ടായല്ലോ. കനത്ത തിരിച്ചടിയാണ്‌ മത്സരരംഗത്ത്‌ ജമാഅത്തിന്നുണ്ടായത്‌. അതേക്കുറിച്ച്‌ പുനരാലോചന നടത്തിയിരുന്നോ?

പ്രായോഗിക രാഷ്‌ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പരിമിതി ശരിക്കും ബോധ്യപ്പെടുത്തുന്നതായിരുന്നു തെരഞ്ഞെടുപ്പ്‌ മത്സരം. പ്രവര്‍ത്തകരില്‍ അമിത ആത്മവിശ്വാസമാണ്‌ നേതൃത്വം ഉണ്ടാക്കിയത്‌. പ്രത്യേകിച്ച്‌ വനിതാ പ്രവര്‍ത്തകരില്‍. പ്രചാരണം കൊടുമ്പിരി കൊള്ളുന്ന ഘട്ടത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച എനിക്ക്‌ ബോധ്യമായ കാര്യങ്ങള്‍ ഞാന്‍ നേതൃത്വവുമായി പങ്കുവെച്ചിരിന്നു. പരമാവധി 25 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന്‌ എനിക്ക്‌ ബോധ്യമായിരുന്നു. ഇത്‌ തുറന്നുപറയണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാതായാല്‍ പ്രസ്ഥാനപ്രവര്‍ത്തകരില്‍ മനോരോഗികള്‍ വര്‍ധിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു.


ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ്‌ നയങ്ങള്‍ വികലവും യുക്തിഹീനവുമാണെന്നാണോ പുതിയ അനുഭവങ്ങള്‍ അടിവരയിടുന്നത്‌?

ദീര്‍ഘവീക്ഷണമില്ലാതെ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ ഇടപെട്ടതുകൊണ്ട്‌ നിരവധി പ്രശ്‌നങ്ങളുണ്ടായി. ഓരോന്നിനെയും മറികടക്കാന്‍ പിന്നീട്‌ വിശദീകരണങ്ങള്‍ കണ്ടെത്തേണ്ട ഗതികേട്‌. ഇതിനായി സംഘനയുടെ വിലപ്പെട്ട ഊര്‍ജം ചെലവഴിക്കേണ്ടി വരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ്‌ നയങ്ങള്‍ ക്രോഡീകരിച്ചാല്‍ അത്‌ ലോകത്തെ ഏറ്റവും കൂടുതല്‍ വൈരുധ്യങ്ങളടങ്ങിയ പുസ്‌തകമായിരിക്കും.

ഭാവി പരിപാടി?

പെട്ടെന്ന്‌ ഒരു സംഘടനാ മാറ്റം ഉദ്ദേശിക്കുന്നില്ല. സാവധാനം ആലോചിച്ച്‌ തീരുമാനിക്കും. നിലവിലുള്ള സംഘടിത മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള എളിയ ശ്രമങ്ങള്‍ നടത്തും. പാര്‍ലമെന്ററി താല്‌പര്യമില്ല. ദിവസം പതിനെട്ട്‌ മണിക്കൂര്‍ ജോലി ചെയ്യുന്ന ഞാന്‍ വെറുതെയിരിക്കില്ല. എല്ലാം തെളിയട്ടെ. വായനയ്‌ക്കും എഴുത്തിനും സമയം നീക്കിവെക്കും. സമൂഹത്തിനും സമുദായത്തിനും വേണ്ടി കുറച്ചെങ്കിലും ചെയ്യണമെന്നുണ്ട്‌. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്‌ യോജിക്കാന്‍ പറ്റിയ മേഖലയില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കും.


http://shababweekly.net/index.php?option=com_content&view=article&id=749

image credit:  http://kvartha.com/jama-ath-gives-explanation-organsization-is-not-an-individual-100487.html
തുടര്‍ന്ന് വായിക്കുക

മൂന്നാറിലെ പൂച്ചകളുടെ പേരില്‍

നിയമ സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അച്ചുതാനന്തന്‍ വല്ലാതെ സന്തോഷിച്ചു ..

ഒരു വട്ടം കൂടി ഇടുക്കി ജില്ലയില്‍ ഒന്ന് പോകാം ...
(ഇനി മൂന്നാറില്‍ കണ്ടാല്‍ വിവരം അറിയും എന്ന് പാര്‍ട്ടിയുടെ ജില്ല സെക്രെട്ടരി കണ്ണുരുട്ടിയപ്പോള്‍ തീര്‍ന്നതാണ് മൂന്നാറിനോടുള്ള പൂതി )

അതേ ജില്ല സെക്രട്ടറി യുടെ മുന്നില്‍ ഞെളിഞ്ഞിരുന്ന് കയ്യേറ്റക്കാരെ കയ്യാമം വെക്കുമെന്നൊക്കെ തട്ടി വിടുന്നത് ഭാവനയില്‍ കണ്ടു പ്രൈവറ്റ് സെക്രട്ടറി യോട് ചോദിച്ചു :

എന്നാണു ഇടുക്കി ജില്ലയില്‍ എന്റെ പരിപാടി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത് ...?

പ്രൈവറ്റ് സെക്രട്ടറി: അതിനു പാര്‍ട്ടി ഇടുക്കിയില്‍ താങ്കളുടെ പരിപാടിയൊന്നും വെച്ചിട്ടില്ലാല്ലോ

മുഖ്യന്‍ : അതെന്താ ???!!!!

പ്രൈവറ്റ് സെക്രട്ടറി: അത് വേറൊന്നുമല്ല ...മൂന്നാറിലെ ഒഴിപ്പിക്കല്‍ നാടകം പൊളിഞ്ഞു ..ഇപ്പോള്‍ ഇടുക്കി എം പി യു ഡി എഫിലെ പി ടി തോമസാണ് (അന്നത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും ഇപ്പോള്‍ യു ഡി എഫ്ഫിലാണ് )

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍

ജില്ലാ പഞ്ചായത്തിലെ പതിനാറില്‍ പതിനാറും(16/16) യു ഡി എഫാണ് നേടിയത് ,(ചരിത്രത്തില്‍ ആദ്യമായി ഇടതിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതും ഇത്തവണയാണ് )
തീര്‍ന്നില്ല ബ്ലോക്ക്‌ പഞ്ചായത്ത് എട്ടില്‍ എട്ടും(8/8) യു ഡി എഫ്ഫ്‌ നേടി
ആകെയുള്ള നഗരസഭയായ തൊടുപുഴയും യു ഡി എഫ് നേടി ...

തീര്‍ന്നില്ല ഗ്രാമ പഞ്ചായത്തുകളില്‍ ആകെയുള്ള അന്‍പത്തി നാലില്‍ നാല്പത്തി ആറും(46/54) യു ഡി എഫു ആണ് ഭരിക്കുന്നത് ..
നമുക്ക് കിട്ടിയ എട്ടില്‍ രണ്ടെണ്ണം നറുക്കിട്ട് കിട്ടിയതാണ് ...അല്ലെങ്കില്‍ വെറും ആറു പഞ്ചായത്തില്‍ ഒതുങ്ങിയേനെ ...

ഇനിയും താങ്കളെ അവിടെ കണ്ടാല്‍ ജനം ഓടിച്ചിട്ട്‌ തല്ലി കൊല്ലും ..അത് കൊണ്ടാ ഇടുക്കിയില്‍ താങ്കളെ പന്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത് ....
(മുഖ്യന്‍ തല കുനിച്ചു എന്തോ ആലോചിച്ചു, ഇടുക്കിയില്‍ പോയി ഒള്ള ആറു പഞ്ചായത്തും കളയണ്ട എന്നായിരിക്കും ....അതോ മൂന്നാറിലെ പൂച്ചകളെ തല്ലിക്കൊന്ന അവസ്ഥ തനിക്കും വരുമോ എന്നോര്തിട്ടോ ? )

പത്രക്കാര്‍ ചോദിച്ചു : അല്ല താങ്കളെ പ്രസിദ്ധനാക്കിയ ഇടുക്കി ജില്ലയില്‍ ഇത്തവണ പ്രചാരണത്തിന് പോകുന്നില്ലേ ?

(ഉളുപ്പില്ലാതെ ഗൌരവം നടിച്ചു ) മുഖ്യന്‍ ..ഇല്ല ഞാന്‍ ഒരല്പം തിരക്കിലാ ....




തുടര്‍ന്ന് വായിക്കുക

പിണറായിയെ അപമാനിക്കുന്ന സഖാക്കള്‍

അതി രൂക്ഷമായ 'വിഭാഗീയത' (തമ്മിലടി എന്ന് നാടന്‍ ഭാഷ ) മൂലം ദുര്‍ബലമായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത് കപട മുഖതോടെയാണ് ... പിണറായി ഗ്രൂപ്‌ അച്ചുതാനന്തന്‍ ഗ്രൂപ്‌ കോടിയേരി ഗ്രൂപ്‌ എന്നൊക്കെ പറഞ്ഞു തമ്മിലടിക്കുന്ന സഖാക്കള്‍ തരാം പോലെ അങ്ങോട്ടും ഇങ്ങോട്ടും പരസ്യമായി തന്നെ തമ്മിലടിക്കുന്നതിന്റെ ഒരു 'ഫേസ് ബുക്ക്‌ ' ഉദാഹരണമാണ് താഴെ ...

ഈ ഗ്രൂപ്പിന്റെ തലക്കെട്ട്‌ തന്നെ അതി രൂക്ഷമായ 'വിഭാഗീയത' (തമ്മിലടി എന്ന് നാടന്‍ ഭാഷ ) സൂചിപ്പിക്കുന്നു ...

(ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതാക്കി  വായിക്കാം )










>>>>>എ.ഡി.ബി വായ്പയെക്കുറിച്ച് ഗര്‍ജ്ജിച്ചതിന്, ലാവലിന്‍ അഴിമതിയെക്കുറിച്ച് പറഞ്ഞതിന്, പാര്‍ട്ടി ലാവലിന്‍ അഴിമതിയെ വിശുദ്ധകര്‍മ്മമായി പ്രഖ്യാപിച്ചതിനുശേഷവും അതിനെ ഇകഴ്ത്തിപ്പറഞ്ഞതിന്, ഒടുവില്‍ ലോട്ടറിമാഫിയക്കെതിരേ നീങ്ങിയതിന് പെണ്‍വാണിഭക്കാര്‍ക്കെതിരെ,ഭൂ മാഫി.ക്കെതിരെ, എല്ലാ വിധ അഴിനമതിക്കെതിരെ.............സഖാവ് വി.എസ് അച്യുതാനന്ദന്‍ ഒരുഭാഗത്തും സി.പി.ഐ.എമ്മിന്റെ നേതാക്കളും ഭരണപ്രതിപക്ഷ വിവേചനമന്യേ എല്ലാപാര്‍ട്ടികളും ഒന്നിച്ച് മറുവശത്തുമായി അണിനിരന്ന് കുറേ വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഉദ്വേഗജനകമായ ഒരു സമരത്തിന്റെ ദശാസന്ധിയാണിത്.
സഖാക്കളെ ഇവിടെ ഞങ്ങള്‍ക്കണിചേരാം.....<<<



തുടര്‍ന്ന് വായിക്കുക

പിണറായിയെ ഒളിപ്പിക്കുന്ന അച്ചുതാനന്തന്‍ സഖാവ്

വീ എസ്സിനെ ന്യായീകരിക്കുന്ന പലരും ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്ന ചില വസ്തുതകളുണ്ട് ..തന്റെ പാര്‍ട്ടി സെക്രെറെരി ലാവ്‌ലിന്‍ കേസില്‍ അഴിമതി ചെയ്തു എന്ന് അദ്ദേഹത്തിനു വ്യക്തമായും ബോദ്ധ്യമുണ്ട് ..ആ വിവരം ചൂണ്ടിക്കാട്ടി അദ്ദേഹം രണ്ടു തവണ പോളിറ്റ്‌ ബൂരോക്ക് കത്തെഴുതിയത് വെളിപ്പെടുത്തിയത് സന്തത സഹചാരി ആയിരുന്ന മുന്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാന്‍ ആണ് ..
.മാത്രവുമല്ല ഇവിടെ വീ എസ്സിനെ വിഗ്രഹമാക്കുന്ന പല സഖാക്കളും അത് അംഗീകരിക്കുന്നു ...


ഫേസ് ബുക്കില്‍ വീ എസ്സിനെ വിഗ്രഹ വല്ക്കരിക്കുവാന്‍ വേണ്ടി രൂപീകരിച്ച ഗ്രൂപ്പുകളില്‍ അത് വളരെ വ്യക്തവുമാണ്

ഒരു ഉദാഹരണം താഴെ കാണാം:

(ഇത് ഒരു ഉദാഹരം മാത്രം ...വീ എസ്സിനെ വിഗ്രഹവല്‍ക്കരിക്കുന്ന ഗ്രൂപ്പുകള്‍ ധാരാളം ഉണ്ട് ഫേസ് ബുക്കില്‍ )


>>>>>എ.ഡി.ബി വായ്പയെക്കുറിച്ച് ഗര്‍ജ്ജിച്ചതിന്, ലാവലിന്‍ അഴിമതിയെക്കുറിച്ച് പറഞ്ഞതിന്, പാര്‍ട്ടി ലാവലിന്‍ അഴിമതിയെ വിശുദ്ധകര്‍മ്മമായി പ്രഖ്യാപിച്ചതിനുശേഷവും അതിനെ ഇകഴ്ത്തിപ്പറഞ്ഞതിന്, ഒടുവില്‍ ലോട്ടറിമാഫിയക്കെതിരേ നീങ്ങിയതിന് പെണ്‍വാണിഭക്കാര്‍ക്കെതിരെ,ഭൂ മാഫി.ക്കെതിരെ, എല്ലാ വിധ അഴിനമതിക്കെതിരെ.............സഖാവ് വി.എസ് അച്യുതാനന്ദന്‍ ഒരുഭാഗത്തും സി.പി.ഐ.എമ്മിന്റെ നേതാക്കളും ഭരണപ്രതിപക്ഷ വിവേചനമന്യേ എല്ലാപാര്‍ട്ടികളും ഒന്നിച്ച് മറുവശത്തുമായി അണിനിരന്ന് കുറേ വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഉദ്വേഗജനകമായ ഒരു സമരത്തിന്റെ ദശാസന്ധിയാണിത്.
സഖാക്കളെ ഇവിടെ ഞങ്ങള്‍ക്കണിചേരാം.....<<<






                        എന്നിട്ടും   ലാവലിന്‍  അഴിമതിക്കെതിര്ല്‍   പൊതു ജന മദ്ധ്യത്തില്‍    തുറന്നു പറയാതെ 'മാദ്ധ്യമ സിണ്ടിക്കേറ്റ്' 'ബക്കറ്റിലെ വെള്ളം ''ഗ്ലാസ്സിലെ വെള്ളം' എന്നൊക്കെ പറഞ്ഞു കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് വീ എസ്സിന്റെത് ..അതിനു ചൂട്ടു പിടിക്കാന്‍ മസ്തിഷ്കത്തില്‍ മണ്ടരി ബാധിച്ച ചില ആളുകള്‍ രംഗതിരനിയിരിക്കുന്നതില്‍ സഹതപിക്കാം ..കാരണം അവരും ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളാണ് .. അത്തരം ഗ്രൂപ്പുകളില്‍ അംഗമായി പിണറായിയെ കടിച്ചു കീറുന്നു... എന്നിട്ട് നമ്മുടെയൊക്കെ മുന്നില്‍ പിണറായിയെയും അച്യുതാനന്ദന് സഖാവിനെയും മഹത്വപ്പെടുത്തുന്നു ...ഇനിയും വേണോ ഈ കപടത എന്നാണു അവരോടു ചോദിക്കാനുള്ളത് ..


കൂട്ടി വായിക്കാന്‍ ഒന്ന് കൂടി:

തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails